Monday, May 23, 2011

കസബിന്റെ വിധി(ലേഖനം ) Posted in Koottam on 7.5.2010

ദേശ സ്നേഹിയായ ഓരോ ഭാരതീയനും അഭിമാനിക്കാവുന്ന ദിനമായിരുന്നു മെയ്‌ ആര്‍ . മുംബൈ സ്ഫോടനക്കെസിന്റെ വിചാരണ ത്വരിത ഗതിയില്‍ പൂര്‍ത്തിയാക്കിയ സ്പെഷ്യല്‍ കോടതിയെ നമുക്ക്‌ അഭിനന്ദിക്കാം . ഒപ്പം ഏതൊരു രാജ്യത്തിന്റെയും അഖണ്ഡതയ്ക്കും, സാഹോദര്യത്തിനും ചിദ്രമുണ്ടാക്കുന്ന ശക്തി കള്‍ക്ക്‌ മുഴുവന്‍ പാഠംആകുന്ന വിധി പ്രസ്താവം നടത്തിയ പ്രത്യേക കോടതി ജഡ്ജിഎം .എല്‍.തഹ്ലിയാനിയെയും !

സ്വന്തം ഇഷ്ട്ട പ്രകാരം ലെഷ്ക്കര്‍-ഇ-തൊയ്ബ യില്‍ ചേര്‍ന്ന് , ദീര്‍ഖനാളത്തെ പരിശീലനത്തിന് ശേഷം നിരപരാധികളെ കൊന്നൊടുക്കിയ അജ്മല്‍ അമീര്‍ കസബിനു തൂക്ക് കയറില്‍ കുറഞ്ഞ എന്ത് ശിക്ഷ യാണ് നല്‍കേണ്ടത്?

അഭിനന്ദനാര്‍ഹമായ രീതിയിലാണ് പ്രത്യേക കോടതി പതിനേഴു മാസങ്ങള്‍ കൊണ്ട് വിചാരണ നടപടികള്‍ പൂര്‍ത്തിയാക്കി വിധി പ്രസ്താവിച്ചത്. എണ്‍പത്തിആറു കുറ്റങ്ങളാണ് കസബിനെതിരെ ഉള്ളത് .ഇതില്‍ നാല് എണ്ണത്തില്‍വധ ശിക്ഷയും ,അഞ്ചു എണ്ണത്തില്‍ ജീവ പര്യന്തവും ശിക്ഷ യാണ് കോടതി നല്‍കിയിട്ടുള്ളത് .

കൊലപാതകം,ഗൂഡാലോചന, നിയമവിരുദ്ധപ്രവര്‍ത്തനം രാജ്യതിനെതിരായ യുദ്ധം ,എന്നിയയെല്ലാം കസബിനെതിരെ ആരോപിക്കപ്പെട്ട കുറ്റങ്ങളാണ് . ഇവയെല്ലാം തെളിയിക്കാന്‍ സ്പെഷ്യല്‍ പബ്ലിക്‌ പ്രോസിക്യൂഷന്‍ കഴിഞ്ഞു.

രാജ്യം ഏതുമാകട്ടെ ,ഒരു ദേശം കെട്ടിപ്പടുക്കേണ്ടത്, ആ രാജ്യത്തെ യുവ ജനതയാണ് . അപ്പോഴാണ്‌ ഒരു ഇരുപത്തി മൂന്നുകാരന്‍ , മനസാക്ഷിയില്ലാതെ , വിവേചന രഹിതമായി , സ്ത്രീകളും കുട്ടികളും അടങ്ങുന്ന നിരപരാധികളുടെ നേര്‍ക്ക്‌ വെടിയുതിര്‍ത്തത് .എഴുപതിരണ്ടു പേരെയാണ് കസബ്‌ അയാളുടെ തോക്കിന് ഇരയാകിയത് .ഇങ്ങനെയുള്ള ഒരു വ്യക്തിക്ക് മാനസാന്തരം ഉണ്ടാവുമെന്ന് കരുതാനാവില്ലെന്നു കോടതി പറഞ്ഞത്‌ വാസ്തവം തന്നെയാണ്.

വിധി കേട്ട് കസബ്‌ പൊട്ടിക്കരഞ്ഞുപോലും! എത്രയോ കുടുംബങ്ങളെ നിരാശ്രയരാക്കി , മനസ്സില്‍ ഉണങ്ങാത്ത മുറിവുകള്‍ ഉണ്ടാക്കി ജീവിത കാലം മുഴുവന്‍ കണ്ണീരൊഴുക്കി കഴിയാന്‍ വിധിക്കപ്പെട്ട കുടുംബങ്ങളുടെ കണ്ണീരിനു മുന്‍പില്‍ കസബ്‌ ഒഴുക്കിയത് വെറും മുതല കണ്ണീരാണ് .

എത്രയും പെട്ടന്ന്‍ ശിക്ഷ നടപ്പാവില്ല .വിധിക്ക്‌ എതിരെ കസബിനു ഹൈ കോടതിയിലും , സുപ്രീം കോടതിയിലും അപ്പീല്‍ പോകാം .അതും തള്ളിയാല്‍ രാഷ്ട്രപതി ക്ക് ദയാ ഹര്‍ജി നല്‍കാം .പക്ഷെ ഇതൊന്നും ഒരിക്കലും അനുവദിക്കാ പെടരുത് . "കസബ്‌ ഒരു സാമൂഹിക ശല്യമാണ്" എന്നാണു കോടതി പറഞ്ഞത്‌ .അതിനാല്‍ അപ്പീല്‍ പോവുകയാണെങ്കില്‍ മറ്റ് കോടതികളും ഈ പരാമര്‍ശ ത്തെ അതിന്റെതായ ഗൌരവത്തില്‍ കാണുമെന്ന് നമുക്ക്‌ പ്രത്യാശിക്കാം

പാര്‍ലിമെന്റ് ആക്രമണ കേസിലെ അഫ്സല്‍ ഗുരുവിനു വധ ശിക്ഷ വിധിച്ചപ്പോള്‍ അതിനെതിരെ ,വന്ന മനുഷ്യാവകാശ സംഖടനകള്‍ ഇവിടെ വരില്ലെന്ന്‍ നമുക്ക്‌ ആശിക്കാം .കാരണം തികച്ചും മാനുഷീ കപരമായാണ് ഇന്ത്യ കസബിനോട്‌ പെരുമാറിയത്‌ .കസബിനു വേണ്ടി മുപ്പത്തി അഞ്ചു കോടി രൂപയാണ് ഇന്ത്യ മുടക്കിയത്‌ .ആര്‍താര്‍ റോഡ്‌ ജയിലിലാണ് കസബിനെ പാര്‍പ്പിച്ചിരുന്നത് . പുറമേ നിന്നുള്ള എല്ലാ ആക്രമണങ്ങള്‍ക്കും അതീതമായാണ് അതിന്റെ നിര്‍മാണം.പിന്നെ വിചാരണ കാലത്ത്‌ ഉദര രോഗം വന്നപ്പോള്‍ ജയിലിനകത്ത് ആസ്പത്രി സജ്ജീകരിച്ച് മെച്ചപ്പെട്ട ചികിത്സ തന്നെ നല്‍കി .ഇതിലപ്പുറം ഒരു മാനുഷീക പരിഗണന ഒരു രാജ്യ ദ്രോഹി അര്‍ഹിക്കുന്നില്ല .ഇത് മനുഷ്യാവകാശ സംഖടനക ള്‍‍മനസിലാക്കുമെന്ന് കരുതുന്നു .ഇന്ത്യയുടെ രേഖാ ചിത്രം മുന്നില്‍ വച്ച് ,പുതിയ പുതിയ സ്ഥാനം കണ്ടെത്തി നശീകരണം നടത്താന്‍ പണിപ്പുരയിലിരുന്നു തന്ത്രങ്ങള്‍ മെനയുന്ന മത ഭാന്തന്‍ മാര്‍ക്കും ഈ വിധി ഒരു പാഠം ആവട്ടെ

No comments:

Post a Comment