Sunday, May 22, 2011

ചിത്രലേഖയുടെ നഷ്ടങ്ങള്‍...

എന്തിനാണ് താന്‍ ഇത്രയേറെ രഘുനാഥനെ വെറുക്കുന്നത് എന്ന് ചിത്രലേഖ ഓര്‍ത്തു.
അടുത്ത ദിവസം പോകുന്ന വിനോടയാത്രക്കുള്ള പെട്ടി ഒരുക്കുകയായിരുന്നു അവള്‍. രഘുനാഥന്‍ അപ്പോള്‍ കടയില്‍ നിന്നും വാങ്ങിക്കൊണ്ടു വന്ന ചില സാധനങളും കിടക്കയില്‍ പെട്ടിക്ക് ചുറ്റിലും നിരന്നിരുന്നു.
പുതിയ തോര്‍ത്തുകള്‍,സോപ്പ് , ടൂത്ത് ബ്രെഷുകള്‍ മുതലായവ .

എല്ലാ വര്‍ഷവും പതിവുള്ളതായിരുന്നു അങ്ങനെയൊരു യാത്ര. ഡിസംബറില്‍ കുട്ടികളുടെ അവധിക്കാലമായിരുന്നു അവര്‍ പതിവായി യാത്രക്ക് തെരഞ്ഞെടുതത്.
അങ്ങനെ വിവാഹശേഷം ഇരുപതുവര്‍ഷങ്ങള്‍ക്കുള്ളില്‍ ഇന്ത്യയിലെ ഒട്ടു മിക്ക സ്ഥലങ്ങളും ചിത്രലേഖ കണ്ടിരുന്നു. അല്ല; രഘുനാഥന്‍ അവളെ കൊണ്ടുപോയി കാണിച്ചിരുന്നു.
എന്നിട്ടും................ എന്നിട്ടും തനെന്തിനാണ് രഘുനാഥനെ ഇങ്ങനെ വെറുക്കുന്നത്?
വിവാഹദിനം മുതല്‍ പണിയാന്‍ തുടങ്ങിയ വെറുപ്പിന്‍റെ, ദേഷ്യത്തിന്റെ, മതിലിനു രണ്ടു പതിറ്റാണ്ട് കൊണ്ട് അളന്നു തിട്ടപ്പെടുതാനാവാത്ത ഉയരം വച്ചിരിക്കുന്നു.
സ്നേഹത്തിന്റെ ഒരു നേര്‍ത്ത വെളിച്ചം പോലും നിര്‍ഗമിപ്പിക്കാത്ത തന്‍റെ മനസിന്‌ ചുറ്റും ഉയര്‍ന്നു വന്നിരിക്കുന്ന വന്‍ കോട്ട തന്നെയായിരിക്കൂന്നു ഇന്നത്‌.
അടുത്ത മുറിയില്‍ രഘുനാഥന്‍ കുട്ടികളുമായി അടിപിടികൂടി കളിക്കുകയായിരുന്നു. പത്തൊന്‍പതും, പതിനാറും വയസ്സ് പ്രായമുള്ള രണ്ടു പെണ്മക്കളുടെയും ഏറ്റവും നല്ല കൂട്ടുകാരന്‍ അച്ഛന്‍ തന്നെയായിരുന്നു.
തലയിണകള്‍ ക്കൊണ്ട് വാള്‍പയറ്റ് നടത്തി കളിക്കുകയായിരുന്നു മൂന്നു പേരും. മക്കള്‍ രണ്ടു പേരും ഒരു ഭാഗത്തും അച്ഛന്‍ മറുഭാഗത്തും. ഒടുവില്‍ സ്വയം തോറ്റ്കൊടുക്കുന്ന അച്ഛനെ കിടക്കയില്‍ തള്ളിയിട്ട് തലയിണകൊണ്ട് അടിച്ചു രസിക്കുന്നത് മക്കള്‍ക്കൊരു ഹരമായിരുന്നു. ഇപ്പോള്‍ ഇത്രയേറെ മുതിര്‍ന്ന്ട്ടും!
രഘുനാഥന് മക്കളെ സ്നേഹിക്കാന്‍ കഴിയുമോ?
മക്കളോടോത്ത് എല്ലാം മറന്നു അയാള്‍ കളിചിരിക്കുംബോഴെല്ലാം ചിത്രലേഖ ആലോചിക്കാറുണ്ട്.
"നമുക്ക് ആണ്‍കുട്ടികള് മതി. പ്രത്യേകിച്ചും ആദ്യത്തേത്. എനിക്കതാ ഇഷ്ടം."
വിവാഹത്തിന്‍റെ ആദ്യ ദിനങ്ങളില്‍ തന്നെ അയാള്‍ തന്‍റെ നയം വ്യക്തമാക്കിയിരുന്നു.
പ്രസവ ശേഷം ആസ്പത്രിയില്‍ കു‌ട്ടികളെ കാണാന്‍ വന്ന അയാളുടെ മുഖം കണ്ട് അവള്‍ക്കു ചിരി വന്നു. അരുതാത്തത് എന്തോ കണ്ട് പ്രക്ഞ്ഞഅറ്റതുപോലെ വിളറിയിരുന്നു അയാളുടെ മുഖം. അങ്ങനെയുള്ള രഘുനാഥന്‍ മക്കലോടുകാട്ടുന്ന സ്നേഹം യാഥാര്‍ത്യമോ ?
ചിത്രലേഖയുടെ ഈ സംശയം തികച്ചും ന്യായമല്ലേ?
അതുകൊണ്ട്തന്നെ അയാള്‍ തന്‍റെ സഹോദരങ്ങളുടെ ആണ്‍ മക്കളെ എടുക്കുകയും കളിപ്പിക്കുകയും ചെയ്യുന്നത് സ്ത്രീ സഹജമായ അസൂയയോടെയായിരുന്നു അവള്‍ നോക്കിക്കണ്ടത്.
രാഘുനാധനോടുള്ള തന്‍റെ വെറുപ്പിന്‍റെ ഒരു കാരണം ഇതാണെന്ന് അവള്‍ക്കറിയാമായിരുന്നു. പിന്നെയോ ?
പ്രായത്തിന്റെ അന്തരം മുഖ്യവിഷയമായി എടുത്തു വിവഹലൊചനയെ എതിര്‍ത്ത് കാരണവര്‍മാര്‍ നിരത്തിയ ന്യായാന്യങ്ങളെ മൌനം കൊണ്ടായിരുന്നു ചിത്രലേഖ എതിര്‍ത്തതു.
തന്‍റെ അന്തരന്ഗത്തിലെ ഗോപ്യമായൊരു ആഗ്രഹത്തിന്റെ സഫലീകരണം നിറച്ച്‌ പ്രായത്തിന്‍റെ വിടവ് അവള്‍ നികത്തി.
അങ്ങനെ മുതിര്‍ന്നഒരാള്‍ക്കുമാതമേ തനിക്കു ലഭ്യമാകാതെ പോയ പിതൃസ്നേഹം, ജ്യേഷ്ഠസഹോദരന്റെ കരുതല്‍, പിന്നെ പതിയുടെ പ്രേമവായ്പുകള്‍ എല്ലാം നല്കാന്‍ കഴിയൂ എന്നവള്‍ കരുതി.
മിഥ്യാധാരണകളുടെ സംഗല്പ ലോകത്തുനിന്നും യാഥാര്‍ത്യത്തിന്റെ മാത്രം ലോകത്തേക്ക്‌ രഘുനാഥന്‍ അവളെ കൂട്ടിക്കൊണ്ട് വന്നു. വിവാഹദിനത്തില്‍തന്നെ.
നല്ലൊരു ഭര്‍ത്താവായി, പ്രേമപ്രകടനങ്ങളും, സ്രിംഗാര ചേഷ്ട കളും കൊണ്ട് പത്നിയെ ആഹ്ലാദചിതതയാക്കാന്‍ അയാള്‍ സദാ സന്നദ്ധന്‍ആയിരുന്നു. ഒരു പതി എന്ന നിലയില്‍ മാത്രം!
ചിത്രലേഖ ഏറെ വേരുത്തതും അവളെ വളരെയേറെ വേദനിപ്പിച്ചതും അതായിരുന്നു.
കരുവാളിച്ചു തുടങ്ങിയ നഖക്ഷതംങള്‍ക്കുമീതെ വീണ്ടും പോറലുകള്‍ തീര്‍ത്ത് തന്‍റെ കളിപ്പട്ടമെന്നപോലെ രഘുനാഥന്‍ അവളുടെ മേനിയെ ഉപയോഗിക്കുമ്പോള്‍ ശൂന്യമായ മനസുമായി അവള്‍ കിടന്നു. ഒടുവില്‍ തിരിഞ്ഞുകിടന്നുറങ്ങുന്ന അയാളുടെ അടുത്ത് മാറിലെ പോറലുകള്‍ വിരലുകള്‍കൊണ്ട് തടവി ഉറങ്ങാതെ കിടക്കുമ്പോള്‍ മനസ്സിലെ മുറിവുകള്‍ക്ക്‌ മരുന്ന് കണ്ടെത്താനാവാതെ അവള്‍ നിസബ്ധമായി കരഞ്ഞു.
സജലങ്ങളായിമാറിയ അവളുടെ മിഴികളോപ്പാന്‍ അച്ചനായോ, ജ്യെഷ്ട്ടനായോ അയാള്‍ മാറിയില്ല. ഒരിക്കലും.
ഒരു കൂട്ട്കുടുംബത്തിലെ അങ്ങമായിരുന്നു രഘുനാഥന്‍. വീട് നിറയെ ആളുകള്‍.പകല്‍ വീടുജോലികള്‍ക്കിടയില്‍ അവളുടെ ഉറക്കം തൂങ്ങിയ കണ്ണുകളും കരുവാളിച്ച അധരവും കണ്ട് സഹോദരഭാര്യമാര്‍ പരസ്പരം അര്‍ഥംവച്ച് ചിരിച്ചു.
ലജ്ജയാല്‍ തലകുനിചിരുന്ന അവളുടെയുള്ളില്‍ രഘുനാഥനെതിരെ മുളപൊട്ടിയ അമര്‍ഷത്തിന്റെ വിത്തുകള്‍ക്ക് മേലുള്ള ജലാഭിഷേകമായിരുന്നു അവരുടെ പരിഹാസചിരികള്‍.
ശോ ഷിചിരുന്ന അവളുടെ ശരീരം നാളുകള്‍ക്കുള്ളില്‍ തന്നെ മാറിയത് കണ്ട് അയലത്തെ പെണ്ണുങ്ങള്‍ പാതികളിയായും പാതി കാര്യമായും പറഞ്ഞു.
"ഇഞ്ഞി വല്ലാണ്ട് മാറിപ്പോയല്ലോ ചിത്രെ. തടിയെല്ലാം വരാന്‍ തൊടങ്ങിയല്ലോ. ങ്ഹും.... രഘു ഇന്നെ നല്ലോണം നോക്ക്ന്നു ണ്ടല്ലേ ?
അര്‍ഥം വച്ച് ചിരിക്കുന്ന അവരുടെ കൂടെ ജ്യേഷ്ഠഭാര്യമാരും പങ്ങ്ക് ചേര്‍ന്നപ്പോള്‍ അവള്‍ മനസ്സില്‍ പറഞ്ഞു.
"ഇല്ല രഘുനാഥ.......... നിങ്ങളെ സ്നേഹിക്കാന്‍ എനിക്കാവില്ല."
കേന്ദ്ര സര്‍ക്കാരിലെ ഒരു ഉയര്‍ന്ന ഉദ്യോഗസ്ഥനായിരുന്നു രഘുനാഥന്‍. വിവാഹശേഷം കുറച്ചു വര്‍ഷങ്ങള്‍ക്കുള്ളില്‍ തന്നെ അയാള്‍ പുതിയ വീട് വച്ച് താമസം മാറി.
ചിത്രലേഖയെ അയാള്‍ക്ക് ജീവനായിരുന്നു. അവള്‍ക്കു അയാള്‍ വില കൂടിയ സാരികള്‍ വാങ്ങിക്കൊടുത്തു. പുതിയ ഡിസൈന്‍ ആഭരണംങളും ചെരിപ്പുകളും ധരിപ്പിച്ചു പുറത്തു ചുറ്റിക്കരക്കാനും, സുഹൃത്ത്‌ ക്കളുടെ വിരുന്നു സല്ക്കാരങ്ങള്‍ക്കും കൊണ്ടുപോയി. കുട്ടികള്‍ക്ക് നല്ല വിദ്യാഭ്യാസം നല്‍കി.
ഗര്‍ഭപാത്രത്തിനുള്ളില്‍ വച്ച് നശിപ്പിക്കേണ്ടിവരുന്ന ബീജങ്ങളെപ്പോലെ പിറക്കാത്ത ആഗ്രഹങ്ങളുമായി ചിത്രലേഖ രഘുനാഥനുവേണ്ടി ജീവിച്ചു. ഇരുപതു വര്‍ഷം.
അറ്റം പിളര്‍ന്നുതുടങ്ങിയ മുടി അവള്‍ വെട്ടാന്‍ തുടങ്ങിയപ്പോള്‍ അയാള്‍ തടഞ്ഞു. പിന്നെ ഇട തൂര്‍ന്ന മുടിയിഴകളിലൂടെ വിരലോടിച്ചുകൊണ്ട് പറഞ്ഞു " ഇതാണ്, നിന്‍റെയീ നീണ്ട മുടിയാണ് എനിക്ക് കാണേണ്ടത്."
ങ്ഹാ....... ഇനിയും കഴിഞ്ഞില്ലേ? ചോറെടുത്ത് വെക്ക്. അവളെ ചിന്തയില്‍നിന്ന്ഉണര്‍ത്തിക്കൊണ്ട് അച്ഛനും മക്കളും മുറിയിലേക്ക് വന്നു.
അത്താഴം കഴിക്കുമ്പോള്‍ രഘുനാഥന്‍ പറഞ്ഞു " എടോ ഉച്ചക്കേ പറയണംന് വിചാരിച്ചതാ തന്‍റെ ഇന്നതെയീ ഫിഷ്‌കറി ഉഗ്രനായിട്ടുണ്ട്. അല്ലേ മക്കളെ. "
മക്കള്‍ രണ്ടുപേരും അത് ശെരിവച്ച് തല കുലുക്കിസമ്മതിചപ്പോള്‍ ഒരു മന്ദഹാസതോടെ ചിത്രലേഖ അഭിനന്ദനം സ്വീകരിച്ചു.
ഉറങ്ങാന്‍ കിടക്കുമ്പോള്‍ രഘുനാഥന്‍ വാചാലനായിരുന്നു. നീലഗിരിക്ക്ന്നുകളെയും, കൊടൈക്കനാലിലെ തണുപ്പിനെയും, ഊടിയിലെ പുഷ്പോല്സവത്തിലെ പനിനീര്‍പൂക്കളെപറ്റിയും അയാള്‍ വാതോരാതെ പറയുന്നത് കേട്ട് ചിത്രലേഖ കിടന്നു; നല്ലൊരു കേള്‍വിക്കാരിയായി .
പിന്നെ, മൂന്നാറിലെ തേയിലതോട്ടങ്ങളും ആ തോട്ടങ്ങളെ പുതപ്പിക്കുന്ന മൂടല്‍ മഞ്ഞും എന്നും തന്നെ മത് പിടിപ്പിച്ചിറുന്നെന്നും അയാള്‍ പറഞ്ഞു.
വെളുത്ത മേനിയിലെ തണുത്ത അധരങ്ങളാല്‍ തേയിലകള്‍ക്ക് മുത്തമിട്ടു വീണലിയുന്ന സ്വേത കണങ്ങലെപ്പോലെ ഒടുവില്‍ രഘുനാഥനും തന്‍റെ കൈകളാല്‍ അവളെ ആവരണം ചെയ്തു, അധരങ്ങളില്‍ മുദ്രകള്‍ ചാര്‍ത്തി അവളുടെ മേനിയില്‍ വീണു ലയിച്ചു.
തന്‍റെ മനസിന്‍റെ പ്രതിക്കൂട്ടില്‍ കയറ്റിനിര്‍ത്തി അയാളെ തേജോവധം ചെയ്യുകയും ഒടുവില്‍ ശിക്ഷ വിധിക്കുകയും ചെയ്യുന്ന അവളുടെ മനസ്സറിയാതെ, തിരിഞ്ഞുകിടന്നുകൊണ്ട് അയാള്‍ പറഞ്ഞു " നാളെ ഇവിടുന്നു ആറ്മണിക്ക് തന്നെ പുറപ്പെടണം. ഏഴിനാണ് കോഴിക്കൊടെക്കുള്ള ട്രെയിന്‍."
പിറ്റേന്ന് കാലത്ത് അഞ്ചുമണിക്കുനര്‍ന്ന ചിത്രലേഖ കുളികഴിഞ്ഞുവന്നിട്ടും രഘുനാഥന്‍ ഉണര്‍ന്നിരുന്നില്ല.
പാതി ചരിഞ്ഞും പാതി കമഴ്ന്നും കിടന്നുറങ്ങുന്ന അയാളെ നോക്കിനില്‍ക്കുമ്പോള്‍ അവള്‍ക്കു അവജ്ഞ നിറഞ്ഞ ചിരിവന്നു.
"രഘുനാധാ നിങ്ങലരിയുന്നില്ലല്ലോ നിങ്ങളെ ഞാന്‍ വന്ജിക്കുന്നത്. ഇരിപതു വര്‍ഷമായി ഒട്ടും........... ഒട്ടും സ്നേഹിക്കാതെ."
രഘുനാധനെ വിളിച്ചുനര്‍താനുള്ള അവളുടെ ശ്രമം കരച്ചിലായി മാറിയപ്പോള്‍ അടുത്ത മുറിയില്‍നിന്നും കുട്ടികള്‍ ഓടിയെത്തി. പിന്നെ അതൊരു കൂട്ടനിലവിളിയായി അയല്‍വീടുകളിലെത്തി.
ഏഴുമണിക്കുള്ള കോഴിക്കോട്മെയില്‍ ഓടിക്കിതച്ചു വരുന്നതും അല്പം വിശ്രമിക്കാനായി നെഞ്ഞിടിപ്പോടെ റെയില്‍വേസ്റ്റേഷനില്‍ നിന്നതും തൊട്ടടുത്ത സിറ്റി ഹോസ്പിറ്റലിലെ ഐ.സീ.യു. വിനു മുന്നില്‍ നില്‍ക്കുമ്പോള്‍ ചിത്രലേഖക്ക് കേള്‍ക്കാമായിരുന്നു.
സ്ടെതസ്ക്കൊപ്പ് ചുരുട്ടിപ്പിടിച്ചു ഐ.സീ. യു. വില്‍ നിന്നും പുറത്തിറങ്ങിയ ഡോക്ടര്‍ ചുറ്റിലും കൂടിനിന്ന അയല്‍ക്കാരോട് പറഞ്ഞു.
"കാര്‍ഡിയക്ക് അറസ്റ്റ് ആയിരുന്നു.ഞ്ങള്‍ക്കൊന്നും ചെയ്യാന്‍ കഴിഞ്ഞില്ല. ഇവിടെ എത്തുമ്പോഴേ ........................"
പൂര്‍ത്തിയാക്കാതെ നിര്‍ത്തിയ വാചകങ്ങള്‍ക്ക് പിന്നാലെ
സ്ട്രെ കെച്ചറിന്റെ ഉരുളുന്ന ശ ബ്ദം ചിത്രലേഖയെ വര്‍ത്തമാനതിലേക്കു ഉണര്‍ത്തി.
വെള്ളതുണി മൂടിയ ചേതനയറ്റ രഘുനാഥന്റെ ദേഹത്ത് വീണു ചിത്രലേഖ കരഞ്ഞു.
ഇനി തനിക്കു കുറ്റപ്പെടുത്താന്‍, വെറുക്കാന്‍ ആരുമില്ലലോ എന്നോര്‍ത്ത്

1 comment:

  1. valare nalloru rachana koodi..ezhuthinte lokathu iniyum munneruvaan aashamsakal

    ReplyDelete