tag:blogger.com,1999:blog-74189587771358198562024-03-08T08:37:48.375-08:00സൃഷ്ടി ..jgpriyahttp://www.blogger.com/profile/00662171215435029505noreply@blogger.comBlogger11125tag:blogger.com,1999:blog-7418958777135819856.post-6220785736910807242012-11-28T02:10:00.002-08:002012-11-28T02:14:41.322-08:00കാഴ്ചകള്‍ <div dir="ltr" style="text-align: left;" trbidi="on">
<div id="yui_3_7_2_21_1354084029593_43" style="right: auto;">
ബുര്‍ജ് ഖലീഫയിലെ ഓരോ നിലകളിലും തെളിയുന്ന പ്രഭാകിരണങ്ങള്‍ സൂര്യരെശ്മികളിലേക്ക് അലിഞ്ഞിറങ്ങുന്നത് , ആ ബാല്‍ക്കണിയിലിരുന്ന് കണ്ടു കൊണ്ടാണ് അയാളുടെ ഒരു ദിനം ആരംഭിക്കുന്നത് . </div>
<div>
വെളുപ്പാന്‍ കാലത്തെ നേര്‍ത്ത ഇരുട്ടില്‍ മിന്നിത്തെളിയുന്ന വിളക്കുകളിലെ വെളിച്ചം നേര്‍ത്ത് നേര്‍ത്ത് വരുന്നതും, പിന്നെ ചാര നിറം പൂണ്ട അന്തരീക്ഷത്തില്‍ അതിലും കടുത്ത ചാര നിറത്തില്‍ കുത്തനെ തലയുയര്‍ത്തി നില്ക്കുന്ന ലോകത്തെ ഏറ്റവും ഉയരം കെട്ടിടത്തിന്റെ ചിത്രവും കണ്ണടച്ചാലും അയാളുടെ മനക്കണ്ണില്‍ ദൃശ്യമായിരുന്നു .</div>
<div>
</div>
<div>
ഹൃദ്രോഗത്തിന്റെ വഴികാട്ടിയെന്ന് കൂട്ടുകാര്‍ കളിയാക്കി പറയുന്ന കൊളസ്ട്രോളിനെ ചെറിയ രീതിയില്‍ പ്രധിരോധിക്കാന്‍ ഡോക്ടര്‍ നിര്‍ദേശിച്ച ഗ്രീന്‍ ടീ അല്പം മധുരവും അതിലേറെ ചവര്‍പ്പുമായി ചൂടോടെ അല്പാല്പ്പമായി അയാള്‍ കുടിച്ച് തീര്‍ക്കുന്നതും ആ ബാല്‍ക്കണി യിലിരുന്നാണ് .</div>
<div>
</div>
<div>
ദുബായ് നഗരം മൂടല്‍ മഞ്ഞു പുതയ്ക്കുന്ന നാളുകളിലും, എന്നും പൊരി വെയിലേറ്റ് തളര്‍ന്നു കിടക്കുന്ന മണല്‍ തരികളെ, കാറ്റ് അതിന്റെ കൈകളാല്‍ കോരിയെടുക്കുമ്പോള്‍, പ്രധിഷേധമറി യിക്കാനെന്നപോലെ ഉയിര്‍ത്തെഴുന്നേറ്റ് പൊടിക്കാറ്റായി ആഞ്ഞു വീശി നഗരം പൊടി മൂടുന്ന ദിന ങ്ങളിലും മാത്രമായിരുന്നു അയാളുടെ ഈ പതിവിന് ഭംഗം നേരിട്ടത് .</div>
<div>
</div>
<div id="yui_3_7_2_21_1354084029593_47" style="right: auto;">
മഞ്ഞ ചായമടിച്ച സ്കൂള്‍ ബസ്സുകള്‍ നിരനിരയായി അയാളുടെ ഫ്ലാറ്റ് സമുച്ചയതിന് ഇടയിലൂടെ കൈ വഴിപോലെ പോകുന്ന റോഡുകളിലൂടെ നീങ്ങുമ്പോള്‍ തന്റെ ദിനാരംഭത്തിന്റെ അര മണിക്കൂര്‍ കഴിയുന്നു വന്ന് അയാള്‍ സങ്കടത്തോടെ മനസ്സിലാക്കും .</div>
<div style="right: auto;">
</div>
<div id="yiv177684824yui_3_7_2_18_1353998989656_45" style="right: auto;">
മന്ത് ലീ ടാര്‍ഗെറ്റ് അചീവ് ചെയ്യാത്തതിന് ബോസ്സിനുള്ള explanation , ക്ലെയിന്റ്സിനെ കണ് വിന്‍സ് ചെയ്യിക്കാന്‍ പുതിയ പദ ശേഖരങ്ങളുടെ കണ്ടുപിടുത്തം എന്നിയയെല്ലാം ഒരുവേള തലയ്ക്കുള്ളില്‍ മിന്നി മറയുമ്പോള്‍ , കണ്ണുകള്‍ ഇറുകെയടച്ച് ധ്യാന നിമഗ്നനായിരിക്കുന്ന അയാളുടെ കാഴ്ച പിന്നെ തുറക്കുന്നത് താഴെ നാല് റോഡുകള്‍ സംഗമിക്കുന്ന റൌണ്ട് അബൌടിലേക്കാണ് .അതിനകത്തെ പച്ച പുല്‍ത്തകിടിയി ലെ സ്പ്രിഗ്ലറില് നിന്നും ,മധ്യത്തിലായി നട്ടു പിടിപ്പിച്ച ,എപ്പോഴും കടും റോസ് നിറമുള്ള പൂക്കളാല്‍ സമൃദ്ധമായ </div>
<div style="right: auto;">
കടലാസുപൂക്കളിലെക്ക് ചാറ്റല്‍ മഴ പോലെ പൊഴിയുന്ന ജലപാതം കണ്ണിന് കുളിര്മ്മയെന്നപോലെ അയാളുടെ മനസ്സും തണുപ്പിച്ചിരുന്നു.</div>
<div style="right: auto;">
</div>
<div style="right: auto;">
റൌണ്ട് അബൌടിന് ചുറ്റും പച്ച പുല്തകിടിക്ക് അതിരിട്ട് , കാവല്ക്കാരെ പോലെ നിശ്ചിത അകലത്തില്‍ നിരന്ന് നില്ക്കുന്ന ഈന്തപ്പനകള്‍ , തണുപ്പ് കാലത്തിന്റെ തിരിച്ച് പോക്കോടെ പൂവിടുന്നതും, ഇളം പച്ച നിറമാര്‍ന്ന കായ്കള്‍ കുനുകുനെ നിറയുന്നതും, പിന്നീട് ചെഞ്ചായം പൂശു ന്ന ഈന്തപ്പഴങ്ങള്‍ ഉഷ്ണം കനക്കുന്നതോടെ, പാകമായി കറുപ്പ് നിറത്തില്‍ കുലകളില്‍ ഇറുകെ പിടിച്ച കിടക്കുന്നതും കണ്ട് , അയാള്‍ ഋതുഭേദങ്ങളുടെ പോക്കുവരവ് തിരിച്ചറിഞ്ഞു.</div>
<div style="right: auto;">
</div>
<div style="right: auto;">
കുട്ടിക്കാലത്ത് തന്നെ അച്ഛനും, പിന്നെ കുറച്ചു വര്‍ഷങ്ങള്‍ക്ക് മുന്‍പ് അമ്മയും നഷ്ട്ടപ്പെട്ട് തികച്ചും അനാഥനായ അയാളെ, മറ്റ് പ്രവാസികളെപോലെ , നാടിന്റെ പച്ചപ്പും കുളിരുമൊന്നും ഒരിക്കലും മോഹിപ്പിച്ചില്ല.</div>
<div style="right: auto;">
</div>
<div style="right: auto;">
കുലകളില്‍ നിന്ന് ഞെട്ടറ്റ് വീഴുന്ന പഴങ്ങളും പുല്‍തകിടിയിലെ പുഴുക്കളെയും കൊത്തി പ്പെരുക്കുന്ന ഒരുകൂട്ടം പക്ഷികളുടെ കലപിലകളിലെക്കാണ് ഇപ്പോള്‍ കുറച്ച് ദിനങ്ങളായി അയാള്‍ ചിന്തയില്‍ നിന്നുണരുന്നത് .</div>
<div style="right: auto;">
</div>
<div style="right: auto;">
ഒരു നാള് പക്ഷികളുടെ കലപിലകള്‍ക്കൊപ്പം വേറിട്ട നിന്ന മറ്റൊരു കിളിക്കൊഞ്ചലിന്റെ ഉറവിടം തേടി കണ്ണ് തുറന്ന അയാള്‍ക്ക് കാണാനായത് തൊട്ടെതിര്‍വശത്ത് താഴെ റോഡരികില്‍ യൂനിഫോമണിഞ്ഞ് സ്കൂള്‍ ബാഗുമായി നില്ക്കുന്ന എട്ട് വയസ്സോളം പ്രായമുള്ള ആണ്‍കുട്ടിയെയും കൂടെ നിന്ന് കുസൃതി കാട്ടുന്ന കൊച്ചനുജനെയുമാണ് .</div>
<div style="right: auto;">
അടുത്ത് നിന്ന് കുട്ടികളുടെ കളിചിരികള്‍ ആസ്വദിക്കുന്ന അച്ഛന്റെ സ്നേഹവായ്പ്പാര്‍ന്ന മുഖഭാവം , ക്കുഞ്ഞുനാളിലേ അച്ഛന് നഷ്ട്ടപ്പെട്ട അയാള്‍ക്ക് അപരിചിതമായിരുന്നു .</div>
<div style="right: auto;">
</div>
<div style="right: auto;">
രണ്ട് വര്‍ഷത്തെ താമസത്തിനിടയില്‍ തന്റെ പ്രഭാത കാഴ്ചകളില്‍ അന്യരായ അച്ഛനും കുട്ടികളും എതിര് ബില്ടിങ്ങിലെ </div>
<div style="right: auto;">
താമസക്കരായിരിക്കുമെന്ന് അയാള്‍ ഊഹിച്ചു .</div>
<div style="right: auto;">
</div>
<div style="right: auto;">
പിന്നീടുള്ള ദിനങ്ങളിലെല്ലാം സ്കൂള്‍ ബുസ്സിനുവേണ്ടിയുള്ള കാത്തിരിപ്പിനിടയില്‍ , കുട്ടികളുടെ കളിചിരികളില്‍ മനസ്സാ പങ്കാളിയാകാന്‍ , വിസ്മൃതിയുടെ അറകളില്‍ ഒളിച്ചിരുന്ന ഓര്‍മ്മകള്‍ </div>
<div style="right: auto;">
വന്ന് അയാള്‍ക്കൊപ്പം കൂട്ടിരുന്നു.</div>
<div style="right: auto;">
</div>
<div style="right: auto;">
തണുപ്പ് </div>
<div style="right: auto;">
കാലത്തിന്റെ വരവറിയിച്ച്കൊണ്ട്മൂടല് മഞ്ഞ് കട്ടിക്കമ്പളത്താല് നഗരത്തെ പുതപ്പിച്ച പ്രഭാതമായിരുന്നു അത് .</div>
<div style="right: auto;">
ബാല്ക്കണിയിലെക്കുള്ള കണ്ണാടിചില്ലിട്ട വാതില്‍ തുറക്കുമ്പോള്‍ പറ്റിപ്പിടിച്ചിരിക്കുന്ന മഞ്ഞുത്തുള്ളികള്‍ കണ്ണീര് ചാലുകള്‍ തീര്‍ത്ത് ചില്ലിലൂടെ താഴോട്ടൊഴുകി .</div>
<div style="right: auto;">
മങ്കിക്യാപ് ഇട്ട് തലയും ചെവിയും മൂടി, ഷാള്‍ പുതച്ച് , ഗ്രീന്‍ ടീ നുണഞ്ഞു കൊണ്ട് അയാള്‍ കസേരയിലിരുന്നു. താഴെ റോഡിലൂടെ പോകുന്ന വാഹന ങ്ങളെല്ലാം ലൈറ്റ് തെളിയിച്ചിരിക്കുന്നു. </div>
<div style="right: auto;">
</div>
<div style="right: auto;">
</div>
<div style="right: auto;">
മഞ്ഞിന്റെ മറയ്ക്ക് മുകളില്‍ വെയില് പാളി തീര്‍ക്കാന്‍ ശ്രമിക്കുന്ന സൂര്യന്റെ ശക്തി ക്ഷയിച്ചിരിക്കുന്നു. ഇടയ്ക്കിടെ നേരത്തും, കനതും പടരുന്ന മഞ്ഞിലേക്ക് നോക്കിയിരിക്കേ താഴെ ഇനിയും കുട്ടികള്‍ എത്തിയില്ലല്ലോ എന്ന് അയാള്‍ ഓര്‍ത്തു . മഞ്ഞില്‍ മയങ്ങിക്കിടക്കുന്ന പുല്തകിടിയിലേക്ക് സ്പ്രിന്ഗ്ലെര്‍ വെള്ളം തളിക്കാന്‍ തുടങ്ങി. പുല്ലില്‍ കൊത്തിപ്പെറുക്കുന്ന പക്ഷികള്‍ നനവേറ്റ് പറന്നുയര്‍ന്ന് ഈന്തപ്പനയോലകളില്‍ ചെന്നിരുന്ന് ചിറക് കുടഞ്ഞു.</div>
<div style="right: auto;">
</div>
<div style="right: auto;">
താഴെ റോഡിലൂടെ സ്കൂള്‍ ബസ്സ് വരുന്നതും ചെറിയ മുരള്‍ച്ചയോടെ കുട്ടിയെ കാത്ത് നില്ക്കുന്നതും അയാള്‍ കണ്ടു. </div>
<div style="right: auto;">
കുട്ടി ഇന്ന് പതിവില്ലാതെ വൈകുന്നതെന്തേ എന്ന അയാളുടെ ഉത്ഘണ്oയ്ക്ക് വിരാമമിട്ട്, അവന് ബാഗും ചുമലിലിട്ട് , എതിര് വശത്തുനിന്നും ഓടിവന്ന് റോഡ് മുറിച്ചുകടന്ന് ബസ്സിനടുത്തെക്ക് ഓടി . പിന്നാലെ അച്ഛന്റെ കൈ വിട്ട് ഓടിവന്ന അനുജനും.</div>
<div style="right: auto;">
</div>
<div style="right: auto;">
ഉള്ളില്‍ ഒരാന്തലോടെ കസേരയില്‍ നിന്നെഴുന്നേറ്റുപോയ അയാളുടെ കാതുകളില്‍ വലതുവശ തുനിന്നും വന്ന സഡന്‍ ബ്രേക്കിട്ട കാറിന്റെ ടയറുകള്‍ റോഡില്‍ ഞെരിഞ്ഞമരുന്നതും , അച്ഛന്റെ നിലവിളിയും മാത്രം ബാക്കിയായി. കാഴ്ചയില്‍ , റൌണ്ട് അബൌടിലെ കടലാസ് പൂക്കളിലേക്ക് ചിതറിത്തെറിച്ച കടും ചുവപ്പ് നിറമാര്‍ന്ന ജീവനറ്റ താരിതള്‍ മേനിയും......</div>
<div style="right: auto;">
</div>
<h2 style="right: auto;">
<span style="font-size: small;">ഇപ്പോള്‍ മഞ്ഞുകങ്ങള് കണ്ണീരൊലിപ്പിച്ച് മുട്ടിവിളിച്ചിട്ടും പിന്നീടൊരിക്കലും തുറക്കപെടാത്ത ചില്ല് വാതിലിനപ്പുറം പുലര്‍കാല കാഴ്ചകളിലേക്ക് കണ്ണും നട്ടിരിക്കാന്‍ ബാല്‍ക്കണി മാത്രം .</span></h2>
</div>
priyahttp://www.blogger.com/profile/00662171215435029505noreply@blogger.com9tag:blogger.com,1999:blog-7418958777135819856.post-84870194279236769622012-09-26T04:51:00.001-07:002012-09-26T04:51:18.316-07:00അനിരുദ്ധന്റെ അമ്മ<div dir="ltr" style="text-align: left;" trbidi="on">
"എന്നാ ഞങ്ങള്‍ ഇറങ്ങട്ടെ, പിന്നെ വരാം " കനമുള്ള ശബ്ദതോടൊപ്പം ചുമലില്‍ പതിഞ്ഞ കരസ്പര്‍ശം അനിരുദ്ധനെ ചിന്തയില്നിന്നുണര്ത്തി. അമ്മയുടെ സഹപ്രവര്‍ത്തകനായ കോളേജ് പ്രിന്‍സിപ്പല്‍ രാജന് സാര്‍ ആയിരുന്നു അത് .കൂടെ മറ്റ് അധ്യാപകരും.<br />
<br />
ശരി എന്നമട്ടില്‍ തലകുലുക്കി യാത്ര പറയുന്നതിനിടയില്‍ രാജന് സാര്‍ കൈകള്‍ ചേര്‍ത്ത് പിടിച്ചു വീണ്ടും പറഞ്ഞു. " ഇങ്ങനെ തളര്‍ന്നിരിക്കരുത് . അനിയത്തിമാര്‍ക്ക് നീയേ ഉള്ളൂ . അതോര്‍മ്മവേണം . എന്ത് സഹായത്തിനും ഞങ്ങള്‍ എല്ലാവരും ഉണ്ടാവും .എന്നാ ശരി ".<br />
<br />
<br />
<br />
കട്ടിലില്‍ നിന്നെഴുന്നേറ്റു അവരെ പൂമുഖം വരെ അനുഗമിക്കണമെന്ന് കരുതിയെങ്കിലും എന്തുകൊണ്ടോ അനിരുദ്ധന് വീണ്ടും കട്ടിലില്‍ തന്നെ ഇരുന്നു . പിന്നെ കട്ടിലിന്റെ നെറ്റിയില്‍ തലചായ്ച്ച് വെളിയിലേക്ക് നോക്കി കിടന്നു.<br />
<br />
ഉച്ചവെയില്‍ ചായാന്‍ തുടങ്ങുന്നതേ ഉണ്ടായിരുന്നുള്ളൂ എങ്കിലും ജനുവരിയിലെ തണുപ്പ് ജനലിലൂടെ അയാളെ പൊതിഞ്ഞു. പറഞ്ഞറി യിക്കാത്ത ക്ഷീണവും കുളിരും ഒരു സുഖനിദ്രക്ക് അയാളെ കൊതിപ്പിച്ചു .<br />
<br />
<br />
<br />
കാറ്റ്, അറിയാത്ത ഏതോ ദിക്കിലേക്ക് തള്ളിവിടുന്ന പഞ്ഞിക്കെട്ടുകള്‍ പോലെയുള്ള മേഘങ്ങളെയും നോക്കി അയാള്‍ കിടന്നു . കുട്ടിക്കാലത്ത് എന്നും അയാളെ വിസ്മയിപ്പിച്ചിരുന്നു , ഈ മേഘക്കൂട്ടങ്ങള്‍ . അവ എങ്ങോട്ടാണ് ഇത്ര ധൃതിയില്‍ ഓടിപ്പോകുന്നതെന്ന് അയാള്‍ ആശ്ച്യര്യപ്പെട്ടിരുന്നു . അവ പിന്നീട് കുഞ്ഞു കുഞ്ഞു ചോദ്യങ്ങളായി പരിണമിച്ചു അമ്മയ്ക്ക് മുന്നിലെത്തിയപ്പോള്‍ സംശയനിവൃത്തിക്കായി അമ്മ വാങ്ങി തന്ന ജനറല്‍ സയന്‍സ് ബുക്ക് ഇപ്പോഴും തന്റെ പുസ്തക ശേഖരത്തിലുണ്ട് . ഒട്ടും പുതുമ നഷ്ട്ടപ്പെടാതെ !<br />
<br />
<br />
<br />
<br />
എന്നാലിന്ന് , ഉത്തരം കിട്ടാത്ത മറ്റനേകം , ചോദ്യങ്ങളോടൊപ്പം , ചാര നിറത്തിലുള്ള വലിയൊരു മേഘപാളി ഒരു പുകമറ തീര്‍തെന്നപോലെ മാനത്ത് ദൃശ്യമായത് അനിരുധനില്‍ നൊമ്പരമുനര്‍ത്തി.അമ്മയുടെ ദേഹത്തെ വിഴുങ്ങിയ അഗ്നിനാളങ്ങള്‍ പുറത്തേക്ക് വമിപ്പിച്ച പുകചുരുളുകള്‍ കാറ്റിന്റെ കൈകളിലേറി മാനത്ത് എതിയതാണോ എന്ന് അയാള്‍ സംശയിച്ചു .<br />
<br />
<br />
<br />
ശമശാനത്ത് ആരുടെയോ നിര്‍ദേശങ്ങള്‍ ഒരു യന്ത്രത്തെ പ്പോലെ അനുസരിച്ച് കര്‍മ്മങ്ങള്‍ ചെയ്യവേ ഉയര്‍ന്നു പൊങ്ങിയ പുകച്ചുരുളുകള്‍ക്കും ഇതേ നിറമായിരുന്നു . ഒരു വലിയ ഭാരം ഹൃദയത്തില്‍ ഖനീഭവിച്ചു കിടക്കുന്നത് അയാളറിഞ്ഞു .പെയ്യാനൊരുങ്ങിനില്‍ക്കുന്നൊരു കാര്‍കൊണ്ടല്‍ പോലെ!.<br />
<br />
<br />
<br />
<br />
ഓര്‍മയുടെ പെട്ടകത്തില്‍ ഭദ്രമായി അടച്ചുപൂട്ടി വെക്കാനുള്ള ഒരു നിധി മാത്രമായിരിക്കുന്നു ഇനി അമ്മയുടെ രൂപം.<br />
<br />
<br />
ഉള്ളില്‍ ഖനീഭവിച്ചനൊമ്പരത്തിന്റെ ബഹിര്‍സ്ഫുരണങ്ളായി ഒലിച്ചിറങ്ങിയ കണ്ണീര് അയാള്‍ പുറം കൈ കൊണ്ട് തുടച്ചു<br />
.<br />
<br />
"എല്ലാ ഇഞ്ഞി* ഈട* ഇരിക്ക്ന്നാ* .....? ഇന്നാ ഇത് കുടിക്ക്. എന്നിറ്റ്* അനിയത്തിമാറ* ക്കൂടി എന്തെങ്കിലും കുടിപ്പിചാട്ട്*.''<br />
<br />
<br />
<br />
<br />
നീട്ടിപ്പിടിച്ച ഗ്ലാസ്സില്‍ കട്ടന്‍ കാപ്പിയുമായി നില്ക്കുന്ന ആളെ കണ്ടപ്പോള്‍ അനവസരത്തിലാ ണെങ്കി ല്‍ കൂടി അനിരുദ്ധനില്‍ ഞെട്ടലാണുണ്ടായത് .<br />
<br />
<br />
മരണവീടാണ് . ആര്‍ക്കും വരാം എന്ത് സഹായവും ചെയ്യാം . അമ്മയെ കു ളിപ്പിക്കാന്‍ എടുകുമ്പോഴും മറ്റും അറിയാത്ത പ ലരെയും താന്‍ കണ്ടിരുന്നു . പക്ഷേ രാധാമണി ....<br />
<br />
<br />
<br />
<br />
പകച്ചിരിക്കുന്ന അയാളുടെ വലതുകൈയില്‍ കാപ്പി നിറച്ച ഗ്ലാസ് പിടിപ്പിച് അവള് വീണ്ടും പറഞ്ഞു."പോയോരു* പോയി .അതും വിചാരിച്ചിര്ന്നാല്* ശരിയാകൂലാ. ഇത് കുടിചിറ്റ്* അനിയത്തിമാറട്ത്ത്* ചെല്ല് . അക്കൂട്ടര്‍* ഒന്നും കുടിചിറ്റില്ല*. ഇഞ്ഞി* ഒന്ന് പറഞ്ഞാട്ടെ".<br />
<br />
<br />
സിരകളിലൂടെ ഒഴുകിയെത്തിയ ഉണര്‍വിന്റെ പൊരുള്‍ തേടിയപ്പോഴാണ് കൈയിലെ ഗ്ലാസ് കാലിയായത് അറിഞ്ഞത് .<br />
വരണ്ട ഭൂമിയിലെ മണല്‍തരികള്‍ പുതുമഴക്ക് കൊതിക്കുന്നതുപോലെ , ഒരിറ്റ് ദാഹജലത്തിനായി കൊതിക്കുകയായിരുന്നോ തന്റെ ശരീരത്തിലെ ഓരോ പരമാണുവും !<br />
<br />
ചുമലില്‍ തഴുകി ആശ്വസിപ്പിക്കാനും , നിര്‍ബന്ധിച്ചു വല്ലതും കഴിപ്പിക്കാനുമൊന്നും സ്വന്തക്കാരോ , ബന്ധുക്കളോ ഇല്ലാത്ത നിമിഷങ്ങലായിരുന്നില്ലേ കഴിഞ്ഞു പോയത് .<br />
<br />
<br />
<br />
<br />
പക്ഷേ രാധാമണി......<br />
<br />
<br />
<br />
തൊട്ടയല്‍വക്കമല്ലെങ്കില്‍ കൂടി രണ്ട്മൂന്ന് വീടുകള്‍ക്ക് അപ്പുറത്താണ് അവളുടെ വീട് . എന്നിട്ട് പോലും ഒരിക്കല്‍ പോലും അവളുടെ വീട്ടില്‍ പോയിരുന്നില്ല . താന്‍ മാത്രമല്ല , അമ്മയോ അനിയത്തിമാരോ , ആരും .<br />
<br />
<br />
രണ്ട് വര്‍ഷം മുന്‍പ് അച്ഛന്റെ മരണശേഷം ഇവിടെ വീട് വച്ച് താമസം തുടങ്ങിയ നാളുകളില്‍ തൊട്ടയല്‍വീട്ടിലെ പാറുവമ്മ കൈമാറിയ നാട്ടുവര്‍ത്തമാനത്തിലെ , അശ്ലീലകഥകളിലെ , നിറമുള്ള കഥാപാത്ര മായിരുന്നു രാധാമണി .<br />
<br />
പാറുവമ്മ പോയതിനുശേഷം അമ്മ അനിയത്തിമാരോടെന്ന മട്ടില്‍ പരോക്ഷമായി പറഞ്ഞത് തന്നോടായിരുന്നു .<br />
കേട്ടല്ലോ , നമ്മള് ഇത്രയും നാള് കഴിഞ്ഞത്പോലെയല്ല , അടുത്ത് തന്നെ കോളനിയാണ് . അതിന്റെ പോരായ്മകള്‍ ഇവിടുത്തെ ആളുകളിലും കാണും .അതുകൊണ്ട് ആരോടും അടുക്കാനൊ ന്നും പോകണ്ട.<br />
<br />
<br />
<br />
<br />
ആ വാക്കുകള്‍ ഉറപ്പിക്കാനെന്നവണ്ണം അമ്മ ആദ്യം ചെയ്തത് അതിര്‍ത്തി തിരിച്ച് രണ്ട് വരി മാത്രം കെട്ടിയിരുന്ന ചുറ്റുമതിലിനെ ഒരാള്‍ പൊക്കത്തില്‍ കെട്ടിപ്പൊക്കുകയായിരുന്നു.<br />
<br />
പാഴ്ചെടികളെ പോലെ അമ്മ കരുതിയിരുന്ന കോളനിനിവാസികളുടെ , സംസ്കാര ശൂന്യതയുടെ നിഴല്‍പോലും തന്റെ മക്കളുടെ മേല്‍ പതിക്കുന്നതില്‍നിന്നും മറച്ചു പിടിക്കാന്‍ ആ മതില് പര്യാപ്ത മാണെന്ന് അമ്മ ഉറച്ച് വിശ്വസിച്ചിരുന്നു.<br />
<br />
എന്നും അപരിചിത ത്വത്തിന്റെ മൂടുപടം ധരിച്ച് പുറത്തിറങ്ങിയിരുന്ന അമ്മ തങ്ങളെയും ആ മൂടുപടം ധരിപ്പിക്കാന്‍ എപ്പോഴും ശ്രമിക്കാരു ണ്ടായിരുന്നു.<br />
<br />
<br />
<br />
കുഞ്ഞുനാളിലേ അമ്മയോട് കാട്ടിയിരുന്ന വിധേയത്വമാവാം , ഒരിക്കലും അമ്മയുടെ അഭാവത്തില്‍ പോലും ആ വാക്കുകളെ ധിക്കരിക്കാനുള്ള കരുത്ത് തനിക്ക് നല്‍കാതിരുന്നത് .<br />
<br />
<br />
<br />
<br />
<br />
ഒരു വര്‍ഷം മുന്‍പ് നേടിയെടുത്ത സര്‍ക്കാര്‍ ഉദ്യോഗം നല്കിയ കുറച്ചു സുഹൃദ് ബന്ധങ്ങള്‍ മാത്രമാണ് തനിക്കുള്ളത്.<br />
<br />
<br />
<br />
രാധാമണി യെപ്പറ്റി പാറുവമ്മ യുടെ വാക്കുകളെ സാര്ഥകമാക്കുന്ന തായിരുന്നു പിന്നീട് പല ദിവങ്ങളിലും അവളുടെ വീട്ടില്‍ കണ്ട കാഴ്ചകള്‍. പുലരും വരെ വരെ വന്നു പോകുന്ന , വാഹനങ്ങളും, ചിലപ്പോള്‍ രാത്രി വളരെ വൈകി അവള് വന്നിറങ്ങുന്ന കാറുകളുടെ ഇരമ്പലും എന്നും ഉറക്കത്തിന് ഭംഗം വരുത്തിയിരുന്നു .<br />
<br />
<br />
<br />
കുറെ നാളുകള്‍ക്ക് മുന്‍പാണ് രാധാമണി ആദ്യമായി വീട്ടില്‍ വന്നത് .കോളനിയിലെ പഴയ വീടിനടുത്ത് അവള് പുതിയതായി പണി കഴിപ്പിച്ച വീടിന്റെ പാലുകാച്ചല്‍ ചടങ്ങിനു ക്ഷണിക്കാനായിരുന്നു അത് .<br />
<br />
നിറഞ്ഞ ചിരിയോടെ ഉപചാരപൂര്‍വ്വം എല്ലാവരെയും ക്ഷണിച്ച് ഇറങ്ങി പോയ അവളെ നോക്കി നില്ക്കുന്ന അമ്മയുടെ മുഖത്തെ അവക്ഞ തനിക്ക് മനസ്സിലായിരുന്നു .<br />
<br />
<br />
<br />
അടുത്ത വീട്ടില്‍ ഒരു ചടങ്ങിനു പങ്കെടുക്കണമെന്ന് താന്‍ ആഗ്രഹിച്ചിരുന്നെങ്കിലും അമ്മയുടെ തീരുമാനം എതിര്‍ക്കാന്‍ തനിക്ക് കഴിയുമായിരുന്നില്ല. പാറുവമ്മയുടെ കൈയില്‍ ഒരു കവറിലിട്ട് പൈസ കൊടുത്തയച് അമ്മ ആ കടമ നിറവേറ്റുകയാന്നുണ്ടായത്.<br />
<br />
<br />
<br />
അമ്മയുടെ സ്വഭാവത്തിലെ ഇത്തരം കണിശതക ളും മുന്വിധിക ളുമാണ് എല്ലാ കുടുംബങ്ങളില്‍ നിന്നും തങ്ങളെ അകറ്റിയതെന്ന് അയാള്‍ക്ക് അറിയാമായിരുന്നു .<br />
<br />
<br />
<br />
<br />
സ്വത്തിന്റെ പേരില്‍ സഹോദരങ്ങളോട് പിണങ്ങി നില്ക്കുന്ന അച്ഛനെ അമ്മയ്ക്ക് എന്നും പുച്ഛമായിരുന്നു .<br />
തനിക്കില്ലാത്ത ബന്ധങ്ങള്‍ കൂടപ്പിറപ്പുകളുമായി അമ്മ ഉണ്ടാക്കുന്നത് അച്ഛനും ഇഷ്ട്ടമായിരുന്നില്ല . അച്ഛന്റെ പ്രൈവറ്റ് കമ്പനി കോബൌണ്ടിലെ ക്വാര്‍ട്ടെസിലെ ചെറിയ ലോകത്ത് തികച്ചും ഒറ്റപ്പെട്ട ജീവിതം അയാള്‍ക്കും സഹോദരിമാര്‍ക്കും പരിചിതമായിരുന്നു .യൂനിവേഴ്സിറ്റിയിലെ ആദ്യ ബാച്ചുകാര്‍ എന്ന് അമ്മ എ പ്പോഴും അഭിമാനം കൊണ്ടിരുന്ന ലൈബ്രറി സയന്‍സ് കോഴ്സ് നല്കിയ സമാന്തര കോളേജിലെ ലൈബ്രെരെരിയന്‍ ഉദ്യോഗം, വിദ്യാസമ്പന്നരായ കുറച്ച് സഹപ്രവര്‍ത്തകരെ അമ്മയ്ക്ക് ഉണ്ടാക്കിക്കൊടുത്തു .<br />
<br />
<br />
മിഥ്യാ ധാരണയുടെ ഓളപ്പരപ്പില്‍ നീന്തിനടന്നിരുന്ന വിദ്യാസമ്പന്നയായ അമ്മയ്ക്ക്, ഉയര്‍ത്തികെട്ടിയ മതിലിനപ്പുറത്തെ വിദ്യാഹീനരിലെ മനുഷ്യത്വം തിരിച്ചറിയാനുള്ള വിവേകം ഇല്ലാതെ പോയതെന്തെന്ന് അയാള്‍ എന്നും തന്നോടുതന്നെ ചോദിക്കാറുണ്ടായിരുന്നു .<br />
<br />
<br />
<br />
ഞങ്ങളും ഇറങ്ങട്ടെ. ഇപ്പൊ പോയാല്‍ വൈകിട്ടത്തെ ട്രെയിന്‍ കിട്ടും."<br />
<br />
<br />
<br />
അമ്മയുടെ അനിയനും , ചേച്ചിയുമാണ. അമ്മയുടെ വിയോഗത്തില്‍ തനിക്കും സഹോദരിമാര്‍ക്കും തുണയാകെണ്ടവര്‍. അവരാണ് ചിതയെരിയുന്നതിനു മുന്‍പേ.................<br />
<br />
<br />
പക്ഷേ അനിരുദ്ധന് അവരോടു ഒട്ടും ഈര്‍ഷ്യ തോന്നിയില്ല. അഡ്രസ്സും ഫോണ്‍ നമ്പരും നോക്കി തന്റെ കൂട്ടുകാര്‍ ആരോ അറിയിച്ചതാവണം. വന്ന കടമ തീര്‍ത്തു അവര്‍ മടങ്ങുന്നു. അയാള്‍ക്ക് അത്രയേ തോന്നിയുള്ളൂ .<br />
നിര്‍വ്വികാരനാ യിരിക്കുന്ന അയാളെ കണ്ടിട്ടാവണം വലിയമ്മ വീണ്ടും പറഞ്ഞു " പിന്നെ , നിനക്ക് അറിയാമല്ലോ , എല്ലാരും തനിച്ച് താമസിക്കുന്നവരാ . അതിന്റെതായ ഓരോ ചുറ്റുപാടുകള്‍ ഓരോരുത്തര്‍ക്കും ഉണ്ട് . പിന്നെ, കുട്ടികളെ സ്കൂളിലും , കോളേജിലും പറഞ്ഞയക്കണം . അതിനൊക്കെ .......<br />
<br />
<br />
<br />
സ്വയം ന്യായീകരണത്തിന്റെ പുതിയ കണ്ടു പിടുത്തങ്ങള്‍ക്ക് അവരെ വിടാതെ അനിരുദ്ധന് കട്ടിലില്‍ നിന്നെഴുന്നേറ്റു .<br />
<br />
<br />
അവശേഷിച്ച അയല്‍ക്കാരുടെ അടക്കിപ്പിടിച്ച സംസാരങ്ങല്‍ക്കിടയിലൂടെ തിടുക്കത്തില്‍ രക്ഷപ്പെടുന്ന രക്തബന്ധങ്ങളെ നോക്കി നിന്നപ്പോള്‍ അനിരുദ്ധന് ആദ്യമായി അമ്മയോട് സഹതാപം തോന്നി. അച്ഛനുമമ്മയും കാലത്തിന്റെ ചുവരിലെക്കെറി ഞ്ഞ കര്‍മ്മങ്ങള്‍ റബര്‍പന്ത് പോലെ തങ്ങളുടെ നേരെ തന്നെ തിരിച്ചുവരുന്നത് അയാള്‍ നിസ്സങ്കോചം ഹൃദയത്തിലേറ്റുവാങ്ങി .<br />
<br />
<br />
<br />
<br />
അടുത്ത മുറിയില്‍ തളര്‍ന്നു കിടക്കുന്ന അനിയത്തിമാരെ സമാധാനിപ്പിച്ച് എഴുന്നെല്‍പ്പിക്കുന്നതിനിടയില്‍ കാതുകളില്‍ പതിച്ച പാറുവ മ്മ യുടെ സംസാരം ശ്രദ്ധിക്കാതിരിക്കാന്‍ അയാള്‍ക്കായില്ല .<br />
<br />
<br />
<br />
<br />
"അന്റെ* രാദാമണീ ..........ഇഞ്ഞി, ഇല്ലോണ്ട്* ഞമ്മക്ക്* ഒരാളായി. എല്ലെങ്കില് ഞാ ബെശമിച്ച്* പോക്വെനും* .<br />
എല്ലെങ്കില്* ചോയിക്കാനും* പറയാനും ആരെങ്കിലും, കുടുംബക്കാര് ഇണ്ടായിറ്റാ*....... എന്തായാലും എടവലകാര്* ചെയ്യണ്ട* എല്ലം* ഞമ്മള്* നല്ലോണം* ചെയ്തിന്* എല്ലെ*. അത് മതി."<br />
<br />
<br />
<br />
മുറിയില്‍ നിന്ന് പുറത്തിറങ്ങിയ അയാള്‍ക്ക് മുന്പില് അവിചാരിതമായി എത്തിപ്പെട്ട പാറുവമ്മ , പുതിയ സോപ്പും , പൌഡറും അയാളുടെ കൈയില്‍ വച്ച് കൊടുത്ത് പറഞ്ഞു ."ഇന്നാ മോനെ ഇതങ്ങ് വെച്ചോ . കുളിപ്പിച്ച് കയിഞ്ഞിറ്റ് അമ്മക്ക് ഇട്ട്കൊട്ത്തതാ. എല്ലം* രാദാമണി പുതിയതെന്നെ* വാങ്ങി . പിന്നെ , ചോയിക്കാനും* പറയാനും പറ്റിയ അവസ്തേല്* എല്ലാലോ* ഇഞ്ഞി ."<br />
<br />
<br />
<br />
"രാദാമണി ഇള്ളതോണ്ട്* അനക്ക്* ഒരാളായി. എല്ലെങ്കിലും ഓള്* നല്ലോളാ ."<br />
<br />
<br />
<br />
പാറുവമ്മയുമായുള്ള അമ്മയുടെ പ്രഥമ ദര്‍ശനവും , സംഭാഷണവും ഒരു വേള മനസിലൂടെ കടന്നു പോയപ്പോള്‍ അയാള്‍ സ്വയം പറഞ്ഞു , "പാവം അമ്മ ". എന്നാല്‍ ദുര്‍ഗന്ധം പൊതിഞ്ഞ ഉച്ച്വാസവായു പോലെ വില കുറഞ്ഞ സഹതാപം ആവരണം ചെയ്ത ആത്മഗതമായിരുന്നു അത് .<br />
<br />
<br />
അമ്മ എപ്പോഴുംസമ്മാനിക്കാറുള്ള പുസ്തകതാളുകളിലെ വടിവൊത്ത അക്ഷരങ്ങള്‍ ചൂണ്ടിക്കാട്ടിയ സുഗമമായ വഴിയിലൂടെമാത്രം നടന്ന തന്നെ, പ്രായോഗിക ജീവിതത്തിന്റെ പരുക്കന്‍ വഴിയിലേക്കും, ജീവിത യാഥാര്‍ധ്യങ്ങളിലേക്കും നയിക്കാന്‍ നിയതി ഒരുക്കിയ അനുഭവങ്ങളുടെ ഒരു ദിനമാണിതെന്നു ആശ്വസിച്ച് അയാള്‍ മുറിയിലേക്ക് തിരിച്ച് നടന്നു.<br />
<br />
<br />
അപ്പോള്‍......<br />
തനിക്ക് ആശ്ലേഷിക്കാനും, വാരിപുണരാനും , പിന്നെ തന്നിലലിയിപ്പിച്ച് മറ്റൊരു രൂപത്തില്‍ പുനര്‍ജനിപ്പിക്കാനും അരിമണികളെ കിട്ടാഞ്ഞു , തിളച്ച് തുള്ളി മുറവിളി കൂട്ടുന്ന ചെമ്പ് കുടത്തിലെ വെള്ളത്തിലേക്ക് അരിമണികള്‍ വാരിഇടുകയായിരുന്നു രാധാമണി.<br />
<br />
<br />
</div>
priyahttp://www.blogger.com/profile/00662171215435029505noreply@blogger.com1tag:blogger.com,1999:blog-7418958777135819856.post-65614153288599330922012-06-12T22:13:00.000-07:002012-06-12T22:13:05.502-07:00തുരുത്തിലെ വിളക്ക്<div dir="ltr" style="text-align: left;" trbidi="on">
<u>തുരുത്തിലെ വിളക്ക് </u><br />
<u><br /></u>കടലോരത്തെ നനഞ്ഞ പൂഴി മണ്ണില്‍ ഹരീന്ദ്രന്‍, അവന്തികയുടെ കാലടികളെ പിന്തുടരുമ്പോള്, മാളങ്ങളിലേക്ക് ഓടിയൊളിക്കുന്ന ഞണ്ടുകള്‍ക്ക് പിറകെ ആയിരുന്നു അവള്. കണ്ണെത്തും ദൂരത്തെങ്കിലും അവള് തന്നില്‍ നിന്നും ഒരുപാട് അകലെയാണെന്ന് ഹരീന്ദ്രന്‍ കണ്ടു. വഴികാട്ടിയായി തന്റെ മുന്നില്‍ നീണ്ട അവളുടെ പാദമുദ്രകളും നനവ് പടര് ന്ന് , നിറഞ്ഞു, മായാന്‍ തുടങ്ങിയിരിക്കുന്നു. തന്റെ പിന്തുടര്ച്ച തടയാനെന്നപോലെ ! <br /><br /> ഏറെ നാളുകള്‍ക്കു ശേഷം മഴ മേഘങ്ങളെ തനിക്കു പിറകിലൊളിപ്പിച്ച് , സൂര്യന് കടലോരത്തെ നോക്കി പുഞ്ചിരി പൊഴിച്ചെങ്കിലും, മഴക്കാല വറുതിയുടെ ആശങ്കകളുടെ ഇരുണ്ട മുഖ ങ്ങള്‍ക്ക് ചുറ്റിലും തീരം നിശബ്ദമായിരുന്നു .<br /><br /> ട്രോളിംഗ് നിരോധനം വിശ്രമമേകിയ ബോട്ടുകളുടെ തണലിലിരുന്ന് , അടുത്ത സീസണിലേക്ക് വലകളെ തുന്നി പാകപ്പെടുത്തുന്ന ദാമു മരക്കാന്റെ മനസ്സ് ചുറ്റുപാടുകളുടെ ആവൃതിക്ക് പുറത്താണെന്ന് ഹരീന്ദ്രന്‍ തോന്നി. <br /><br />തുന്നിക്കൂട്ടിചേര്‍ത്ത വലകള്‍ക്ക് പിന്നില്‍ , പ്രായവും പ്രാരാബ്ധവും സമ്മാനിച്ച ഞരമ്പുകള്‍ തെളിഞ്ഞു നില്ക്കുന്ന മരക്കാന്റെ മുഖവും ചാരനിറം പൂണ്ട കണ്ണുകളും ഹരീന്ദ്രന്‍ സുപരിചിതമായിരുന്നു. കുഞ്ഞുനാള് മുതലേ ...<br /><br /> കാറ്റും തിരകളും ഈര്‍പ്പം പടര്‍ത്തിയ കടല്‍ഭിത്തിയിലെ പരന്ന കല്ലുകളൊന്നില്‍ അവന് ഇരുന്നു.<br /><br /> കടല്‍, തീരത്തിന്സമ്മാനിച്ചപല വിധമായ ശ൦ഖുകളും ,ചിപ്പികളും തന്റെ മാറില്‍ അടക്കിപ്പിടിച്ചു കിടക്കുന്ന തീരം ......<br />എപ്പോഴോ തന്നെതലോടി,സമ്മാനങ്ങളേകി കടന്നുപോയ തിരമാലയുടെ ഓര്‍മകളുടെ ആലസ്യതിലെന്നപോലെ നിശബ്ധമായി .......... <br /><br /> . ഇതുപോലെ , കഥാ സാഹിത്യത്തിലെ പല നൂതനഅറിവുകളും പകര്‍ന്നു തന്നതിനോപ്പം മനസ്സിന്റെ ചിപ്പിക്കുള്ളില്‍ വിലയേറിയഒരുമുത്ത് അവശേഷിപ്പിച്ച് കഴിഞ്ഞുപോയ തുഞ്ചന്റെമണ്ണിലെ സാഹിത്യ ക്യാമ്പ് അവന് ഓര്‍ത്തു.<br /><br /> ക്യാമ്പിലെ ആദ്യ ദിനത്തിലെ പ൦ന ക്ലാസ്സില്‍, അമേരിക്കന്‍ കവയിത്രിയും , നോവലിസ്റ്റുമായ സില്‍വിയ പ്ലാത്തിന്റെ ജീവിതം ഗ്രീക്ക് ദുരന്ത നാടകങ്ങളോടുപമിച്ച് കഥാകൃത്ത് കൃഷ്ണനുണ്ണി സാര്‍ തെല്ലിട നിന്നു... വിഷാദരോഗത്തിന്റെ മൂര്‍ധന്യത്തിലൊരുനാള്‍ ഗ്യാസ് അടുപ്പിനുള്ളില്‍ മുഖം പൂഴ്ത്തി മരണത്തെ പുല്കിയ പ്ലാത്തിന്റെ , ജീവിതത്തിന്റെ ദൈന്യതയും , മരണത്തിന്റെ ഭീകരതയും ക്ലസ്സിനുള്ളിലേക്ക് ആവാഹിക്കനെന്നപോലെ..... <br /><br /><br />ആ അര്‍ദ്ധവിരാമത്തിന്റെ തുടര്‍ച്ചയെന്നോണം, ഒരുമരണത്തിന് സാക്ഷ്യയമായെന്നപോലെ നിര്‍വികാരമായി പകച്ചിരിക്കുന്ന ക്ലാസ്സിലെക്കാണ് അവന്തിക കടന്നുവന്നത്.<br /><br /> പരിഷ്ക്കാരത്തിന്റെ ആധിക്യമാണ് ആണ്‍കുട്ടികളെ അവളിലേക്കടുപ്പിച്ചതെങ്കില്‍, അത് തന്നെയായിരുന്നു ബുദ്ധിജീവി നാട്യമുള്ള കഥാകാരി പെണ്‍കുട്ടികളില്‍ നിന്നും അവളെ അകറ്റിയതും. <br /><br /> എന്നാല്‍ കഥയരങ്ങില്‍, അക്ഷരങ്ങളാല്‍ അവള് മെനെഞ്ഞെടുത്ത കഥകള്‍ ചിത്രപ്പണികളാല്‍ അലംകൃതമായ മണ്‍കുടങ്ങള്‍ പോലെ , ചേലുറ്റവയായിരുന്നു. ജീവിതത്തിന്റെ മുഴുവന്‍ സൌന്ദര്യവും അതിലാവാഹിച്ച്. ......<br /> <br /> ഉടഞ്ഞവയെപ്പോലെ, കൂട്ടി ചേര്‍ക്കാനാവാത്ത ജീവിത യാഥാര്‍ത്യങ്ങളുമായി മറ്റ് ചിലത് .......<br /><br /> ചര്‍ച്ചകള്‍ക്കും, വാഗ്വാദങ്ങള്‍ക്കും ,പങ്കിടലുകള്‍ക്കും ഒടുവില്‍ നാലുനാള്‍ പിന്നിടുമ്പോള്‍ ആധുനികതയുടെ വര്‍ണ്ണപകിട്ടിനപ്പുറം എല്ലാവര്ക്കും തങ്ങളുടെ ചേച്ചിയോ, അനിയത്തിയോ ആയി മാറിയ അവന്തിക , പക്ഷെ തനിക്ക്......<br /><br />കൂട്ടുകാര്‍ക്കിടയില്‍, ചാക്രികമായി അവള് നടത്തിയ സന്ദര്‍ശനങ്ങള്‍ക്ക് പക്ഷെ കാലചക്രത്തിന്റെ ദൈര്‍ഘ്യമുണ്ടായിരുന്നില്ല. വീണു കിട്ടിയ ഇടവേളകളിലെല്ലാം, എല്ലാവരുടെയും വീടുകളില്‍ സൌഹൃദം പങ്കിടാന്‍ അവള് ഓടിയെത്തി.<br /><br /> കൂട്ടിയും, കിഴിച്ചും സ്വയം ചോദിച്ചും കഴിച്ചു കൂട്ടിയ ആശങ്കകളുടെ ഒട്ടേറെ നാളുകള്‍ക്കു ശേഷം കടപ്പുറത്ത് ചിലവിടാന്‍ അവളെത്തിയ അടുത്തടുത്ത ദിനങ്ങളിലൊന്നിലാണ് തന്റെ ഇന്ഗിതം അവളെ അറിയിച്ചത്. നഷ്ട്ടമാവുന്ന ഒരു സൌഹൃദത്തിനു വേണ്ടി മനസ്സിനെ പാകപ്പെടുത്തുമ്പോള്‍ അവള് പറഞ്ഞു ...<br /><br /> നഗരത്തിലെ വ്യവസായ പ്രമുഖനായ അവളുടെ അച്ഛനെക്കുറിച്ച്...<br /> സ്നേഹവും കരുതലും മാത്രമുള്ള അമ്മയെക്കുറിച്ച് ...<br /> തന്റെ ജീവനായ അനിയത്തിയെ ക്കുറിച്ച് ....<br /> എല്ലാവരും കാത്തിരിക്കുന്ന എം.ബി . എ . കോഴ്സിന്റെ ഫലത്തെക്കുറിച്ച്... <br /> ശേഷം അച്ഛന്റെ വിപുലമായ ബിസ്സിനസ്സ് സാമ്രാജ്യത്തിലെ ഒരു പങ്ക് ഏറ്റെടുത്ത് അച്ഛന് സഹായിയാവുന്നതിനെക്കുറിച്ചു...<br /> ഒടുവില്‍ അച്ഛന് കണ്ടെത്തുന്ന ഒരാളുമായുള്ള വിവാഹത്തെ ക്കുറിച്ച്.. .... <br /> പിന്നെ.. ഒരിക്കലും നഷ്ട്ടപ്പെടുത്താനാവാത്ത താനുമായുള്ള സൌഹൃദ ത്തെക്കുറിച്ച് ....<br /><br /> തിരിച്ചു പിടിച്ച സൌഹൃദത്തിന്റെ ആശ്വാസവുമായി അവളെ പട്ടണത്തിലേക്ക് യാത്രയാക്കുമ്പോള്‍ മനസ്സിലെ വിങ്ങലില് ചിതറിതെറിച്ചത് , സ്വപ്നങ്ങളുടെ അലുക്കുകള്‍ പിടിപ്പിച്ച കിന്നരിയിലെ മുത്തുകള്‍ ......<br /><br /> മനസ്സില്‍ ആലേഖനം ചെയ്ത രാധാ- കൃഷ്ണ സങ്കല്പ്പത്തിന് പകരം വെക്കാന്‍ മറ്റൊരു മൂര്‍ത്ത രൂപമില്ലാതെ കഴിച്ചു കൂട്ടിയ വിരസമായ ദിനങ്ങള്‍ ....<br /><br />കടല്‍ ഭിത്തിയിലേക്ക് അടിച്ചു കയറിയ വലിയൊരു തിരമാല മേലാസകലം നനച്ച് , ഹരീന്ദ്രനെ വര്‍ത്തമാനത്തിലേക്ക് കൊണ്ടുവന്നു . കടല്‍തീരത്തെ, ഇരുട്ടിന്റെ കമ്പളം പുതപ്പിക്കാന്‍ തുടങ്ങുകയാണ് രാത്രി . ഇരുള് മൂടാന്‍ തുടങ്ങുന്ന കടപ്പുറത്ത് നിന്നും ദാമു മരക്കാന് എപ്പോഴോ പോയിരുന്നു. <br /><br /> വേലിയേറ്റം നഷ്ട്ടമാക്കിയ കരയില്‍ നിന്നും തന്റെ വിനോദം മതിയാക്കി അവന്തിക അവനടുത്ത് ഓടിയെത്തി.<br /><br /> ഇരുളിലാഴുന്ന തീരത്തുനിന്ന് നോക്കിയാല്‍ കാണാവുന്ന കടലിനു നടുവിലെ പച്ചതുരുതിലേക്ക് കണ്ണുംനട്ട് നവജാതമായൊരു ആവേശത്തോടെ അവന് അവന്തികയോട് ചോദിച്ചു. " നീ കണ്ടിട്ടില്ലല്ലോ തുരുത്തിലെ വിളക്ക് "? <br /><br />'തുരുത്തിലെ വിളക്കോ' ? അദ്ഭുതവും ആകാംക്ഷയും നിറഞ്ഞതായിരുന്നു അവളുടെ ചോദ്യം .<br /> 'അതെ. വേലിയേറ്റമുള്ള സന്ധ്യകളില്‍ മാത്രം കാണാനാവുന്നതാ അത് .ഞാനും പണ്ടെപ്പോഴോ കണ്ടതാ .. പക്ഷെ അത് കാണണമെങ്കില്‍ ദാ ആ വട്ടക്കല്ലില്‍ കയറി നോക്കണം.' <br /> വെള്ളത്തില്‍ മുങ്ങിക്കിടക്കുന്ന ഗജവീരന്മാര്ക്ക് സമാനമായ പാറക്കൂട്ടങ്ങള്‍ ചൂണ്ടിക്കാട്ടി ഹരീന്ദ്രന്‍ പറഞ്ഞു.<br /> മറയാന്‍ തുടങ്ങുന്ന അവളുടെ ഉത്സാഹം തിരിച്ചു പിടിച്ചു കൊണ്ട് അവന് പറഞ്ഞു. "നിരാശവേണ്ടെടോ .. നമുക്കത് കാണാം . ഇപ്പൊ തന്നെ".<br /><br /> കരയിലേക്ക് അടിച്ചെത്തിയ ഒരു തിരമാല, വെളുത്ത പത മാത്രം അവശേഷിപ്പിച്ചു പിന്‍വാങ്ങിയ ഇടവേളയില്‍, അവന്തികയുടെ കൈ പിടിച്ച് ഹരീന്ദ്രന്‍ പാറക്കു മുകളില്‍ എത്തി. അവളുടെ പതുപതുത്ത കൈത്തലം തന്റെ കൈയിലൊതുക്കി , മറു കൈ കൊണ്ട് തുരുത്തിലെ ഇല്ലാത്ത വിളക്കിലേക്ക് ചൂണ്ടിക്കാട്ടുമ്പോള്‍ , പാറക്കല്ലിലേക്ക് ആഞ്ഞടിക്കാനായി മറിഞ്ഞു മറിഞ്ഞു വരുന്ന വലിയ തിരമാലയിലായിരുന്നു അവന്റെ കണ്ണുകള്‍.<br /><br /> സാകൂതം തുരുത്തിലേക്ക് നോക്കി നില്ക്കുന്ന അവളെ തന്നിലേക്ക് വലിച്ചടുപ്പിച്ച്, തിരയുടെ കൈകളിലേക്ക് സ്വയം സമര്‍പ്പിക്കുമ്പോള്‍, ഭീതിയാല്‍ അവന്തിക തന്നെ ചുറ്റിപ്പിടിച്ചിരിക്കുന്നത് ഒരു വിറയലോടെ അവന് അറിഞ്ഞു. ആദ്യമായും , അവസാനമായും....<br /> അപ്പോള്‍ അവര്‍ക്ക് കൂട്ടായി പടിഞ്ഞാറന്‍ ചക്രവാളത്തില്‍, പച്ചതുരുതിനു പിറകില്‍ , സൂര്യനും കടലിലേക്ക് താഴ്ന്നിരുന്നു......പൂര്‍ണ്ണമായിത്തന്നെ ..........</div>priyahttp://www.blogger.com/profile/00662171215435029505noreply@blogger.com3tag:blogger.com,1999:blog-7418958777135819856.post-32537120206573436652012-06-10T00:47:00.000-07:002012-06-10T00:47:19.105-07:00നന്മയുടെ നെയ്ത്തിരികള്‍<div dir="ltr" style="text-align: left;" trbidi="on">
<span class="font-size-5"><strong>മ</strong></span><span class="font-size-3">ഴമേഘങ്ങളെ ദൂരേക്ക് വലിച്ച് കൊണ്ട് പോകുന്ന കാറ്റെന്ന പോലെ നിനച്ച്, ഞാന്‍ അഴിച്ചു വിട്ട സാന്ത്വന വചനങ്ങളില്‍ അകന്നുപോകാതെ , അച്ചുവേട്ടന്റെ ദുഃഖം എന്റെ മുന്നില്‍ തന്നെ പെയ്യുകയായിരുന്നു.</span><br />
<br />
<br /><span class="font-size-3"> </span><br /><span class="font-size-3"> ഇപ്പോള്‍ , ആര്‍ത്തലച്ചു പെയ്ത മഴ നേര്‍ത്ത് നേര്‍ത്ത് വരുന്നത് പോലെ ആ തേങ്ങലുകള്‍.. .. </span><br />
<span class="font-size-3"> മഴയുടെ അവരോഹണ വേളയില്‍ ശ്രവ്യമാകുന്ന ഏതോ പരിചിത ശബ്ദത്തിനു കാതോര്‍ത്ത് , തൊടിയില്‍ മകരക്കുളിരേറ്റ് </span> <span class="font-size-3">വിറച്ചുനില്ക്കുന്ന ചെടികളില്‍ മിഴികളൂന്നി ഞാനിരുന്നു.</span><br />
<br />
<span class="font-size-3"> </span><br /><span class="font-size-3"> കളക്ടറെറ്റിലെ അക്കൌണ്ട്സ് വിഭാഗത്തിലെ , സംഖ്യകള്‍ പെറ്റു കിടക്കുന്ന ഫയലുകള്‍ക്കിടയില്‍നിന്നും,കണക്കുകളുടെ ഭാരം , ഓഫീസിനു മുന്പിലെ തട്ടുകടയിലെ ചൂട് ചായയില്‍ അലിയിക്കാന്‍ പുറത്തിറങ്ങിയ ദിനങ്ങളിലൊന്നിലാണ് അച്ചുവേട്ടനെ ആദ്യമായി കണ്ടത്.</span><br />
<br />
<span class="font-size-3"> </span><br /><span class="font-size-3"> മംഗലാപുരം വിമാന ദുരന്തത്തിനിരയായവരുടെ ആശ്രിതര്‍ കളക്ടറെട്ടിനു മുന്പില് ഉയര്‍ത്തിയ സമരപ്പന്തലിലെ അനേകം സമരക്കാര്‍ക്കിടയില്‍ കണ്ട ആ മുഖത്തെ , പിന്നീട് ഇടയ്ക്കിടെ കളക്റ്റരുടെ ചേംബെറിനു മുന്പില് അരങ്ങേറുന്ന പ്രതിഷേധ യോഗങ്ങളിലും , അനുരഞ്ജന ചര്‍ച്ചകളിലും വച്ച് തിരിച്ചറിഞ്ഞു.</span><br />
<br /><span class="font-size-3"> </span><br /><span class="font-size-3"> കളക്ടറെട്ടിനു മുന്പില് നിത്യേനയെന്നോണം അരങ്ങേറുന്ന അനേകം സമരങ്ങള്‍ക്ക് സാക്ഷിയായിട്ടും , അച്ചുവേട്ടന് മാത്രം വേറിട്ട മുഖമായി മനസ്സില്‍ പതിഞ്ഞത്, എന്നും ' ആള്‍ക്കൂട്ടത്തില്‍ തനിയെ' എന്ന പോല്‍ മൌനം പൂണ്ട ആ മുഖഭാവമായിരുന്നു.</span><br />
<br />
<br /><span class="font-size-3"> </span><br /><span class="font-size-3"> ധന സഹായം കിട്ടുന്ന മുറക്ക് സമരക്കാരുടെ എണ്ണം കുറഞ്ഞെങ്കിലും, ഇടയ്ക്ക് , കളക്ടരുമായി കൂടിക്കാഴചക്ക് വരുന്ന, ഇനിയും നഷ്ട്ട പരിഹാരം കിട്ടാത്ത വിരലിലെണ്ണാവുന്ന ആശ്രിതരുടെ കൂട്ടത്തില്‍ അച്ചുവേട്ടനുമുണ്ടായിരുന്നു.</span><br /><span class="font-size-3"> </span><br />
<br /><span class="font-size-3"> ആ വരവിനിടയിലെപ്പോഴോ വളര്‍ന്ന പരിചയത്തില്‍, ഏക മകന് നഷ്ട്ടപ്പെട്ടത്തിന്റെ വ്യഥ ഉള്ളിലൊതുക്കി ജീവിതത്തിലേക്ക് തിരിച്ചുവരുന്നൊരു അച്ഛനെയായിരുന്നു ഞാന്‍ കണ്ടത്.</span><br /><span class="font-size-3">എന്നാല്‍ ഇന്ന്.... ......</span><br /><span class="font-size-3"> </span><br />
<br />
<br /><span class="font-size-3"> സൂര്യ താപം ഉരുക്കി ഒഴുക്കുന്ന ഹിമവല്‍ശൃംഗത്തിലെ നദി പോലെ എന്റെ മുന്പില് അണപൊട്ടി ഒഴുകിയത്, അച്ചുവേട്ടന്റെ തപിക്കുന്ന ഹൃദയത്തില്‍ ഏറെ നാളായി കുമിഞ്ഞു കൂടിയ ഹിമവാനോളം പോന്ന ആധിയായിരുന്നു.</span><br />
<br />
<br /><span class="font-size-3"> </span><br /><span class="font-size-3"> പത്തു വര്‍ഷങ്ങള്‍ക്കു മുന്‍പ്, ക്ഷേത്രോത്സവത്തിന് ഗ്രാമത്തിലെ വീടുകളെല്ലാം വെള്ള പൂശി മുഖം മിനുക്കുന്ന നാളുകളിലൊന്നിലായിരുന്നു അച്ചുവേട്ടന്റെ മകള്‍ അമ്മുവിന്റെ ജീവിതത്തില്‍ ഇരുള് കുടിയേറിയത്. വീട് വെള്ള തേക്കാന്‍ വലിയ പാത്രത്തില്‍ തിളച്ച വെള്ളമൊഴിച്ച് വെന്തലിയുന്ന നീറ്റു കക്കയിലേക്ക് , അച്ചുവേട്ടന്റെ കണ്ണ് വെട്ടിച്ചെത്തിയ ഏഴു വയസ്സുകാരി, കമ്പ് കൊണ്ടിളക്കിക്കളി ച്ച്, സ്വയം കണ്ണുകളിലേക്ക് ഏറ്റുവാങ്ങിയത് അന്ധകാരത്തെയായിരുന്നു.</span><br /><span class="font-size-3">ക്ഷേത്രവും ക്ഷേത്രാങ്കണവും ദീപപ്രഭയില്‍ കുളിച്ചു നിന്ന നാളുകളിലെല്ലാം , മകളുടെ മിഴികളിലെ വെട്ടം തെളിയിക്കാന്‍ ആസ്പത്രികള്‍ കയറിയിറങ്ങുകയായിരുന്നു അച്ചുവേട്ടന്.</span><br /><span class="font-size-3"> </span><br />
<br />
<br /><span class="font-size-3"> കണ്ണ് മാറ്റി വയ്ക്കല്‍ മാത്രം ഡോക്ടര്‍മാര്‍ പ്രതിവിധി നിര്‍ദേശിച്ച ചികല്‍സയുടെ ഒടുവില്‍ ആസ്പത്രിയുടെ പടികളിറങ്ങുമ്പോള്‍ അമ്മുവിന് കണ്ണുകളായത്, അനുജത്തിയെ എന്തിനെക്കാളുമേറെ സ്നേഹിച്ച ചേട്ടന് അനന്തുവായിരുന്നു.</span><br /><span class="font-size-3"> </span><br />
<br />
<br /><span class="font-size-3"> തന്റെ തുച്ച വരുമാനത്തില്‍ ഒതുങ്ങാത്തതെന്നു പൂര്‍ണ്ണ ബോധ്യമുണ്ടായിട്ടും , കണ്ണാസ്പത്രിയില്‍ കണ്ണ് മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയക്ക് പേര് രജിസ്റ്റര്‍ ചെയ്ത് കാത്തിരിക്കാന്‍ അച്ചുവേട്ടനെ പ്രേരിപ്പിച്ചത്, വര്‍ണ്ണപ്പൂക്കള്‍ ചുറ്റിലും വിതറി കത്തിയമരുന്ന മത്താപ്പും,കമ്പിത്തിരികളുമായി അയല്‍ വീട്ടിലെ കുട്ടികള്‍ മേടപ്പുലരിയെ വരവേല്ക്കുമ്പോള് , കണി വെള്ളരിയും കണിക്കൊന്നയും സാക്ഷിയാക്കി കത്തിച്ചുവച്ച നിലവിളക്കിനു മുന്നിലെ തന്റെ പ്രാര്‍ത്ഥനയിലെ , പൊന്നിന് കണിക്കൊന്ന പോലെ തിളങ്ങുന്ന വദനവുമായി, പൊട്ടിച്ചിരികള്‍ കൊഴിഞ്ഞു വീഴുന്ന അമ്മുമോളുടെ അടുത്ത വിഷുപ്പുലരിയെ കുറിച്ചുള്ള സ്വപ്നമായിരുന്നു.</span><br />
<br />
<br /><span class="font-size-3"> </span><br /><span class="font-size-3"> എന്നാല്‍ ദൌര്‍ഭാഗ്യം വീണ്ടും വീണ്ടും തള്ളി പിന്നിലാക്കിയ നാളുകളില്‍ ആസ്പത്രികളില്‍ ഊഴവും കാത്തുള്ള വര്‍ഷങ്ങളുടെ നീണ്ട കാത്തിരിപ്പ്.....</span><br />
<br />
<br />
<br /><span class="font-size-3"> ആ കാത്തിരിപ്പിന് വിരാമാമിടാനായിരുന്നു പoനം പോലും പൂര്‍ത്തിയാക്കാതെ പതിനെട്ടാം വസ്സില്‍ അനന്തു പ്രവാസിയായി മണലാരന്യത്തിലേക്ക് പോയതും....</span><br />
<br />
<br /><span class="font-size-3"> </span><br /><span class="font-size-3"> ഏതോ കൂട്ടുകാരന് മുഖേന ലഭിച്ച വിസയില്‍ ദുബായിലെ ഒരു റസ്ടോറന്റില്‍ എച്ചില് പാത്രങ്ങള്‍ കഴുകുംബോഴും , മേശ തുടച്ചു വെടിപ്പാക്കുമ്പോഴും അവന്റെ മനസ്സില്‍ , നിറങ്ങളില്‍ വെളിച്ചം നിറയുന്ന മിഴികളുമായി പുലരുന്ന അമ്മുവിന്റ നാളെകള്‍ മാത്രമായിരുന്നു.</span><br />
<br /><span class="font-size-3"> പ്രശസ്തമായ ഒരു സംഘടന , നഗരത്തില്‍ പുതുതായിവന്ന കണ്ണാസ്പത്രിയുമായി ചേര്‍ന്ന് നടത്തുന്ന കണ്ണ് മാറ്റി വെയ്ക്കല്‍ ശസ്ത്രക്രിയയേകുറിച്ച് അച്ചുവേട്ടനെ വിളിച്ചറിയിച്ചതും അനന്തുവായിരുന്നു.</span><br />
<br />
<br /><span class="font-size-3"> സാധാരണ ചെലവിന്റെ പകുതി ചെലവില്‍ കഴിയുന്ന ആ ശസ്ത്രക്രിയക്ക് അമ്മുവിന്റെ പേര് രജിസ്റ്റര്‍ ചെയ്തതും അവന്റെ നിര്‍ബന്ധത്താലായിരുന്നു.</span><br />
<br />
<br /><span class="font-size-3"> </span><br /><span class="font-size-3"> വര്‍ഷങ്ങളായി ഇരുളടഞ്ഞു കിടക്കുന്ന അച്ചുവേട്ടന്റെയും ഭാര്യയുടെയും മനസ്സില്‍ ഉദയ സൂര്യനെ പോലെ സന്തോഷം മെല്ലെ തലപൊക്കാന്‍ തുടങ്ങിയ നാളുകളിലാണ് അമ്മു തന്റെ ആഗ്രഹം വെളിപ്പെടുത്തിയത്. ഓപറേഷനു ശേഷം തനിക്ക് ആദ്യമായി കാണേണ്ടത് ഏട്ടനെയാണ്......</span><br /><span class="font-size-3"> </span><br /><span class="font-size-3"> </span><br />
<span class="font-size-3"> അങ്ങനെയാണ് രണ്ടു വര്‍ഷം തികയുന്നതിനു മുന്‍പേ സ്വന്തം ചെലവില്‍ എമര്‍ജന്‍സി ലീവ് തരപ്പെടുത്തി അനന്തു നാട്ടിലേക്ക് തിരിച്ചത്. . പുലര്‍ച്ചെ വീട്ടില്‍ നിന്നു എയര്‍ പോര്‍ട്ടിലേക്ക് പുറപ്പെടെണ്ടതിനാല്‍ അച്ചുവേട്ടന് മാത്രമായിരുന്നു ഡ്രൈവറോടൊപ്പം എയര്‍ പോര്‍ട്ടില്‍ എത്തിയത് . കാത്തിരിപ്പിനൊടുവില്‍ വിമാനം നിലത്തിറങ്ങിയപ്പോള്‍ അതിരുവിട്ട സന്തോഷം ,എയര്‍ പോര്‍ട്ടിലെ പെട്ടെന്നുണ്ടായ തിരക്കിലും ബഹളത്തിലും പെട്ട് എവിടെക്കോ മറഞ്ഞു.</span><br /><span class="font-size-3"> </span><br />
<br />
<br /><span class="font-size-3"> പിന്നെ.... വിമാനം പതിച്ച ഭൂമിയിലെ, ഇനി കിളിര്കാത്ത കരിഞ്ഞുണങ്ങിയ കാട്ടുചെടികളെ പോലെ പ്രതീക്ഷാ ശൂന്യമായ ഭാവി ജീവിതത്തിന്റെ നേര്‍ക്കാഴ്ചയില്‍, കരിഞ്ഞ അനേകം മാംസങ്ങളുടെ ഗന്ധം വഹിച്ചെത്തിയ കാറ്റില്‍, ബോധരഹിതനായി അച്ചുവേട്ടന് നിലത്തു വീണു.</span><br /><span class="font-size-3">. </span><br />
<br />
<span class="font-size-3"> നിയതിയുടെ വിധിപ്പകര്‍പ്പുമായെത്തിയ കറുത്ത ദിനങ്ങള്‍ കൊഴിഞ്ഞു പോകവേ, ആളിക്കത്തുന്ന കാഴ്ചകളിലേക്ക് തന്റെ മിഴികള്‍ തുറക്കാന്‍ തയ്യാറാവാതെ, ഇനി ഇരുളിനെ പ്രണയിച്ച് കാലം കഴിക്കുമെന്ന അമ്മുവിന്റെ തീരുമാനത്തിന് മുന്നില്‍, അച്ചുവേട്ടന് ഉള്ളിലെരിഞ്ഞ കനലിനെ നിശബ്ധതയുടെ മരവിച്ച ആവരണമിട്ട് തണുപ്പിക്കാന്‍ വൃഥാ ശ്രമിച്ചു.ആ പാഴ് ശ്രമത്തിനു തടയാനാവാതെ ഉള്ളിലെ കനാലിന്റെ ചൂടേറ്റ് വാടി തളര്‍ന്നാണ് ഇന്നലെ, സഹായ ധനമായി കിട്ടിയ ചെക്ക് കൈയില്‍ പിടിച്ച് അച്ചുവേട്ടന് തളര്‍ന്നു വീണത്. </span><br />
<br />
<span class="font-size-3"> ഉടന്‍ ആസ്പത്രിയിലെത്തിച്ച് പരിശോധനക്ക് ശേഷം ഡോക്ടര്‍ കണ്ടെത്തിയ രോഗം, പെട്ടെന്നുണ്ടായ മാനസിക വിഷമം മാത്രമായിരുന്നു. ഡ്രിപ്പ് നല്കി രണ്ടു മണിക്കൂറിനു ശേഷം ഡിസ്ചാര്‍ജ് ആയി വീട്ടിലേക്കു പുറപ്പെടാന്‍ നിന്ന അച്ചുവേട്ടനെ , കൂടെ വന്ന താന്‍ തടയുകയായിരുന്നു.</span><br />
<br />
<br /><span class="font-size-3"> അങ്ങനെ എന്റെ നിര്‍ബന്ധത്തിനു വഴങ്ങിയാണ് രാത്രി എന്നോടൊപ്പം അച്ചുവേട്ടന് എന്റെ വാടക വീട്ടിലേക്കു തിരിച്ചത്. കിടപ്പുമുറി അദ്ദേഹത്തിന് ഒഴിഞ്ഞു കൊടുത്ത് വീട് ജോലികളില്‍ മുഴുകുമ്പോള്‍ , നന്നായി വിശ്രമം നല്‍കണമെന്ന ഡോക്ടരുടെ വാക്കുകള്‍ ഉള്ളാലെ അനുസരിക്കുകയായിരുന്നു ഞാന്‍ .</span><br />
<br />
<span class="font-size-3"> രാവിലെ ഉണര്‍ന്നു പുറത്തേക്കു വന്ന എനിക്ക് കണിയായത്, എപ്പോഴോ ഉണര്‍ന്ന് പൂമുഖ ത്തിരിക്കുന്ന അച്ചുവേട്ടനാണ്. പിന്നെ എന്റെ ചോദ്യങ്ങള്‍ക്ക് മുന്പില് , പേമാരി പോലെ പെയ്തിറങ്ങിയ ദുരിതക്കഥകള്‍ക്കൊടുവില്‍ കണ്ണുനീര് കൊണ്ട് മുഖം കഴുകി ചെക്ക് എന്നെ തിരിച്ചേല്‍പ്പിച്ച് ഇറങ്ങി നടന്ന അച്ചുവേട്ടനെ തടയാനാവാതെ ഞാന്‍ ഇരുന്നു.</span><br /><span class="font-size-3"> </span> <br /><span class="font-size-3"> തികച്ചു ബാലിശമായ കുറ്റബോധം ഏല്പിച്ച തീരുമാനത്തില്‍ നിന്നും അമ്മുവിനെ പിന്തിരിപ്പിക്കാനുറപ്പിച്ച് വേഷം മാറി പുറത്തിറങ്ങുമ്പോള്‍, ഓര്‍മ്മ വച്ച നാള് മുതല്‍ തന്റെ സങ്കല്പ്പത്തിന് സദൃശമായ- മുപ്പത്തഞ്ച് ആണ്ടുകളായി തന്റെ ജീവിതത്തില്‍ ഒഴിഞ്ഞു കിടക്കുന്ന- പിതൃ സ്ഥാനത്തേക്ക് മനസ്സ് കൊണ്ട് അച്ചു വേട്ടനെ കുടിയിരുത്തുമ്പോള്‍, അമ്മുവിന്റെ മൂത്ത ചേട്ടനായി സ്വയം അവരോധിക്കുകയായിരുന്നു മനസ്സും..</span><br /><span class="font-size-3"> </span><br />
<br /><span class="font-size-3"> പൊടി മഞ്ഞു വീണ മണ്ണില്‍ പതിഞ്ഞ അച്ചുവേട്ടന്റെ കാല്പാടുകള്ക്കൊപ്പം നടന്നു ബസ് സ്റ്റോപ്പില്‍ നില്ക്കുമ്പോള്</span> <span class="font-size-3">വര്‍ണ്ണങ്ങള്‍ വെളിച്ചം വിതറുന്ന വിഷുപ്പുലരിയും, നിറങ്ങള്‍ പൂകളില്‍ കുടിയിരിക്കുന്ന കാഴ്ചയുമായി വന്നെത്തുന്ന അമ്മുവിന്റെ അടുത്ത ഓണക്കാലവും മാത്രമായിരുന്നു എന്റെ മനസ്സില്‍. ആ ചിന്തകള്‍ മുളപ്പിക്കാനെന്നപോലെ മഞ്ഞിന് കണങ്ങളും പേറിയെത്തിയ തണുത്ത കാറ്റ് എന്നെയും തഴുകി കടന്ന് ബസ് സ്ടോപ്പിലെ തണല്‍ മരത്തിന്റെ ചില്ലകളില്‍ ചേക്കേറി.....</span><br /><span class="font-size-3"> </span></div>priyahttp://www.blogger.com/profile/00662171215435029505noreply@blogger.com6tag:blogger.com,1999:blog-7418958777135819856.post-69792279276459727322012-02-06T01:51:00.000-08:002012-02-06T01:51:33.292-08:00തെയ്യം<div dir="ltr" style="text-align: left;" trbidi="on"><div><span style="font-size: x-large;"><span style="background-color: #33ff33; color: white;"><span style="background-color: #ffff33; color: red;">തെ</span><span style="background-color: red;"><span style="color: #66ff99;">യ്യം</span></span></span></span></div><div><u>(പ്രിയാ രാജ് )</u></div><div> </div><div> "<strong><span style="font-size: medium;">തെ</span></strong>യ്യം കയിപ്പിക്കണം..... തെയ്യം കയിപ്പിക്കണം ... തെയ്യം ... കയി.. പ്പിക്കണം... "</div><div><br />
നേഴ്സ് തന്നെ മുറിയില്‍ നിന്നു പിടിച്ച് പുറത്താക്കുമ്പോഴും, അനിയന്റെ മുറിഞ്ഞ്, മുറിഞ്ഞ് അബോധാവസ്ഥയിലേക്ക് വീഴുന്ന വാക്കുകള്‍ വാതിലിനു പുറത്തും അരവിന്ദന് വ്യക്തമായിരുന്നു.</div><div><br />
അടഞ്ഞ വാതിലിനു പുറത്തു അയാള്‍ കുറച്ചു നേരം നിന്നു. ഇപ്പോള്‍ ഡോക്ടറുടെയും, നേഴ്സ്മാരുടെയും പറച്ചിലുകള്‍ക്കപ്പുറം , മയക്കുമരുന്നിന്റെ വീര്യത്തില്‍ ആ ശബ്ദം അലിഞ്ഞില്ലാതായത് അരവിന്ദന് തിരിച്ചറിഞ്ഞു.</div><div><br />
മങ്ങിയ വെളിച്ചത്തില്‍ നീണ്ടു പോകുന്ന ആസ്പത്രിയിലെ ഇടനാഴിയില്‍ രാത്രിയായതിനാല്‍ തിരക്ക് തീരെ കുറവായിരുന്നു.റൂമിന് അധികം അകലെയല്ലാതെ കാണാവുന്ന ദൂരത്തില്‍ ഒഴിഞ്ഞ ഇരിപ്പിടങ്ങളിലൊന്നില്‍ അയാള്‍ ഇരുന്നു. ചെരിപ്പുകള്‍ അഴിച്ച് കാലുകള്‍ നീട്ടിവച്ച്, കൈകള്‍ മുകളിലേക്കുയര്‍ത്തി വലിച്ച്, കസേരയില്‍ ചാഞ്ഞിരുന്ന് ആ ദിവസത്തെ അലച്ചിലിന്റെ ക്ഷീണം തീര്‍ക്കാന്‍ അയാള്‍ ശ്രമിച്ചു. </div><div><br />
തണുത്ത മാര്‍ബിള്‍ തറയില്‍ നിന്നും അരിച്ചു കയറിയ തണുപ്പിനൊപ്പം , ഒരു വര്‍ഷം മുന്‍പ് മകരക്കുളിരില്‍ , ചൂട്ടുകറ്റയുടെ ചൂടിലും, വെട്ടത്തിലും തറവാട്ടു മുറ്റത്ത് തകര്‍ത്താടിയ തെയ്യങ്ങളേയും , അവരേകിയ അനുഗ്രഹാശിസ്സുകളിലെ നിരര്‍ഥകതയെയും തിരിച്ചറിയുകയായിരുന്നു അയാള്‍. പിന്നെ.. ബന്ധങ്ങളുടെ, ബാധ്യതകളുടെ , കടപ്പാടുകളുടെ , ഒരിക്കലും അറുത്തു മാറ്റാന്‍ തനിക്കാവാത്ത ചങ്ങലക്കുള്ളില്‍ എന്നും തന്നെ തളച്ചിടുന്ന അമ്മയുടെ വാക്കുകളിലെ നിരര്‍ഥകതയും ........</div><div><br />
വര്‍ഷങ്ങളായി മുടങ്ങിക്കിടന്ന കുടുംബ ക്ഷേത്രത്തിലെ രണ്ട് ദിവസത്തെ ഉത്സവം സമാപിച്ചതിന് പിറ്റേ ദിവസമായിരുന്നു അത്.നഗ്നപാദനായി ഉത്സവ നാളുകളിലെല്ലാം ക്ഷേത്ര മുറ്റത്ത് ഉറഞ്ഞാടിയതിന്റെ അവശഷിപ്പുകളായി,എവിടെയൊക്കെയോ, മുറിഞ്ഞ കാല്പാദങ്ങളില് മരുന്ന് പുരട്ടുകയായിരുന്നു അയാള്‍. </div><div> </div><div> പോക്കുവെയില്‍ മഞ്ഞ നിറം ചാര്‍ത്തിയ കിഴക്കേ കോലായയിലേക്ക് , നിറച്ച കിണ്ടിയുമായി വന്ന അമ്മ പറഞ്ഞു. ' ഇഞ്ഞി* ഇനി കണ്ടോ അരവിന്ദാ , തെയ്യം കയിചെന്റെ* എല്ലാ കൊണവും* ഇനിക്ക്* കിട്ടും. അച്ഛന് എത്ര കൊല്ലം മുമ്പ് നടത്യതാ* ...പിന്നെ കയിഞ്ഞിട്ടില്ലാലോ* ... അയിന്റെ* എല്ലാ ദോശോം* ഈ ചെക്കനെല്ലേ* അനുഭവിച്ച് കൂട്ടുന്ന്... ഇപ്പം തെന്നെ നോക്കിയാട്ടെ , ചെക്കന് ഒരു തെളിച്ചം* ബന്നില്ലേ* ? "</div><div> </div><div> കോലായിലെ തെക്കുകിഴക്കേ കോണിലിരുന്ന് ഉത്സവത്തിന് കത്തിച്ച കരിപിടിച്ച നിലവിളക്കുകള്‍ തേച്ചു മിനിക്കുകയായിരുന്നു അനിയന്. ദേവി സ്തുതിയുടെ ഗാനശകലങ്ങള്‍ അവന്റെ ചുണ്ടില്‍നിന്നും , ഈണത്തില്‍ ഉതിര്‍ന്നു വീഴുന്നുണ്ടായിരുന്നു. </div><div><br />
ഉത്സവദിനങ്ങളില്‍ നാട്ടുകാര്‍ , കിഴക്കേ കയ്യാലയില്‍ നിന്നു , മുറ്റത്തേക്ക് ഊരിയിറങ്ങിയ "ഒറ്റയടിപ്പാതയില്‍ " കയറിയിറങ്ങി കളിക്കുന്ന മകന്റെ തുടയില്‍, അപ്പോള്‍ ഭാര്യ തല്ലിതീര്‍ത്തത് അമ്മയുടെ വാക്കുകളോടുള്ള അരിശമാണെന്ന് അയാള്‍ക്കറിയാമായിരുന്നു. <br />
<br />
രാത്രിയില്‍ അനുനയത്തില്‍ അവളെ കാര്യങ്ങള്‍ ബോധ്യപ്പെടുത്താന്‍ ശ്രമിച്ചു കൊണ്ട് പറഞ്ഞു. ' എടോ എനിക്ക് ഇതിലൊന്നും വലിയ വിശ്വാസമുണ്ടായിട്ടല്ല. എന്നാലും എല്ലാരും പറയുമ്പോ........പിന്നെ.. .. ഇതുകൊണ്ട് എല്ലാം മാരുന്നെങ്കില് മാറട്ടെ. ശാന്തമായ മനസുമായി അവള് ഉറക്കത്തിലേക്കു വീഴുമ്പോള്‍ അയാള്‍ പ്രാര്‍ത്ഥിക്കുകയായിരുന്നു. ആത്മാര്‍ഥമായിതന്നെ...<br />
<br />
പ്രാര്‍ത്ഥന മന:ശാന്തി ക്കുള്ള മരുന്ന് മാത്രമാണെന്ന് അയാളെ പഠിപ്പിച്ചത് പ്രവാസമായിരുന്നു.ആടയാഭരണങ്ങളും<wbr>, അലങ്കാരങ്ങളുമണിഞ്ഞ ദേവീദേവന്മാരുടെ ചിത്രങ്ങളും, പ്രതിമകളും, മനസ്സിനെ എകാഗ്രതയെന്ന ഗുഹയ്ക്കുള്ളിലേക്ക് നയിക്കാന്‍ ഒരുങ്ങിനില്ക്കുന്ന വാഴികാട്ടികളാണെന്ന് മാത്ര<wbr>മേ അയാള്‍ ധരിച്ചിരുന്നുള്ളൂ.. വിവിധ ദേശക്കാര്‍ക്കും , നാനാജാതി മതസ്ഥര്‍ക്കുമൊപ്പം മരുഭൂമിയിലെ, ലേബര്‍ ക്യാമ്പുകളിലെ ഒറ്റമുറിക്കുള്ളില്‍ കഴിഞ്ഞ അയാള്‍ക്കറിയാമായിരുന്നു, സാമ്പത്തിക മാന്ദ്യം തൊഴില്‍ നഷ്ട്ടപ്പെടുത്തിയ സഹ മുറിയാന്മാരായ പാക്കിസ്ഥാനികള്‍ക്കും , ബന്ഗാളികള്‍ക്കും , സുടാനികള്‍ക്കും , തൊഴില്‍ നഷ്ട്ടപ്പെടുത്തിയത് തങ്ങളുടെ പരദേവതകളല്ലെന്ന്‍. <br />
<br />
രണ്ടു പതിറ്റാണ്ടത്തെ മണലാരണ്യത്തിലെ പ്രവാസം, മോശമല്ലാതൊരു ബാങ്ക് ബാലന്‍സോടെ , കുടുംബ പ്രാരാബ്ധം വഹിക്കാനുള്ള പ്രാപ്തി അയാള്‍ക്കേകിയിരുന്നു. നാട്ടില്‍ തുച്ച വരുമാനക്കാരനായ നേരെ ഇളയ അനിയന്, തന്റെ വരവിലും കവിഞ്ഞൊരു വീട് സ്വന്തമാക്കിയത് , വീട്ടാവശ്യങ്ങള്‍ക്ക് താന്‍ ഒപ്പിട്ട് നല്കിയ ചെക്ക് ആവശ്യത്തിലധികം തുക വിഴുങ്ങിയിട്ടാനെന്നു അറിഞ്ഞപ്പോഴും അയാള്‍ തളര്‍ന്നില്ല. കൂടപ്പിറപ്പിന്റെ സ്വാതന്ത്ര്യമായും, മൂത്ത ജ്യെഷ്ട്ടന്റെ അനിയനോടുള്ള കടമയായും അമ്മ ആ കാര്യത്തെ ന്യായീകരിച്ചപ്പോള്‍ , അത്തരമൊരു ശുഭകാര്യത്തിനു താന്‍ നിമിത്തമായല്ലോ എന്നയാള്‍ ആശ്വസിച്ചു. </div><div><br />
സമയദോഷത്തിന്റെ പേരും പറഞ്ഞു സദാ വീട്ടിലിരിക്കുന്ന ഇളയ അനിയനും, സ്നേഹാധിക്യതാല്‍ അയാള്‍ക്കൊരു ബാദ്ധ്യതയായിരുന്നി<wbr>ല്ല. എന്നാല്‍ പ്രവാസജീവിതത്തിന് വിരാമമിട്ട് നാട്ടിലെത്തിയപ്പോഴാണ് , പൂര്‍വ്വികരാരോ പ്രതിഷ്ട്ടിച്ച കുടുംബ ക്ഷേത്രത്തിലെ പ്രതിഷ്ട്ടയും, പരദേവതയും പിടിമുറുക്കിയിരിക്കുന്ന അമ്മയും അനിയന്മാരും, അവരുടെ അന്ധവിശ്വാസങ്ങള്‍ക്കൊന്നും പിടികൊടുക്കാതെ നില്ക്കുന്ന ഭാര്യയും അയാള്‍ക്ക് ചുറ്റിലും അണി നിരന്നത്.</div><div> </div><div> സര്‍പ്പക്കാവിലെ മരങ്ങളില്‍ കെട്ടുപിണഞ്ഞ കാട്ടുവള്ളികള്‍ക്കൊപ്പം , ഇഴ പിരിചെടുക്കാനാവാത്ത, തൂങ്ങിയാടുന്ന നാഗങ്ങളെപ്പോലെ, വേര്‍തിരിചെടുക്കാനാവാത്ത ചിന്തകളുമായി അനിയന് മൌനത്തിന്റെ ഇടനാഴികളില്‍ ഉലാത്താന്‍ തുടങ്ങി. ഉറക്കത്തില്‍, അവ സര്‍പ്പക്കാവിലെ കാട്ടുവള്ളികള്‍ക്കിടയില്‍ നിന്നു ഊര്‍ന്നിറങ്ങി , അവന്റെ സ്വപ്നങ്ങള്‍ക്ക് മുകളിലൂടെ ഇഴഞ്ഞു ഫണം വിടത്തി ചീറ്റിയപ്പോള്‍ ഇരുട്ട് നിറഞ്ഞ അകത്തളങ്ങളില്‍ അവന്റെ വാക്കുകള്‍ ചിതറി വീണു. തെയ്യം കയിപ്പിക്കണം... തെയ്യം കയിപ്പിക്കണം.. ...<br />
<br />
അങ്ങനെയാണ് വര്‍ഷങ്ങള്‍ക്കു ശേഷം കുരുത്തോലകളാല്‍ തോരണം ചാര്‍ത്തി കുടുംബ ക്ഷേത്രം വീണ്ടും ദീപാലംകൃതമായത്.. <br />
<br />
വാരി നിരത്തിയ കവടികള്‍ നോക്കി, ദേവിയുടെ തിരുവചനങ്ങളായി ജ്യോത്സ്യന് ഉതിര്‍ത്തത്, തറവാട്ടിലെ മൂത്ത സന്തതിയില്‍ ദേവിക്കുള്ള പ്രീതിയാണ്. മങ്ങിയ ഒരോര്‍മ്മയില്‍ . ചുവന്ന പട്ടു ചുറ്റി , ദേവിയുടെ ഉടവാളേന്തിയ അച്ഛന്റെ രൂപം കുഞ്ഞുനാളില്‍ അയാളെ ഏറെ മോഹി പ്പിച്ചിരുന്നു. എന്നാലിന്ന് , ഭാര്യയുടെ അപ്രീതിയില്‍ ആ സ്ഥാനലബ്ധി മനസാ ത്യജിചെങ്കിലും , പ്രശനചിന്തയില്‍ ഉരുത്തിരിഞ്ഞ തീരുമാനത്തിന് എതിര് നില്ക്കാന് അയാള്‍ക്കായില്ല. അങ്ങനെ വെളിച്ചപ്പാടിന്റെ ഭാവഹാവാദികളുമായി തെയ്യത്തിനു അകമ്പടി സേവിച്ച രണ്ടു നാളുകള്‍.. ...<br />
<br />
തെയ്യത്തിന്റെ മുഖമെഴുത്തും നോക്കി ഓല കൊണ്ട് മറച്ച അണിയറക്കുള്ളില്‍ ഇരുന്ന അനിയന്, പെരുവണ്ണാന്റെ മുഖത്ത് തേക്കുന്ന ഓരോ വര്‍ണ്ണങ്ങളേയും തിരിച്ചറിഞ്ഞത് അയാള്‍ക്ക് എന്തെന്നില്ലാത്ത ആശ്വാസമേകി.<br />
അങ്ങനെ ശാന്തമായ കുറച്ചു മാസങ്ങള്‍ ............</div><div> </div><div> പട്ടണത്തിലെ ഒരു തുണിക്കടയില്‍ അയാള്‍ ശരിയാക്കിക്കൊടുത്ത ജോലിക്ക് അനിയന് ദിവസവും പോയി. പിന്നെ ചില ദിവസങ്ങളില്‍ പോകാതായി. ഒടുവില്‍ പോക്കിന്റെ ഇടവേള കൂടിവന്നു..... </div><div> പറമ്പില്‍ നിന്നു ഇരതേടി മുറ്റത്തെത്തിയ പാമ്പുകളും, രാത്രിയില്‍ ഇണയെതെടി കൂകിയാര്‍ക്കുന്ന തെക്കെപറമ്പിലെ കാലന് കോഴികളും , ജ്യോത്സ്യന്റെ കളത്തിനും കവടികള്‍ക്കും മുന്പില് വീണ്ടും അയാളെ എത്തിച്ചു.അമ്മയുടെ നിര്‍ദേശത്താല്‍ .....<br />
<br />
പരിഹാര കര്മങ്<wbr>ങള്ക്കൊന്നും എടുത്തുമാറ്റാനാവാത്ത,രോഗത്തിന്റെ <wbr> ആവരണമണിഞ്ഞ അനിയനോടൊപ്പം ക്ഷേത്ര നടകള്‍ കയറി ഇറങ്ങുമ്പോള്‍ അയാള്‍ സ്വയം ചോദിച്ചു ' പിഴച്ചത് ആര്‍ക്കാണ്? ജ്യോത്സ്യനോ, മുട്ട് ശാന്തിക്കായി, പരദേവതകളെ പ്രതിഷ്ട്ടിച്ച പൂര്‍വ്വികര്‍ക്കോ , അതോ തനിക്കോ? </div><div><br />
ധനുമാസത്തിലെ , കുളിരിനൊപ്പം ധിഷണയും മരവിച്ചപ്പോഴും അനിയന് വീണ്ടും ഉരുവിട്ടു. "തെയ്യം കയിപ്പിക്കണം.....തെയ്യം കയിപ്പിക്കണം....</div><div><br />
കണ്ണന് പണിക്കരുടെ മന്ത്രച്ചരടുകള്‍ക്ക് തടയാനാവാതെ അനസ്യൂതം തുടരുന്ന ജല്പനം കേട്ട അമ്മ പറഞ്ഞു. " അരവിന്ദാ , എനി* ഒന്നും നോക്കണ്ട . ഇഞ്ഞി* തെയ്യം കയിപ്പിക്കാനുള്ള* തിയ്യതി കണ്ടിട്ട് വാ .. കയിഞ്ഞ* കൊല്ലം അങ്ങനെയല്ലേ ചെക്കന് * മാറിയത്. അതേപോലെ ഇതും മാറും."</div><div> </div><div> പട്ടണത്തിലെ സ്പെഷ്യാലിറ്റി ആസ്പത്രിയിലെ മന: ശാസ്ത്രജ്ഞനെയും , അയാള്‍ എഴുതിയ ഭീമമായ തുകയ്ക്കുള്ള മരുന്നിനെയും , ഒട്ടും ഓര്‍ക്കാതെ അമ്മ നടത്തിയ പ്രവചനങ്ങള്‍ പ്രതിരോധിക്കാനാവാതെ അയാളുടെ ജിഹ്വയും ഒളിച്ചിരുന്നപ്പോള്‍ , അയാള്‍ സ്വന്തം മുറിക്കുള്ളിലേക്ക് നടന്നു. <br />
<br />
മകനെ വേഷം മാറ്റി അയാള്‍ക്ക് അരികിലിരുത്തി, സ്വയം വേഷം മാറുന്നതിനിടയില്‍ ഭാര്യ അയാളോട് പറഞ്ഞു. " ഞാനിപ്പോ പോയില്ലെങ്കില്‍ എന്റെ മോനും ഇതുപോലെയാകും. ഒന്നുകില്‍, ഭ്രാന്തന്, അല്ലെങ്കില്‍ വെളിച്ചപ്പാട്. ....</div><div><br />
ആരോടും യാത്രപോലും പറയാതെ മോനെയുമെടുത്തു അവള് വീട് വിട്ടു ഇറങ്ങിപ്പോകുമ്പോഴും അയാള്‍ മുറിക്കുള്ളില്‍ തന്നെയായിരുന്നു. ചിന്തകള്‍ മേയുന്ന മനസ്സുമായി..<br />
സാമ്പത്തിക മാന്ദ്യം വിരാമമിട്ട പ്രവാസജീവിതത്തില്‍ നിന്നു നാട്ടില്‍ തിരിച്ചെത്തിയപ്പോഴും ഭാര്യ ഒന്നും തന്നെ പരാതി പറഞ്ഞില്ല. ഉള്ളിന്റെയുള്ളില്‍ അവളുടെ സന്തോഷം പല വേളകളില്‍ അയാള്‍ തിരിച്ചറിഞ്ഞിരുന്നു. .തന്റെ വീട്ടിലെ ജീവിതചര്യകളിലും വിശ്വാസപ്രമാണങ്ങളിലും ഒരിക്കലും കൂടിച്ചേരാനാവാതെ ഒറ്റപ്പെട്ട്, എല്ലാവരും ഒറ്റപ്പെടുത്തി , നില്‍ക്കുകയായിരുന്നു അവള്. എല്ലാ മാസവും അവളുടെ ശമ്പളം നിര്‍ബന്ധപൂര്‍വ്വം തന്നെ എല്പ്പിക്കുമ്പോഴും അവളുടെ സന്തോഷത്തിനു കുറവൊന്നും ഉണ്ടായിട്ടില്ല. എന്നാല്‍ ഇന്ന് .......<br />
<br />
തന്റെ ചിന്തകളൊക്കെയും വിവിധ വര്‍ണ്ണങ്ങളാര്‍ന്ന് തെയ്യത്തിന്റെ ആകാരം പൂണ്ടപ്പോള്‍ , അയാള്‍ ഇരിപ്പിടത്തില്‍ നിന്നും എഴുന്നേറ്റ് അനിയന്റെ മുറിക്ക് നേരെ നടന്നു. ഉടവാളും ചിലമ്പും കൈയിലെടുത്ത് കോമരത്തിന്റെ ഭാവപ്പകര്‍ച്ചകളെ കുടിയിരുത്താന്‍ മനസ്സ് ഒഴിച്ചിടുമ്പോള്‍ ,മിനിമം തുക മാത്രം ബാക്കിയായ അക്കൗണ്ട് ബുക്കിലെ സംഖ്യകള്‍ തന്നെ നോക്കി ചിരിക്കുന്നതായി അയാള്‍ക്ക് തോന്നി. <br />
******************************<wbr>******************************<wbr>******************************<wbr>******************************<wbr>******************************<wbr>******************************</div><div> </div><div style="text-align: left;"> വടക്കേ മലബാറിലെ നാട്ടിന് പുറത്തെ ഭാഷാ ശൈലിയിയാണ് ഇതിലെ കഥാപാത്രങ്ങളുടെ സംഭാഷണം. മലബാറില്‍ തുലാം മാസം പത്തിന് ശേഷം ക്ഷേത്രങ്ങളിലും , കാവുകളിലും കെട്ടിയാടുന്ന കലാരൂപമാണ് തെയ്യം. അവിടുത്തെ , ജനങ്ങളുടെ ജീവിതത്തെയും, വിശ്വാസങ്ങളെയും രൂപപ്പെടുത്തുന്നതില്‍ വലിയൊരു പങ്കാണ് ഈ കലാരൂപതിനുള്ളത്. <br />
<br />
ഇഞ്ഞി - നീ<br />
കയിച്ചെന്റെ- നടത്തിയതിന്റെ <br />
കൊണം- ഗുണം, ഫലം <br />
ഇനിക്ക് - നിനക്ക് <br />
അയിന്റെ - അതിന്റെ <br />
ദോശം - ദോഷം <br />
ചെക്കന്- ആണ്‍കുട്ടി, പയ്യന് <br />
തെളിച്ചം - ഉണര്‍വ്വ് , ഉത്സാഹം <br />
ബന്നില്ലേ -വന്നില്ലേ <br />
എനി - ഇനി <br />
കയിഞ്ഞ - കഴിഞ്ഞ <br />
നട്ത്യാതാ - നടത്തിയത്</div></div>priyahttp://www.blogger.com/profile/00662171215435029505noreply@blogger.com11tag:blogger.com,1999:blog-7418958777135819856.post-14439107305938155602011-06-01T03:41:00.000-07:002011-06-01T03:41:57.230-07:00പ്രിയ കഥാകാരി കമലാസുരയ്യ ക്ക് പ്രണാമം(31.5.2011 Posted in Koottam)<div dir="ltr" style="text-align: left;" trbidi="on">ഇകഴ്ത്തിയും പുകഴ്ത്തിയും ഒരുപാട് വിമര്‍ശ നങ്ങളും , പ്രശംസയും നേരിടേണ്ടിവന്ന ഒരു സാഹിത്യകാരിക്ക് ആദരവര്‍പ്പിക്കാനായി മാത്രം ഒരു ലേഖനമെഴുതാനുള്ള സാഹിത്യ പരിജ്ഞാനം എനിക്കില്ലെന്ന പൂര്‍ണ്ണ ബോധ്യമാണ് , ഇത്തരമൊരു ഉദ്യമത്തിന് തുനിഞ്ഞ എന്റെ മനോധൈര്യത്തെ വിശകലനം ചെയ്യാന്‍ എന്നെ പ്രേരിപ്പിച്ചത്. <br />
<br />
ധ്രോണാചാര്യരും , ഏകലവ്യനും മനസ്സിന്റെ ഉള്ളറകളില്‍ പുരാണ കഥാപാത്രങ്ങള്‍ എന്നതിലുപരി, ജീവസ്സുറ്റ ചോദനകളായി നിലകൊള്ളുന്നു എന്ന തിരിച്ചറിവാണ് , എന്റെയും, മറ്റ് അനേകരുടെയും പ്രിയ കഥാകാരിക്ക് അവരുടെ വേര്‍പാടിന്റെ രണ്ടാണ്ട് തികയുന്ന ദിനത്തില്‍ ഇത്തരമൊരു ശ്രദ്ധാഞ്ജലി അര്‍പ്പിക്കാന്‍ എനിക്ക് പ്രേരണയായത്. <br />
ഹൈസ്കൂള്‍ ദിനങ്ങളിലെ രാത്രികാല പഠന- ഗൃഹ പാഠ ചെയ്തികള്‍ക്കിടയിലെ വേളകളിലൊന്നിലാണ് മാധവിക്കുട്ടിയപ്പറ്റി (കമലസുരയ്യ ) ഞാന്‍ ആദ്യമായി കേള്‍ക്കുന്നത് . സിലിണ്ടറിന്റെ വ്യാപ്തവും , I = PNR ഉം അരികത്തു കൂടെ പോയെങ്കിലും തലയ്ക്കുള്ളില്‍ കടന്നു സ്ഥിരതാമസത്തിന് വിസമ്മതിച്ച ദിനങ്ങളായിരുന്നു അത്. ആ ഒഴിവിലേക്കാണ് , കുടുംബ സദസ്സിലെ അന്നത്തെ വിഷയമായി ( അന്ന് TV പ്രചാരത്തില്‍ വരുന്നേ ഉണ്ടായിരുന്നുളൂ. അതും സമ്പന്നരുടെ വീടുകളില്‍ മാത്രം.) അവതരിപ്പിച്ച ഏതോ മാസികയില്‍ വന്ന മാധവിക്കുട്ടിയുടെ ലേഖനത്തെപ്പറ്റിയുള്ള ചര്‍ച്ചയിലെ ശകലങ്ങള്‍ കയറിവന്നത് . <br />
<br />
ലേഖനത്തെയോ അതിന്റെ നിലവാരത്തെക്കാളോ ഉപരി, അതെഴുതിയ വ്യക്തിയെ പ്പറ്റിയും, എന്തും തുറന്നെഴുതുന്ന അവരുടെ ചങ്കൂറ്റത്തെയും കുറ്റപ്പെടുത്തുന്ന രീതിയില്‍ അഭിപ്രായങ്ങള്‍ പാസ്സാക്കിയാണ് അന്ന് സദസ്സ് പിരിഞ്ഞത്. ഒന്നര രണ്ടു മണിക്കൂര്‍ ശ്രവിച്ച സംഭാഷണശകലങ്ങള്‍ ചേര്‍ത്ത് വച്ച് ഒരു ഏകദേശ രൂപം ഞാന്‍ മനസ്സില്‍ രൂപപ്പെടുത്തിയിരുന്നു. ഇത്രയേറെ കുറ്റപ്പെടുത്തണമെങ്കില്‍ "വേണ്ടാത്ത കാര്യങ്ങള്‍ " എന്തൊക്കെയോ അവര്‍ എഴുതിയിട്ടുണ്ടാവുമെന്നു മനസ്സില്‍ ഉറപ്പിക്കുകയും ചെയ്തു.<br />
അരുതെന്ന് വിലക്കിയ "കനി" ഭക്ഷിച്ച ആദിമമനുഷ്യന്റെ പിന്മുറക്കാരിയാനല്ലോ ഞാനും ! അയല്‍ വീടുകളില്‍ നിന്ന് കൈമാറി വരുന്ന മാസികകള്‍ക്കു അവകാശികള്‍ മൂത്ത സഹോദരങ്ങളായിരുന്നു .പാഠപുസ്തകങ്ങളൊഴികെ മറ്റെന്തെങ്കിലും തൊടാന്‍ വിലക്കേര്‍പ്പെടുത്തി യിരുന്നെങ്കിലും , ഒരുനാള്‍ എല്ലാവരും ഓരോ ജോലികളില്‍ വ്യാപ്രുതരായിരുന്നപ്പോള്‍ , കിടക്കക്കടിയില്‍ നടുവേ നീളത്തില്‍ മടക്കി വച്ച ആ മാസിക ഞാന്‍ കൈക്കലാക്കി . വലിയ ടെക്സ്റ്റ് ബുക്കിനകത്തു ഒളിച്ചു വച്ച് ആ ലേഖനം വായിക്കുമ്പോള്‍ പേടികൊണ്ടോ അതോ എന്റെ തിരിച്ചറിവില്ലായ്മ കൊണ്ടോ എന്തോ എനിക്കൊന്നും മനസ്സിലായില്ല.<br />
<br />
(സ്ത്രീ പുരുഷ ബന്ധത്തെ ക്കുറിച്ചോ മറ്റോ ആയിരുന്നു അത് ) എന്നാല്‍ അവസാന ഖണ്ഡികയായി മേല്പറഞ്ഞവയ്ക്കെല്ലാം ഒരുദാഹരണം എന്ന നിലയില്‍ അവര്‍ നല്കിയ ഒരു കഥ ഇന്നും വ്യക്തമായി ഓര്‍ക്കാന്‍ കഴിയുന്നു. "മരണാസന്നയായി കിടക്കുന്ന ഒരു വൃദ്ധയോട് ബന്ധുക്കള്‍ അവരുടെ അവസാന ആഗ്രഹം ചോദിക്കുമ്പോള്‍ അവര്‍ തനിക്കു പച്ചപ്പട്ടു ജാക്കറ്റ് ആവശ്യപ്പെടുന്നതായിരുന്നു" ആ കഥ. സാന്ദര്‍ഭികമായി അവര്‍ ഉദ്ധരിച്ച ഈ കഥ മാത്രമാണ് ഈ ഒളിച്ചു വായനയില്‍ നിന്നും എനിക്ക് ഗ്രഹിക്കാന്‍ കഴിഞ്ഞത് . <br />
<br />
ഈ കഥതന്നെ യാണ് പിന്നീട് അവരുടെ കഥകളുടെ വിളനിലമായ പുന്നയൂര്‍ കുളത്തേക്കും കല്‍ക്കതയിലെക്കും, ബോംബയിലേക്കും കടക്കാന്‍ എനിക്കുള്ള കവാടമായതും.പിന്നെയും കുറെ വര്‍ഷങ്ങള്‍ കഴിഞ്ഞാണ് അവരുടെ നോവലുകളും , കഥകളും എനിക്ക് കരഗതമായത്. പാഠപുസ്തകങ്ങളും , പൂമ്പാറ്റയും , ബാലരമയും ഒഴികെ മറ്റെന്തും എന്നെ ഒരു "ചീത്തക്കുട്ടി" ആക്കുമെന്ന് എന്നോടുള്ള വാല്സല്യാധിക്യം വീട്ടുകാരെ ഉല്‍കണ്ടാ കുലരാക്കിയത് കൊണ്ടാവാം 'സെന്‍സെറിംഗ് ' കഴിഞ്ഞേ മറ്റ് പുസ്തകങ്ങള്‍ അവരെനിക്കു തന്നിരുന്നുള്ളൂ .<br />
<br />
പിന്നീട് കോളേജിലെ ആദ്യ നാളുകളില്‍ , കൌമാര കുതൂഹലങ്ങള്‍ എന്നിലും കുഴലൂതാന്‍ തുടങ്ങിയ കാലം പ്രണയ വര്‍ണ്ണങ്ങളിലേക്ക് കണ്ണുക ളയക്കാന്‍ എനിക്ക് പ്രേരകമായതും അവരുടെ കഥകള്‍ തന്നെ.എന്നാല്‍ പിന്നീട് പഠനശേഷം പക്വതയാര്‍ന്ന മനസ്സുമായി , ഗൌരവമായി വായനയെ സമീപിച്ചപ്പോഴാണ് മാധവിക്കുട്ടിയെന്ന കമലാദാസിന്റെ അനേകായിരം ആരാധകരില്‍ ഒരാളായി ഞാനും മാറിയത്.<br />
<br />
കല്‍ക്കത്തയിലെ ബാല്യകാല ജീവിതത്തില്‍ എപ്പോഴും നേരിട്ട ഏകാന്തതയും അനാഥത്വവും നമുക്ക് അവരുടെ കൃതികളില്‍ ദര്‍ശിക്കാം. ഔദ്യോഗിക തിരക്കുകളിലും എഴുത്തിന്റെ ലോകത്തും എപ്പോഴും മുഴുകിയിരുന്ന അച്ഛനമ്മമാരില്‍ നിന്നും അവഗണനയാണ്, വീട്ടിലെ വേലക്കാരില്‍ നിന്നും, അയല്‍ക്കാരില്‍ നിന്നും തന്റെ സംശയ നിവൃത്തി തേടാനും, പിന്നീട് ആ വിജ്ഞാന ശകലങ്ങള്‍ ചേര്‍ത്തുവച്ചാണ് നമുക്ക് പ്രിയങ്കരങ്ങളായ കഥകള്‍ പിറവി കൊണ്ടതെന്നും , നീര്‍മാതളം പൂത്തകാലം നമുക്ക് കാട്ടിത്തരുന്നു .<br />
<br />
കല്‍ക്കത്തയിലെ ലാന്‍ഡ് ടൌന്‍സ് സ്ട്രീറ്റിലെ വീടും പരിസരവും , മധ്യാഹ്നങ്ങളില്‍ വന്നെത്തുന്ന കച്ചവടക്കാരുമായി സംവദിക്കുന്ന ജോലിക്കാര്‍ , ഇതിനെല്ലാം സാക്ഷ്യം വഹിച്ചു അവര്ക്കിടയിലിരിക്കുന്ന ഒരു ബാലിക ..... അനേക വര്‍ഷങ്ങള്‍ക്കിപ്പുറവും ഒരു മാസ്മരിക ചിത്രം പോലെ വായനക്കാരന്റെ മനസ്സില്‍ പതിപ്പിക്കാന്‍ അവര്‍ക്ക് കഴിഞ്ഞിരിക്കുന്നു.<br />
<br />
നാലപ്പാട്ടെ നീര്‍മാതളത്തിന്റെ സുഗന്ധം മാത്രമല്ല അവര്‍ ലോകം മുഴുവനുള്ള വായനക്കാര്‍ക്കിടയില്‍ പകര്‍ത്തിയത് . പാമ്പിന് കാവിലെ വിഷസര്‍പ്പങ്ങളുടെ ഊതുകളും, കുളത്തിലെ തണുത്ത വെള്ളത്തിന്റെ, വെയിലും നിലാവും ആ തറവാട്ടു മുറ്റത്തു തീര്‍ക്കുന്ന തെങ്ങോലകളുടെയും , മരങ്ങളുടെയും വികലമായ ചായകള്‍ വരെ ചിത്രകാരികൂടിയായ അവര്‍ നമുക്ക് എഴുത്തിലൂടെ വരച്ചു കാട്ടിത്തരുന്നു.<br />
<br />
കറുത്ത കുപ്പായമണിഞ്ഞു ചന്ദന മരങ്ങള്‍ക്കിടയിലേക്ക് മറയുന്നതിനു മുന്‍പേ, നിറമുള്ള ചേലകള്‍ ചുറ്റി നിറമാര്‍ന്ന കഥകള്‍, കുഞ്ഞുങ്ങളുടെ നിഷ്കളങ്കതയോടെ ചൊല്ലിതന്ന അവരെ നമുക്കെങ്ങനെ മറക്കാനാവും? നൊമ്പരത്തിന്റെ ചേരുവകളിട്ട നെയ്പ്പായസം വിളമ്പി ത്തന്നു , ഒറ്റയടിപ്പാതയിലൂടെ തനിച്ചു നടക്കേണ്ടി വരുന്ന വിധവകളുടെ സ്ഥിതിയില്‍ ആകുലയായി സ്ത്രീ ജനങ്ങള്‍ക്കും സമൂഹത്തിനും നേരെ ചോദ്യ ശരങ്ങളെയ്യുന്ന അവരെ നമുക്കെങ്ങനെ ഫെമിനിസ്റ്റ് എന്ന് മുദ്ര ചാര്‍ത്താന്‍ കഴിയും ? <br />
<br />
തന്റെ ശരീരത്തിന്റെ നിഗൂഡതകള്‍ ആളിക്കത്തുന്ന ചിതാഗ്നിക്ക് മാത്രം മനസ്സിലാകട്ടെഎന്ന് മനസ്സിലുരുവിടുന്ന കടല്‍ മയൂരത്തിലെ വൃദ്ധകന്യകയായ പ്രൊഫസര്‍ രേണുകാ ദേവി വായനക്കാരുടെ മനസ്സിലും ആദ്യം ആത്മവിശ്വാസത്തിന്റെ മൂര്‍ത്തരൂപമായി നിലകൊള്ളുന്നു . എന്നാല്‍ കഥാന്ത്യത്തില്‍ മനുഷ്യ മനസ്സിന്റെ ചാഞ്ചാട്ടത്തില്‍ തന്റെ സിദ്ധാന്തത്തില്‍ നിന്നും അടിപതറി ഒരു സാധാരണ സ്ത്രീയായി മാറിയ അവരോടു നമുക്ക് വിദ്വേഷ്യമല്ല മറിച്ച് സഹതാപമാണ് തോന്നുക. <br />
<br />
സ്നേഹത്തിന്റെയും കരുതലിന്റെയും തണല്‍ തേടി അവധിക്കാലത്ത് നാലപ്പാട്ടെത്തുന്ന പെണ്‍കുട്ടി പിന്നീട് തന്റെ കഥകളില്‍ ചോദിക്കുന്നുണ്ട് "സ്നേഹമയിയായ എന്റെ അമ്മമ്മ ഗുരുവായൂര്‍ ക്ഷേത്ര നടയില്‍ കൈകൂപ്പി ഭഗവാനോട് പ്രാര്‍ത്ഥിച്ചത്, ഏറ്റവും പ്രിയപ്പെട്ട പേരക്കുട്ടി തറവാടിനു പേരുദോഷം ഉണ്ടാക്കരുതെന്നാണോ എന്ന്. ". ഇങ്ങനെ ആത്മ വിശകലനം നടത്തിയ അവരെ പിന്നീട് കറുത്ത വസ്ത്രമണിഞ്ഞു കണ്ടപ്പോഴും പ്രൊഫസര്‍ രേണുക യോട് തോന്നിയ അതെ സഹതാപം തന്നെ യാണ്, അവരെ സ്നേഹിക്കുന്ന നമുക്ക് അവരോടു തോന്നിയതും !.<br />
എന്റെ കഥയിലൂടെ, സമ്പന്നതയിലെ സുഖ സൌകര്യങ്ങള്‍ക്കും , സുഖ ജീവിതത്തിനും അപ്പുറം സ്ത്രീ ജീവിതത്തിനു - സ്ത്രീ ശരീരത്തിന് - ഒരാത്മാവുണ്ടെന്നു വിളിച്ചു പറയാന്‍ വെമ്പി നിന്ന അനേകം സ്ത്രീകളുടെ പ്രധിനിധിയായി അവതരിക്കാന്‍ ധൈര്യ ശാലിയായ ആ മഹതിക്കല്ലാതെ മറ്റാര്‍ക്ക് കഴിയും ? ഇതേ ധൈര്യം തന്നെയാണ് ഇച്ഛാനുസരണം വിരല്‍തുമ്പുകളില്‍ മൈലാഞ്ചി ചോപ്പുമായി ബുര്ഖയില് ആത്മസുഖം തേടാനും അവര്‍ക്ക് തുണയായതും. <br />
<br />
ആ മഹതിയെ ഒരിക്കലും നേരിട്ട് കാണാന്‍ കഴിയാത്ത സങ്കടത്തോടൊപ്പം അസൂയയും തോന്നുകയാണ് ആ ഖബറിടത്തില്‍ അവര്‍ക്ക് തണലേകി നില്ക്കുന്ന വാകമരത്തോടും! പ്രിയ കഥാകാരിയുടെ സ്മരണകള്‍ക്ക് മുന്പില് ആദരവോടെ അനേകം ആരാധകരോടൊപ്പം ഈ ഞാനും ........</div>priyahttp://www.blogger.com/profile/00662171215435029505noreply@blogger.com1tag:blogger.com,1999:blog-7418958777135819856.post-11372637282974637942011-05-23T03:53:00.000-07:002011-06-01T03:34:54.137-07:00കസബിന്റെ വിധി(ലേഖനം ) Posted in Koottam on 7.5.2010<div dir="ltr" style="text-align: left;" trbidi="on">ദേശ സ്നേഹിയായ ഓരോ ഭാരതീയനും അഭിമാനിക്കാവുന്ന ദിനമായിരുന്നു മെയ് ആര് . മുംബൈ സ്ഫോടനക്കെസിന്റെ വിചാരണ ത്വരിത ഗതിയില്‍ പൂര്‍ത്തിയാക്കിയ സ്പെഷ്യല്‍ കോടതിയെ നമുക്ക് അഭിനന്ദിക്കാം . ഒപ്പം ഏതൊരു രാജ്യത്തിന്റെയും അഖണ്ഡതയ്ക്കും, സാഹോദര്യത്തിനും ചിദ്രമുണ്ടാക്കുന്ന ശക്തി കള്‍ക്ക് മുഴുവന്‍ പാഠംആകുന്ന വിധി പ്രസ്താവം നടത്തിയ പ്രത്യേക കോടതി ജഡ്ജിഎം .എല്‍.തഹ്ലിയാനിയെയും !<br />
<br />
സ്വന്തം ഇഷ്ട്ട പ്രകാരം ലെഷ്ക്കര്‍-ഇ-തൊയ്ബ യില്‍ ചേര്‍ന്ന് , ദീര്‍ഖനാളത്തെ പരിശീലനത്തിന് ശേഷം നിരപരാധികളെ കൊന്നൊടുക്കിയ അജ്മല്‍ അമീര്‍ കസബിനു തൂക്ക് കയറില്‍ കുറഞ്ഞ എന്ത് ശിക്ഷ യാണ് നല്‍കേണ്ടത്?<br />
<br />
അഭിനന്ദനാര്‍ഹമായ രീതിയിലാണ് പ്രത്യേക കോടതി പതിനേഴു മാസങ്ങള്‍ കൊണ്ട് വിചാരണ നടപടികള്‍ പൂര്‍ത്തിയാക്കി വിധി പ്രസ്താവിച്ചത്. എണ്‍പത്തിആറു കുറ്റങ്ങളാണ് കസബിനെതിരെ ഉള്ളത് .ഇതില്‍ നാല് എണ്ണത്തില്‍വധ ശിക്ഷയും ,അഞ്ചു എണ്ണത്തില്‍ ജീവ പര്യന്തവും ശിക്ഷ യാണ് കോടതി നല്‍കിയിട്ടുള്ളത് .<br />
<br />
കൊലപാതകം,ഗൂഡാലോചന, നിയമവിരുദ്ധപ്രവര്‍ത്തനം രാജ്യതിനെതിരായ യുദ്ധം ,എന്നിയയെല്ലാം കസബിനെതിരെ ആരോപിക്കപ്പെട്ട കുറ്റങ്ങളാണ് . ഇവയെല്ലാം തെളിയിക്കാന്‍ സ്പെഷ്യല്‍ പബ്ലിക് പ്രോസിക്യൂഷന് കഴിഞ്ഞു.<br />
<br />
രാജ്യം ഏതുമാകട്ടെ ,ഒരു ദേശം കെട്ടിപ്പടുക്കേണ്ടത്, ആ രാജ്യത്തെ യുവ ജനതയാണ് . അപ്പോഴാണ് ഒരു ഇരുപത്തി മൂന്നുകാരന് , മനസാക്ഷിയില്ലാതെ , വിവേചന രഹിതമായി , സ്ത്രീകളും കുട്ടികളും അടങ്ങുന്ന നിരപരാധികളുടെ നേര്‍ക്ക് വെടിയുതിര്‍ത്തത് .എഴുപതിരണ്ടു പേരെയാണ് കസബ് അയാളുടെ തോക്കിന് ഇരയാകിയത് .ഇങ്ങനെയുള്ള ഒരു വ്യക്തിക്ക് മാനസാന്തരം ഉണ്ടാവുമെന്ന് കരുതാനാവില്ലെന്നു കോടതി പറഞ്ഞത് വാസ്തവം തന്നെയാണ്.<br />
<br />
വിധി കേട്ട് കസബ് പൊട്ടിക്കരഞ്ഞുപോലും! എത്രയോ കുടുംബങ്ങളെ നിരാശ്രയരാക്കി , മനസ്സില്‍ ഉണങ്ങാത്ത മുറിവുകള്‍ ഉണ്ടാക്കി ജീവിത കാലം മുഴുവന്‍ കണ്ണീരൊഴുക്കി കഴിയാന്‍ വിധിക്കപ്പെട്ട കുടുംബങ്ങളുടെ കണ്ണീരിനു മുന്പില് കസബ് ഒഴുക്കിയത് വെറും മുതല കണ്ണീരാണ് .<br />
<br />
എത്രയും പെട്ടന്ന് ശിക്ഷ നടപ്പാവില്ല .വിധിക്ക് എതിരെ കസബിനു ഹൈ കോടതിയിലും , സുപ്രീം കോടതിയിലും അപ്പീല്‍ പോകാം .അതും തള്ളിയാല്‍ രാഷ്ട്രപതി ക്ക് ദയാ ഹര്‍ജി നല്‍കാം .പക്ഷെ ഇതൊന്നും ഒരിക്കലും അനുവദിക്കാ പെടരുത് . "കസബ് ഒരു സാമൂഹിക ശല്യമാണ്" എന്നാണു കോടതി പറഞ്ഞത് .അതിനാല്‍ അപ്പീല്‍ പോവുകയാണെങ്കില്‍ മറ്റ് കോടതികളും ഈ പരാമര്‍ശ ത്തെ അതിന്റെതായ ഗൌരവത്തില്‍ കാണുമെന്ന് നമുക്ക് പ്രത്യാശിക്കാം<br />
<br />
പാര്‍ലിമെന്റ് ആക്രമണ കേസിലെ അഫ്സല് ഗുരുവിനു വധ ശിക്ഷ വിധിച്ചപ്പോള്‍ അതിനെതിരെ ,വന്ന മനുഷ്യാവകാശ സംഖടനകള്‍ ഇവിടെ വരില്ലെന്ന് നമുക്ക് ആശിക്കാം .കാരണം തികച്ചും മാനുഷീ കപരമായാണ് ഇന്ത്യ കസബിനോട് പെരുമാറിയത് .കസബിനു വേണ്ടി മുപ്പത്തി അഞ്ചു കോടി രൂപയാണ് ഇന്ത്യ മുടക്കിയത് .ആര്‍താര്‍ റോഡ് ജയിലിലാണ് കസബിനെ പാര്‍പ്പിച്ചിരുന്നത് . പുറമേ നിന്നുള്ള എല്ലാ ആക്രമണങ്ങള്‍ക്കും അതീതമായാണ് അതിന്റെ നിര്‍മാണം.പിന്നെ വിചാരണ കാലത്ത് ഉദര രോഗം വന്നപ്പോള്‍ ജയിലിനകത്ത് ആസ്പത്രി സജ്ജീകരിച്ച് മെച്ചപ്പെട്ട ചികിത്സ തന്നെ നല്കി .ഇതിലപ്പുറം ഒരു മാനുഷീക പരിഗണന ഒരു രാജ്യ ദ്രോഹി അര്‍ഹിക്കുന്നില്ല .ഇത് മനുഷ്യാവകാശ സംഖടനക ള്‍മനസിലാക്കുമെന്ന് കരുതുന്നു .ഇന്ത്യയുടെ രേഖാ ചിത്രം മുന്നില്‍ വച്ച് ,പുതിയ പുതിയ സ്ഥാനം കണ്ടെത്തി നശീകരണം നടത്താന്‍ പണിപ്പുരയിലിരുന്നു തന്ത്രങ്ങള്‍ മെനയുന്ന മത ഭാന്തന് മാര്‍ക്കും ഈ വിധി ഒരു പാഠം ആവട്ടെ</div>priyahttp://www.blogger.com/profile/00662171215435029505noreply@blogger.com0tag:blogger.com,1999:blog-7418958777135819856.post-7715878726052236862011-05-22T22:16:00.000-07:002012-02-06T01:02:41.964-08:00റോങ്ങ് ഡിസിഷന്‍..<div dir="ltr" style="text-align: left;" trbidi="on">'പേള്‍ വ്യൂ റീ ജെന്‍സി' യി ലേക്കുള്ള യാത്രയില്‍ താര തീര്‍ത്തും നിശബ്ദ യായിരുന്നു. പുതുമണം മാറാത്ത ' സാന്‍ട്രോ ' യുടെ സീറ്റില്‍ ചാരിയിരുന്ന് റോഡിലേക്ക് കണ്ണുകളയച്ചിരിക്കുന്ന അവളെ കാണുമ്പോള്‍ കുഞ്ഞു നാളില്‍ തന്റെ മടിയില്‍ മാറോട്ചേര്‍ന്നിരുന്നു ലോകം കാണുന്ന കുഞ്ഞുതാരയെയാണ് രാധികയ്ക്ക് ഓര്‍മ്മ വന്നത് .<br />
<br />
റോഡ് പൊതുവെ വിജനമായിരുന്നു . ആരോടൊക്കെയോ , എന്തിനോടൊക്കെയോ പ്രതിഷേധം തീര്‍ക്കാനെന്നോണം കത്തിയെരിയുന്ന ആദിത്യന് മാനത്തിന്റെ ഉച്ചി യിലെത്തിയിരിക്കുന്നു.<br />
<br />
സ്റ്റീരിയോ യില്‍നിന്നൊഴുകിയെത്തുന്ന ഹരിജി യുടെ ഗസലുകള്‍ താര കേള്‍ക്കുന്നുണ്ടോ എന്നുപോലും രാധികയ്ക്ക് സംശയം തോന്നി . മുന്പാണെങ്കില് ആ ഗസലുകളുടെ മുഴുവന്‍ ശ്രവണ സുഖവും നഷ്ട്ടപ്പെടുത്തി അവളും കൂടെ പാടുമായിരുന്നു. അതും ഉറക്കെയുറക്കെ , താളവും, ലയവുമില്ലാതെ , ഡാഡിയെ ദേഷ്യം പിടിപ്പിക്കാനായി മാത്രം!<br />
പക്ഷെ ഇപ്പോള്‍..................<br />
<br />
<br />
പുറകിലേക്ക് മറയുന്ന ദ്രിശ്യ ങ്ങളിലേക്ക് കണ്ണുകളുടക്കിയിരിക്കുമ്പോഴും അവയൊന്നും താരയുടെ മനസ്സില്‍ പതിയുന്നില്ലെന്ന് രാധികയ്ക്ക് തോന്നി.<br />
<br />
താരയുടെ മനസ്സ് തനിക്കെല്ലാതെ മറ്റാര്‍ക്കാണ് കാണാനാവുക!<br />
<br />
രണ്ട് മാസങ്ങള്‍ക്ക് മുന്‍പ് ആകസ്മികമായെ ത്തിയ മൃത്യുവിന്റെ കൂടെ പോകുമ്പോള്‍ താന്‍ ഏകയായി നിറവേറ്റെണ്ട ചുമതലകളും മോഹന്‍ തനിക്ക് കൈമാറുകയായിരുന്നു.<br />
<br />
അതിന്റെ ആദ്യ പടിതന്നെയാണ് ഈ യാത്രയും. മോഹന്‍ കൂടെയില്ലാത്ത രണ്ടുമാസ ങ്ങള്‍ക്ക് ശേഷം ആദ്യമായി............ തന്റെ മോള്‍ക്ക് വേണ്ടി മാത്രം.<br />
<br />
<br />
സിറ്റി യിലെ സ്റ്റാര്‍ ഹോട്ടല്‍ആയ 'പേള്‍ വ്യൂ 'വിന്റെ ഗേറ്റ് തുറന്നു തരുമ്പോള്‍ അതികായനായ സെക്യൂരിറ്റി ഗാര്‍ഡിന്റെ കണ്ണുകളില്‍ പരിചയഭാവം നിഴലിച്ചു . മുന്‍പ് ലീവിന് നാട്ടില്‍ വന്നപ്പോള്‍ നാലോ , അഞ്ചോ തവണ ഇവിടെ വന്നിട്ടുണ്ട് . ഇന്നിപ്പോള്‍ ആദ്യമായി മോഹനില്ലാതെ ..............<br />
<br />
<br />
ലോണിനോട് ചേര്‍ന്നുള്ള പാര്‍ക്കിംഗ് ഏരിയായില്‍ കാര്‍ പാര്‍ക്ക് ചെയ്ത് ഹോട്ടല്ലിലേക്ക് നടക്കുമ്പോള്‍ , ഓറഞ്ച്ജ് നിറമുള്ള വര്‍ണ്ണകല്ലുകള്‍ പതിച്ച ചുരിദാറില്‍ ഉച്ചവെയിലില്‍ ഭൂമിയിലെക്കിറങ്ങി വന്ന ഒരു നക്ഷത്രമായി തന്റെ താര................<br />
<br />
<br />
ഹോട്ടല്‍ലിനക ത്തെ റെസ്റ്റൊറന്റില്‍ ഇരിക്കുമ്പോഴും താര നിശബ്ദയായിരുന്നു. അവള്‍ക്കിഷ്ട്ട പ്പെട്ട വിഭവങ്ങളെല്ലാം ഓര്‍ഡര്‍ ചെയ്തു കാത്തിരിക്കുമ്പോള്‍ ഇടയില്‍ ഉറഞ്ഞു കൂടിയ മൌനത്തെ തല്ലിയുടച്ചു കൊണ്ട് തന്റെ വാക്കുകള്‍ ചിതറി വീണു.<br />
<br />
<br />
"ടെല്‍ മീ താരാ, വാട്സ് ബോതെരിംഗ് യൂ "?<br />
<br />
<br />
ഡൈനിങ്ങ് ടേബിള്‍ അറേഞ്ച്മെന്റിലെ വിടരാന്‍ വെമ്പുന്ന മഞ്ഞ റോസാമുകുളങ്ങളെ മൃദുവായി തലോടിക്കൊണ്ട് താര പതുക്കെ പറഞ്ഞു. " നതിംഗ് , നതിംഗ് മമ്മീ."<br />
<br />
<br />
"ദന് വൈ യു ബീഹെവ് ലൈക് ദിസ് "? ഈ ഔട്ട്ട്ടിംഗ് പോലും നിനക്ക് വേണ്ടിയല്ലേ? എന്നിട്ടും നീ"...........<br />
<br />
<br />
തുമ്പപ്പൂവിന്റെ വെണ്മയെ വെല്ലുന്ന ശുഭ്ര വസ്ത്രമണിഞ്ഞ വെയ്ട്ടറുടെ ആഗമനം സംഭാഷണത്തെ മുറിച്ചു.<br />
<br />
<br />
തനിക്കേറെ ഇഷ്ട്ടപ്പെട്ട ചൈനീസ് ഡിഷ് സ്പൂണും ഫോര്‍കും കൊണ്ട് കുത്തി മറിചിട്ട് താര ഇരുന്നു. ചിക്കന്‍ സൂപ്പില്‍ സ്പൂണിട്ടിളക്കി കഴിച്ചെന്നുവരുത്തി എഴുന്നേറ്റ് കൈകഴുകുന്ന താരക്ക് പിന്നാലെ , ഊണ് മതിയാക്കി എഴുന്നേല്ക്കുമ്പോള് ശരിക്കും ദേഷ്യം വരാന്‍ തുടങ്ങിയിരുന്നു.<br />
<br />
<br />
ബില്‍ പേ ചെയ്ത് കാറില്‍ കയറുമ്പോഴേക്കും താര സീറ്റില്‍ സ്ഥാനം പിടിച്ചിരുന്നു.<br />
<br />
താരയെ അഭിമുഖീകരിക്കാന്‍ ഉള്ളില്‍ ഇരമ്പിവന്ന ദേഷ്യം അനുവദിച്ചില്ലെങ്കിലും അനിഷ്ട്ടം വാക്കുകളായി പുറത്തുവന്നു.<br />
<br />
"നിനക്കറിയില്ല താരാ, ഒരു നേരത്തെ ഭക്ഷണത്തിന്റെ വില. അല്ല, നിന്നെ അറിയിച്ചിട്ടില്ല ഒന്നും . പക്ഷെ എനിക്ക് .............."<br />
<br />
പൂര്ത്തിയാക്കുന്നതിനുമുന്പ് അപ്രതീക്ഷിതമായി താര പറഞ്ഞു." യെസ് മമ്മീ, ഐ നോ . ഐ നോ വെരി വെല്‍ ദാറ്റ് യു ഹാഡ് സഫേട് എ ലോട്ട് . സോ യു ഗെയ്വ് മീ എവെരി തിംഗ് ഐ നീടെഡ് . എവെരി തിംഗ് ഐ വിഷ് ഡ ."<br />
"ബട്ട് യൂ നോ മമ്മീ ......ഡാഡിയുടെ സപരെഷന്‍ , അത് മമ്മിയിലുണ്ടാക്കിയ ഷോക്ക് ...........ഐ നോ ദാറ്റ് വെരി വെല്‍. സോ ഐ ട്രൈട് ടു കണ്‍സോള്‍ യൂ. ബട്ട്............ഐ ഡോണ്ട് ഹാവ് എനി സിബിലിംഗ്സ് ടു കണ്‍സോള്‍ മീ. യു ഡിഡിന്റ് ഗിവ് മീ വണ്‍. യു ഡിഡി ന്റ് ................"<br />
<br />
ഇടറിയ വാക്കുകള്‍ പൂര്‍ത്തിയാക്കാന്‍ കഴിയില്ലെന്ന് ഭയന്നിട്ടെന്നപോലെ താര നിര്‍ത്തി.<br />
<br />
മുന്നിലെ കാഴ്ചയെ മറച്ചു കൊണ്ട് കിനിഞ്ഞിറങ്ങിയ അശ്രഉ ക്കള്‍ അനുവാദത്തിന് കാത്തുനില്‍ക്കാതെ ഒഴുകിയിരങ്ങിയത് സ്മരിക്കാന്‍ പോലും വെറുത്ത അരിഷ്ട്ടതകളുടെ മാത്രം, വരണ്ട, ബാല്യകൌമാരങ്ങളിലെക്കായിരുന്നു.<br />
<br />
<br />
പാതിമുറിച്ചു കിട്ടുന്ന സ്ലേറ്റ്പെന്‍സിലിനപ്പുറം മറ്റൊന്നും സ്വപ്നം കാണാത്ത , തേഞ്ഞുതീരാറായ കടലാസുപെന്സില് മുറുകെ പിടിച്ച് തള്ള വിരലും ചൂണ്ടുവിരലും വേദനിച്ച പ്രൈമറി ക്ലാസിലെ ദിനങ്ങള്‍...........<br />
<br />
ഒരു മഷിപേനയാല്‍ വര്‍ഷം മുഴുവന്‍ തികയ്ക്കാന്‍ ബാധ്യതപ്പെട്ട ഹൈസ്കൂള്‍ നാളുകള്‍.................<br />
<br />
പിന്നെ..........എപ്പോഴും ബന്ധുക്കള്‍ ദാനം തന്നിരുന്ന ചേച്ചിമാര് ഉപയയോഗിച്ചുകഴിഞ്ഞ സാരികള്‍ രൂപമാറ്റം വരുത്തി നീളന്‍ പാവാടയാക്കി ഉടുത്ത്നടന്നിരുന്ന കോളേജ് ദിനങ്ങള്‍..........................<br />
<br />
തോടിനുള്ളിലേക്ക് ഉള്‍വലിയുന്നൊരു ആമയെപ്പോലെ അപകര്‍ഷതാബോധം തന്നിലേക്കുതന്നെ ഉള്വലിയാന് പ്രേരിതമാക്കിയ ബി.സ്സ്.സി. ക്ലാസിലെ സമ്പന്നരായ സതീര് ത്ഥ്യര്‍ക്കിടയിലെ കോളേജിലെ ദിനങ്ങള്‍.................<br />
<br />
വിരലിലെണ്ണാവുന്ന കൂടപ്പിറപ്പുകളുടെ വിശേഷങ്ങള്‍ അവര്‍ പങ്കുവെയ്ക്കുമ്പോള്‍ , എണ്ണത്തില്‍ ഇരുകൈ വിരലുകള്‍ക്കും അപ്പുറം നില്ക്കുന്ന തന്റെ കുടുംബത്തെയോര്ത് എന്നും ലജ്ജിച്ചിരുന്നു.<br />
<br />
കോടി മണക്കുന്ന ദാവണികളും , കാമ്പസ്സില്‍ പുതു തരംഗം തീര്‍ത്ത സല്‍വാര്‍ കമ്മീസും കൂട്ടുകാരികളുടെ മേനിയെ അലങ്കരിക്കുന്ന ദിനങ്ങളില്‍ , ശപിച്ചിരുന്നു , ഇല്ലായ്മകളിലേക്ക് എണ്ണമറ്റ മക്കളെ തള്ളിവിട്ട അച്ഛനമ്മമാരെ ; തനിച്ചായിരുന്നെങ്കില്‍ ഒന്നിനും പങ്കാളികളാക്കെണ്ടായിരുന്ന കൂടപ്പിറപ്പുക ളെ ; പിന്നെ അനുഭവ യോഗമില്ലാത്ത തന്റെ ജന്മത്തെയും!<br />
<br />
ജാതകവൈശിഷ്ട്യവും , വിദ്യാഭ്യാസവും മാത്രം പരിഗണിച് അച്ഛ് ന് കണ്ടത്തിയ വധുവിനെ തിരസ്ക്കരിക്കാന്‍ മോഹന്‍ കഴിയില്ലായിരുന്നു. ഏതോ തലമുറയിലെ സൗന്ദര്യം തനിക്ക് പകര്‍ന്നുകിട്ടിയതും മോഹന്‍ പിന്തിരിയാതിരിക്കാനുള്ള ഒരു കാരണമാവാം.<br />
<br />
രണ്ടു പതിറ്റാണ്ട് കള്‍ക്ക് മുന്‍പ് മണലാരണ്യത്തിലേക്ക് മോഹനോടൊപ്പം കുടിയേറുംബോള്‍ ഭാവിജീവിതത്തിന്റെ , നോക്കെത്താത്ത നടവഴിയുടെ നിര്‍മ്മാണം താന്‍ മനസ്സില്‍ തുടങ്ങിക്കഴിഞ്ഞിരുന്നു.<br />
<br />
മള്‍ട്ടിനാഷണല്‍ കമ്പനിയിലെ ഉന്നതഉദ്യോഗസ്ഥനായ മോഹന്‍ ഔദ്യോഗിക കാര്യങ്ങളില്‍ മുഴുകാന്‍ തുടങ്ങിയപ്പോള്‍ പിന്നെ തനിക്ക് കൂട്ടായി വന്നത് താര.<br />
<br />
ആകസ്മികമായെത്തി, മേലാസകലം ധൂളി പൊതിയുന്ന പൊടിക്കാറ്റില്‍ കണ്ണുകള്‍ അടയുന്നതുപോലെ , മണലാരണ്യത്തില്‍ തന്നെ പൊതിഞ്ഞ സമ്പന്നതയുടെ ഭാഗ്യദിനങ്ങളില്‍ യാഥാ ത്യത്തിനുനേരെ കണ്ണുകളടച്ച് താനെടുത്ത തീരുമാനം തെറ്റിയോ ?<br />
<br />
പുത്തനുടുപ്പുകളും ,നാനാവിധ കളിപ്പാട്ടങ്ങളും വൈവിധ്യ മാര്‍ന്ന ഭക്ഷണവും , മുന്തിയ വിദ്യാഭ്യാസവും നേടി താര വളരുമ്പോള്‍ , ഇന്നുവരെ താന്‍ ശരിയെന്നു ധരിച്ചിരുന്ന ഒരു തീരുമാനവും മനസ്സിലെടുത്തിരുന്നു.<br />
<br />
ഈ സൌഭാഗ്യമെല്ലാം താരക്ക് മാത്രം മതി.മറ്റൊരവകാ ശിയില്ലാതെ, സമ്പന്നതയുടെ മടിതട്ടിലാവണ്ണം എന്നും തന്റെ മകള്‍!<br />
തന്റെ തീരുമാനം കേട്ട് ശരിയെന്നോ, തെറ്റെന്നോ പറയാതെ വീണ്ടും ഫയലുകളിലേക്ക് മുഖം പൂഴ്തിയിരുന്ന മോഹന്റെ മുഖം ഇന്നലെയെന്നപോലെ മനസ്സില്‍ തെളിയുന്നൂ.<br />
<br />
തന്റെ ഇന്ഗിതത്തെ എതിര്‍ക്കാതെ അന്ന് മോഹന്‍ കാണിച്ച നിസ്സംഗത തന്റെ തീരുമാനത്തിനുള്ള പിന്ബലമായിട്ടാണ് ഇന്നും കരുതുന്നത് .പക്ഷെ താര...........<br />
<br />
തന്റെ ഇച്ച്ചാനുസരണം പാത്രങ്ങള്‍ മെനെഞ്ഞുടുക്കുന്ന കുശ വന്റെ കൈയിലെ കളിമണ്ണ് പോലെയായിരുന്നു തനിക്കെന്നും തന്റെ മകള്‍ .<br />
<br />
മകളെന്ന നിലയില്‍ എന്നും തങ്ങള്‍ക്കഭിമാനമായിരുന്നു താര. സുഹൃത്സദസ്സുകളില്‍ , സ്കൂളില്‍ എല്ലാം..........ഇന്റര്‍ നാഷന്നല് സ്കൂളില്‍ നിന്ന് ഉയര്‍ന്ന മാര്‍ക്കോടെ സെക്കണ്ടറി വിജയം. ഇപ്പോള്‍ നാട്ടില്‍ , കോളേജില്‍ തങ്ങളുടെ റാങ്ക് പ്രതീക്ഷ യെന്നു അധ്യാപകര്‍ പറയുന്ന തന്റെ പൊന്നുമോള്.<br />
<br />
പിന്നെ വര്‍ഷങ്ങളായി താന്‍ ഒരുക്കിയെടുതുകൊണ്ടിരിക്കുകയാണ് , സിവില്‍ സര്‍വീസില്‍ ഒരു സ്ഥാനമെന്ന തന്റെ ലക്ഷ്യം നിറവേറ്റാനായി.അതും തന്റെ മോള് സാധിച്ചുതരും. ഉറപ്പാണ്.<br />
<br />
പക്ഷേ, തനിക്കൊരിക്കലും നിറവേറ്റികൊടുക്കാന്‍ കഴിയാത്ത തന്റെ മോളുടെ ആഗ്രഹം ..................<br />
<br />
പരിചിതപഥങ്ങളിലൂടെ സഞ്ചരിച് ലക്ഷ്യസ്ഥാനത്തെത്തിയ അശ്വത്തെപ്പോലെ കാര്‍ വീടിന് മുന്നിലെത്തിയിരിക്കുന്നു .<br />
കാറില്‍നിന്ന്ഇറങ്ങി ഗേറ്റ് തുറന്ന് താര കാത്തു നിന്നു. വീണ്ടും ഗേറ്റടക്കന്‍ .<br />
<br />
പോര്‍ച്ചില്‍ കാര്‍ നിര്‍ത്തി പുറത്തിറങ്ങമ്പോഴേക്കും മുന്‍ വാതില്‍ തുറന്ന് താര അകത്തെത്തിയിരുന്നു .<br />
<br />
മുകളിലേക്ക് കോണിപ്പടി കയറിപ്പോകുമ്പോള്‍ അകന്നകന്ന് പോകുന്ന ഓരോ കാലടിയൊച്ചയും തന്റെ ആത്മാവില്‍ നിന്നു തന്നെ താര അകലുന്നതിന്റെ ആദ്യപടി പോലെ മനസ്സില്‍ ഒരു പ്രഹരമായി , നോവായി............<br />
<br />
മനസ്സിന്റെ തളര്‍ച്ച ശ രീര ത്തിലേക്ക് പടരുന്നത് തിരിച്ചറിഞ്ഞ് സോഫയിലിരുന്നു .എത്ര ശ്രമിച്ചിട്ടും അടക്കാനാവാതെ നിറഞ്ഞുതുളുമ്പിയ മിഴികളാല്‍ ചുവരിലെ മോഹന്റെ ഫോട്ടോയിലെക്ക് നോക്കി .<br />
<div style="text-align: left;">തന്നോടുള്ള സ്നേഹാധിക്യം അന്ധനാക്കിയ നാളുകളില്‍ ചൂണ്ടിക്കാണിക്കാതിരുന്ന ശരിതെറ്റുകളോര്‍ത്ത് മോഹന്റെ മിഴികളും നിറയുകയാണോ? അതോ തന്റെ തോന്നലോ?</div></div>priyahttp://www.blogger.com/profile/00662171215435029505noreply@blogger.com3tag:blogger.com,1999:blog-7418958777135819856.post-43694488400082736382011-05-22T22:14:00.001-07:002011-05-22T22:14:39.083-07:00ചിത്രലേഖയുടെ നഷ്ടങ്ങള്‍...<div dir="ltr" style="text-align: left;" trbidi="on">എന്തിനാണ് താന്‍ ഇത്രയേറെ രഘുനാഥനെ വെറുക്കുന്നത് എന്ന് ചിത്രലേഖ ഓര്‍ത്തു.<br />
അടുത്ത ദിവസം പോകുന്ന വിനോടയാത്രക്കുള്ള പെട്ടി ഒരുക്കുകയായിരുന്നു അവള്. രഘുനാഥന് അപ്പോള്‍ കടയില്‍ നിന്നും വാങ്ങിക്കൊണ്ടു വന്ന ചില സാധനങളും കിടക്കയില്‍ പെട്ടിക്ക് ചുറ്റിലും നിരന്നിരുന്നു.<br />
പുതിയ തോര്‍ത്തുകള്‍,സോപ്പ് , ടൂത്ത് ബ്രെഷുകള്‍ മുതലായവ .<br />
<br />
എല്ലാ വര്‍ഷവും പതിവുള്ളതായിരുന്നു അങ്ങനെയൊരു യാത്ര. ഡിസംബറില്‍ കുട്ടികളുടെ അവധിക്കാലമായിരുന്നു അവര്‍ പതിവായി യാത്രക്ക് തെരഞ്ഞെടുതത്.<br />
അങ്ങനെ വിവാഹശേഷം ഇരുപതുവര്‍ഷങ്ങള്‍ക്കുള്ളില്‍ ഇന്ത്യയിലെ ഒട്ടു മിക്ക സ്ഥലങ്ങളും ചിത്രലേഖ കണ്ടിരുന്നു. അല്ല; രഘുനാഥന് അവളെ കൊണ്ടുപോയി കാണിച്ചിരുന്നു.<br />
എന്നിട്ടും................ എന്നിട്ടും തനെന്തിനാണ് രഘുനാഥനെ ഇങ്ങനെ വെറുക്കുന്നത്?<br />
വിവാഹദിനം മുതല്‍ പണിയാന്‍ തുടങ്ങിയ വെറുപ്പിന്റെ, ദേഷ്യത്തിന്റെ, മതിലിനു രണ്ടു പതിറ്റാണ്ട് കൊണ്ട് അളന്നു തിട്ടപ്പെടുതാനാവാത്ത ഉയരം വച്ചിരിക്കുന്നു.<br />
സ്നേഹത്തിന്റെ ഒരു നേര്‍ത്ത വെളിച്ചം പോലും നിര്‍ഗമിപ്പിക്കാത്ത തന്റെ മനസിന് ചുറ്റും ഉയര്‍ന്നു വന്നിരിക്കുന്ന വന്‍ കോട്ട തന്നെയായിരിക്കൂന്നു ഇന്നത്.<br />
അടുത്ത മുറിയില്‍ രഘുനാഥന് കുട്ടികളുമായി അടിപിടികൂടി കളിക്കുകയായിരുന്നു. പത്തൊന്‍പതും, പതിനാറും വയസ്സ് പ്രായമുള്ള രണ്ടു പെണ്മക്കളുടെയും ഏറ്റവും നല്ല കൂട്ടുകാരന് അച്ഛന് തന്നെയായിരുന്നു.<br />
തലയിണകള്‍ ക്കൊണ്ട് വാള്‍പയറ്റ് നടത്തി കളിക്കുകയായിരുന്നു മൂന്നു പേരും. മക്കള്‍ രണ്ടു പേരും ഒരു ഭാഗത്തും അച്ഛന് മറുഭാഗത്തും. ഒടുവില്‍ സ്വയം തോറ്റ്കൊടുക്കുന്ന അച്ഛനെ കിടക്കയില്‍ തള്ളിയിട്ട് തലയിണകൊണ്ട് അടിച്ചു രസിക്കുന്നത് മക്കള്‍ക്കൊരു ഹരമായിരുന്നു. ഇപ്പോള്‍ ഇത്രയേറെ മുതിര്‍ന്ന്ട്ടും!<br />
രഘുനാഥന് മക്കളെ സ്നേഹിക്കാന്‍ കഴിയുമോ?<br />
മക്കളോടോത്ത് എല്ലാം മറന്നു അയാള്‍ കളിചിരിക്കുംബോഴെല്ലാം ചിത്രലേഖ ആലോചിക്കാറുണ്ട്.<br />
"നമുക്ക് ആണ്‍കുട്ടികള്‍ മതി. പ്രത്യേകിച്ചും ആദ്യത്തേത്. എനിക്കതാ ഇഷ്ടം."<br />
വിവാഹത്തിന്റെ ആദ്യ ദിനങ്ങളില്‍ തന്നെ അയാള്‍ തന്റെ നയം വ്യക്തമാക്കിയിരുന്നു.<br />
പ്രസവ ശേഷം ആസ്പത്രിയില്‍ കുട്ടികളെ കാണാന്‍ വന്ന അയാളുടെ മുഖം കണ്ട് അവള്‍ക്കു ചിരി വന്നു. അരുതാത്തത് എന്തോ കണ്ട് പ്രക്ഞ്ഞഅറ്റതുപോലെ വിളറിയിരുന്നു അയാളുടെ മുഖം. അങ്ങനെയുള്ള രഘുനാഥന് മക്കലോടുകാട്ടുന്ന സ്നേഹം യാഥാര്‍ത്യമോ ?<br />
ചിത്രലേഖയുടെ ഈ സംശയം തികച്ചും ന്യായമല്ലേ?<br />
അതുകൊണ്ട്തന്നെ അയാള്‍ തന്റെ സഹോദരങ്ങളുടെ ആണ് മക്കളെ എടുക്കുകയും കളിപ്പിക്കുകയും ചെയ്യുന്നത് സ്ത്രീ സഹജമായ അസൂയയോടെയായിരുന്നു അവള് നോക്കിക്കണ്ടത്.<br />
രാഘുനാധനോടുള്ള തന്റെ വെറുപ്പിന്റെ ഒരു കാരണം ഇതാണെന്ന് അവള്‍ക്കറിയാമായിരുന്നു. പിന്നെയോ ?<br />
പ്രായത്തിന്റെ അന്തരം മുഖ്യവിഷയമായി എടുത്തു വിവഹലൊചനയെ എതിര്‍ത്ത് കാരണവര്മാര് നിരത്തിയ ന്യായാന്യങ്ങളെ മൌനം കൊണ്ടായിരുന്നു ചിത്രലേഖ എതിര്‍ത്തതു.<br />
തന്റെ അന്തരന്ഗത്തിലെ ഗോപ്യമായൊരു ആഗ്രഹത്തിന്റെ സഫലീകരണം നിറച്ച് പ്രായത്തിന്റെ വിടവ് അവള് നികത്തി.<br />
അങ്ങനെ മുതിര്‍ന്നഒരാള്‍ക്കുമാതമേ തനിക്കു ലഭ്യമാകാതെ പോയ പിതൃസ്നേഹം, ജ്യേഷ്ഠസഹോദരന്റെ കരുതല്‍, പിന്നെ പതിയുടെ പ്രേമവായ്പുകള്‍ എല്ലാം നല്കാന് കഴിയൂ എന്നവള്‍ കരുതി.<br />
മിഥ്യാധാരണകളുടെ സംഗല്പ ലോകത്തുനിന്നും യാഥാര്ത്യത്തിന്റെ മാത്രം ലോകത്തേക്ക് രഘുനാഥന് അവളെ കൂട്ടിക്കൊണ്ട് വന്നു. വിവാഹദിനത്തില്‍തന്നെ.<br />
നല്ലൊരു ഭര്‍ത്താവായി, പ്രേമപ്രകടനങ്ങളും, സ്രിംഗാര ചേഷ്ട കളും കൊണ്ട് പത്നിയെ ആഹ്ലാദചിതതയാക്കാന്‍ അയാള്‍ സദാ സന്നദ്ധന്‍ആയിരുന്നു. ഒരു പതി എന്ന നിലയില്‍ മാത്രം!<br />
ചിത്രലേഖ ഏറെ വേരുത്തതും അവളെ വളരെയേറെ വേദനിപ്പിച്ചതും അതായിരുന്നു.<br />
കരുവാളിച്ചു തുടങ്ങിയ നഖക്ഷതംങള്‍ക്കുമീതെ വീണ്ടും പോറലുകള്‍ തീര്‍ത്ത് തന്റെ കളിപ്പട്ടമെന്നപോലെ രഘുനാഥന് അവളുടെ മേനിയെ ഉപയോഗിക്കുമ്പോള്‍ ശൂന്യമായ മനസുമായി അവള് കിടന്നു. ഒടുവില്‍ തിരിഞ്ഞുകിടന്നുറങ്ങുന്ന അയാളുടെ അടുത്ത് മാറിലെ പോറലുകള്‍ വിരലുകള്‍കൊണ്ട് തടവി ഉറങ്ങാതെ കിടക്കുമ്പോള്‍ മനസ്സിലെ മുറിവുകള്‍ക്ക് മരുന്ന് കണ്ടെത്താനാവാതെ അവള് നിസബ്ധമായി കരഞ്ഞു.<br />
സജലങ്ങളായിമാറിയ അവളുടെ മിഴികളോപ്പാന്‍ അച്ചനായോ, ജ്യെഷ്ട്ടനായോ അയാള്‍ മാറിയില്ല. ഒരിക്കലും.<br />
ഒരു കൂട്ട്കുടുംബത്തിലെ അങ്ങമായിരുന്നു രഘുനാഥന്. വീട് നിറയെ ആളുകള്‍.പകല്‍ വീടുജോലികള്‍ക്കിടയില്‍ അവളുടെ ഉറക്കം തൂങ്ങിയ കണ്ണുകളും കരുവാളിച്ച അധരവും കണ്ട് സഹോദരഭാര്യമാര്‍ പരസ്പരം അര്‍ഥംവച്ച് ചിരിച്ചു.<br />
ലജ്ജയാല്‍ തലകുനിചിരുന്ന അവളുടെയുള്ളില്‍ രഘുനാഥനെതിരെ മുളപൊട്ടിയ അമര്‍ഷത്തിന്റെ വിത്തുകള്‍ക്ക് മേലുള്ള ജലാഭിഷേകമായിരുന്നു അവരുടെ പരിഹാസചിരികള്‍.<br />
ശോ ഷിചിരുന്ന അവളുടെ ശരീരം നാളുകള്‍ക്കുള്ളില്‍ തന്നെ മാറിയത് കണ്ട് അയലത്തെ പെണ്ണുങ്ങള് പാതികളിയായും പാതി കാര്യമായും പറഞ്ഞു.<br />
"ഇഞ്ഞി വല്ലാണ്ട് മാറിപ്പോയല്ലോ ചിത്രെ. തടിയെല്ലാം വരാന്‍ തൊടങ്ങിയല്ലോ. ങ്ഹും.... രഘു ഇന്നെ നല്ലോണം നോക്ക്ന്നു ണ്ടല്ലേ ?<br />
അര്‍ഥം വച്ച് ചിരിക്കുന്ന അവരുടെ കൂടെ ജ്യേഷ്ഠഭാര്യമാരും പങ്ങ്ക് ചേര്‍ന്നപ്പോള്‍ അവള് മനസ്സില്‍ പറഞ്ഞു.<br />
"ഇല്ല രഘുനാഥ.......... നിങ്ങളെ സ്നേഹിക്കാന്‍ എനിക്കാവില്ല."<br />
കേന്ദ്ര സര്‍ക്കാരിലെ ഒരു ഉയര്‍ന്ന ഉദ്യോഗസ്ഥനായിരുന്നു രഘുനാഥന്. വിവാഹശേഷം കുറച്ചു വര്‍ഷങ്ങള്‍ക്കുള്ളില്‍ തന്നെ അയാള്‍ പുതിയ വീട് വച്ച് താമസം മാറി.<br />
ചിത്രലേഖയെ അയാള്‍ക്ക് ജീവനായിരുന്നു. അവള്‍ക്കു അയാള്‍ വില കൂടിയ സാരികള്‍ വാങ്ങിക്കൊടുത്തു. പുതിയ ഡിസൈന്‍ ആഭരണംങളും ചെരിപ്പുകളും ധരിപ്പിച്ചു പുറത്തു ചുറ്റിക്കരക്കാനും, സുഹൃത്ത് ക്കളുടെ വിരുന്നു സല്‍ക്കാരങ്ങള്‍ക്കും കൊണ്ടുപോയി. കുട്ടികള്‍ക്ക് നല്ല വിദ്യാഭ്യാസം നല്കി.<br />
ഗര്‍ഭപാത്രത്തിനുള്ളില്‍ വച്ച് നശിപ്പിക്കേണ്ടിവരുന്ന ബീജങ്ങളെപ്പോലെ പിറക്കാത്ത ആഗ്രഹങ്ങളുമായി ചിത്രലേഖ രഘുനാഥനുവേണ്ടി ജീവിച്ചു. ഇരുപതു വര്‍ഷം.<br />
അറ്റം പിളര്‍ന്നുതുടങ്ങിയ മുടി അവള് വെട്ടാന്‍ തുടങ്ങിയപ്പോള്‍ അയാള്‍ തടഞ്ഞു. പിന്നെ ഇട തൂര്‍ന്ന മുടിയിഴകളിലൂടെ വിരലോടിച്ചുകൊണ്ട് പറഞ്ഞു " ഇതാണ്, നിന്റെയീ നീണ്ട മുടിയാണ് എനിക്ക് കാണേണ്ടത്."<br />
ങ്ഹാ....... ഇനിയും കഴിഞ്ഞില്ലേ? ചോറെടുത്ത് വെക്ക്. അവളെ ചിന്തയില്‍നിന്ന്ഉണര്‍ത്തിക്കൊണ്ട് അച്ഛനും മക്കളും മുറിയിലേക്ക് വന്നു.<br />
അത്താഴം കഴിക്കുമ്പോള്‍ രഘുനാഥന് പറഞ്ഞു " എടോ ഉച്ചക്കേ പറയണംന് വിചാരിച്ചതാ തന്റെ ഇന്നതെയീ ഫിഷ്കറി ഉഗ്രനായിട്ടുണ്ട്. അല്ലേ മക്കളെ. "<br />
മക്കള്‍ രണ്ടുപേരും അത് ശെരിവച്ച് തല കുലുക്കിസമ്മതിചപ്പോള്‍ ഒരു മന്ദഹാസതോടെ ചിത്രലേഖ അഭിനന്ദനം സ്വീകരിച്ചു.<br />
ഉറങ്ങാന്‍ കിടക്കുമ്പോള്‍ രഘുനാഥന് വാചാലനായിരുന്നു. നീലഗിരിക്ക്ന്നുകളെയും, കൊടൈക്കനാലിലെ തണുപ്പിനെയും, ഊടിയിലെ പുഷ്പോല്സവത്തിലെ പനിനീര്‍പൂക്കളെപറ്റിയും അയാള്‍ വാതോരാതെ പറയുന്നത് കേട്ട് ചിത്രലേഖ കിടന്നു; നല്ലൊരു കേള്‍വിക്കാരിയായി .<br />
പിന്നെ, മൂന്നാറിലെ തേയിലതോട്ടങ്ങളും ആ തോട്ടങ്ങളെ പുതപ്പിക്കുന്ന മൂടല്‍ മഞ്ഞും എന്നും തന്നെ മത് പിടിപ്പിച്ചിറുന്നെന്നും അയാള്‍ പറഞ്ഞു.<br />
വെളുത്ത മേനിയിലെ തണുത്ത അധരങ്ങളാല്‍ തേയിലകള്‍ക്ക് മുത്തമിട്ടു വീണലിയുന്ന സ്വേത കണങ്ങലെപ്പോലെ ഒടുവില്‍ രഘുനാഥനും തന്റെ കൈകളാല്‍ അവളെ ആവരണം ചെയ്തു, അധരങ്ങളില്‍ മുദ്രകള്‍ ചാര്‍ത്തി അവളുടെ മേനിയില്‍ വീണു ലയിച്ചു.<br />
തന്റെ മനസിന്റെ പ്രതിക്കൂട്ടില്‍ കയറ്റിനിര്‍ത്തി അയാളെ തേജോവധം ചെയ്യുകയും ഒടുവില്‍ ശിക്ഷ വിധിക്കുകയും ചെയ്യുന്ന അവളുടെ മനസ്സറിയാതെ, തിരിഞ്ഞുകിടന്നുകൊണ്ട് അയാള്‍ പറഞ്ഞു " നാളെ ഇവിടുന്നു ആറ്മണിക്ക് തന്നെ പുറപ്പെടണം. ഏഴിനാണ് കോഴിക്കൊടെക്കുള്ള ട്രെയിന്‍."<br />
പിറ്റേന്ന് കാലത്ത് അഞ്ചുമണിക്കുനര്‍ന്ന ചിത്രലേഖ കുളികഴിഞ്ഞുവന്നിട്ടും രഘുനാഥന് ഉണര്‍ന്നിരുന്നില്ല.<br />
പാതി ചരിഞ്ഞും പാതി കമഴ്ന്നും കിടന്നുറങ്ങുന്ന അയാളെ നോക്കിനില്ക്കുമ്പോള് അവള്‍ക്കു അവജ്ഞ നിറഞ്ഞ ചിരിവന്നു.<br />
"രഘുനാധാ നിങ്ങലരിയുന്നില്ലല്ലോ നിങ്ങളെ ഞാന്‍ വന്ജിക്കുന്നത്. ഇരിപതു വര്‍ഷമായി ഒട്ടും........... ഒട്ടും സ്നേഹിക്കാതെ."<br />
രഘുനാധനെ വിളിച്ചുനര്‍താനുള്ള അവളുടെ ശ്രമം കരച്ചിലായി മാറിയപ്പോള്‍ അടുത്ത മുറിയില്‍നിന്നും കുട്ടികള്‍ ഓടിയെത്തി. പിന്നെ അതൊരു കൂട്ടനിലവിളിയായി അയല്‍വീടുകളിലെത്തി.<br />
ഏഴുമണിക്കുള്ള കോഴിക്കോട്മെയില്‍ ഓടിക്കിതച്ചു വരുന്നതും അല്പം വിശ്രമിക്കാനായി നെഞ്ഞിടിപ്പോടെ റെയില്‍വേസ്റ്റേഷനില്‍ നിന്നതും തൊട്ടടുത്ത സിറ്റി ഹോസ്പിറ്റലിലെ ഐ.സീ.യു. വിനു മുന്നില്‍ നില്ക്കുമ്പോള് ചിത്രലേഖക്ക് കേള്‍ക്കാമായിരുന്നു.<br />
സ്ടെതസ്ക്കൊപ്പ് ചുരുട്ടിപ്പിടിച്ചു ഐ.സീ. യു. വില്‍ നിന്നും പുറത്തിറങ്ങിയ ഡോക്ടര്‍ ചുറ്റിലും കൂടിനിന്ന അയല്‍ക്കാരോട് പറഞ്ഞു.<br />
"കാര്‍ഡിയക്ക് അറസ്റ്റ് ആയിരുന്നു.ഞ്ങള്‍ക്കൊന്നും ചെയ്യാന്‍ കഴിഞ്ഞില്ല. ഇവിടെ എത്തുമ്പോഴേ ........................"<br />
പൂര്‍ത്തിയാക്കാതെ നിര്‍ത്തിയ വാചകങ്ങള്‍ക്ക് പിന്നാലെ<br />
സ്ട്രെ കെച്ചറിന്റെ ഉരുളുന്ന ശ ബ്ദം ചിത്രലേഖയെ വര്‍ത്തമാനതിലേക്കു ഉണര്‍ത്തി.<br />
വെള്ളതുണി മൂടിയ ചേതനയറ്റ രഘുനാഥന്റെ ദേഹത്ത് വീണു ചിത്രലേഖ കരഞ്ഞു.<br />
ഇനി തനിക്കു കുറ്റപ്പെടുത്താന്‍, വെറുക്കാന്‍ ആരുമില്ലലോ എന്നോര്‍ത്ത്</div>priyahttp://www.blogger.com/profile/00662171215435029505noreply@blogger.com1tag:blogger.com,1999:blog-7418958777135819856.post-9736525176737472722011-05-22T22:13:00.001-07:002011-05-22T22:13:37.243-07:00മോഹം(കഥ)...<div dir="ltr" style="text-align: left;" trbidi="on"><strong>വര്‍ഷകാല ദിനങ്ങളിലെന്നോ മഞ്ഞ ചായമടിച്ച ബ്രെണ്ണന്റെ ചുവരുകളില്‍ പടര്‍ന്ന നനവ് അവളുടെ ഓര്‍മകളില്‍ നിന്ന് മാ ഞ്ഞുപോയിരുന്നു.ചെമ്മണ്ണണിഞ്ഞ പാദരക്ഷകള്‍ നീളന്‍ വ</strong><strong>രാന്ദകളില് തീര്‍ത്ത അവ്യക്ത ചിത്രങ്ങള്‍ എന്നേ ഓര്‍മകളില്‍ നിന്ന് അവള് കഴുകികളഞ്ഞിരുന്നു .</strong><br />
<br />
<br />
<strong>ചിത്രങ്ങളിലും, ടി.വി.യിലും മാത്രം കണ്ടിട്ടുള്ള , ഈന്ദപ്പനകള്‍ നിര നിരയായി നില്ക്കുന്ന റോഡിലൂടെ ബഹുനില കെട്ടിടങ്ങളുടെ ഭീമാകാരതയില്‍ വിസ്മയിച്ചു അവയെല്ലാം രൂപകല്പന ചെയ്യുന്ന മിടുക്കാനായ എഞ്ചിനീയരുടെ പാതി മെയ്യായി കാറിലിരുന്ന് ദുബായ് നഗരം കാണുമ്പോള്‍ സന്തോഷമായിരുന്നു. എല്ലാം തന്റെ ഭാഗ്യം.....അമ്മ പറയുന്നതുപോലെ എല്ലാം കാണാനുള്ള തന്റെ യോഗം !</strong><br />
<strong>പക്ഷേ........</strong><br />
<strong>മഞ്ഞചായമടിച്ച കൂറ്റന്‍ ഫ്ലാറ്റ് സമുച്ചയത്തിന്റെ മുന്നില്‍ കാറിറങ്ങുമ്പോള്‍ മനസിലേക്ക് ഓടിയെത്തിയത് നാട്ടിലെ സര്‍ക്കാര്‍ കെട്ടിടങ്ങളാണ് .പിന്നെ..............മഞ്ഞചായമടിച്ച കുന്നിന്‍പുറത്തെ പഴയ ഇരു നില കെട്ടിടം .പിന്നെ , ശ്രീ യും.............</strong><br />
<br />
<br />
<strong>****************************************************************************************************************************</strong><br />
<br />
<br />
<strong>രണ്ടാള്‍ക്ക് താമസിക്കവുന്നതിലേറെ സൌകര്യങ്ങളുള്ള ഫ്ലാറ്റില്‍ , ഉല്‍ത്സാഹതോടെ , സാധനങ്ങള്‍ ഒതുക്കിവെക്കുന്ന എഞ്ചിനീയര്‍ക്കൊപ്പം ,പങ്കാളിയാവുമ്പോള്‍, അവളുടെ മനസ്സിനകത്തെ അവ്യക്ത ചിത്രം തെളിയാന്‍ തുടങ്ങിയിരുന്നു. ഈറനു ണങ്ങിയാല്‍ തെളിഞ്ഞു വരുന്നൊരു , വലിയ വര്‍ണ്ണപ്പൊട്ടുപോലെ!</strong><br />
<br />
<br />
<br />
<br />
<strong>മുല്ലപ്പൂക്കളുടെ അഭാവം സമസുഗന്ധിയായ എയര്‍ ഫ്രഷ്ണറി നാല് പരിഹരിച്ച് മരുഭൂമിയിലെ ആദ്യ ദിനം ആഘോഷിക്കാനൊരുങ്ങുന്ന എഞ്ചിനീയരെ നോക്കിനില്ക്കുമ്പോള്, എയര്‍ കണ്ടീഷണര്‍ തണുപ്പിച്ച മുറിയെക്കാള്‍ മരവിച്ചിരുന്നു അവളുടെ മനസ്സ്.</strong><br />
<br />
<br />
<br />
<strong>' കിംഗ് ഫിഷര്‍ ' അല്‍പ്പാല്‍പ്പമായി നുണയുന്നതിനിടെ ആദ്യമായെന്നപോലെ തന്നെയുഴിയുന്ന ആ കണ്ണുകളിലെ ഇന്ഗിതം മനസിലാക്കിയപ്പോള്‍ മനസ്സ് പറഞ്ഞു. ശ്രീ........... ഇത് നീ യായിരുന്നെങ്കില്‍.............</strong><br />
<br />
<br />
<strong>********************************************************************************************************************************</strong><br />
<br />
<br />
<strong>താണ്ടാവുന്ന കാതങ്ങള്‍ക്ക്അപ്പുറത്ത് നിന്നും കൈയെത്തും ദൂരത്തു നീ വന്നു . പകല്‍ ഏകാന്ത വേളകളില്‍ അവള്‍ക്ക് കൂട്ടായി!!!!!!!!!!!!</strong><br />
<br />
<br />
<br />
<strong>കട്ടിയുള്ള പുതപ്പ് മാറ്റി, ചൂടുകാലത്തിലേക്ക് കടക്കാനൊരുങ്ങുന്ന മഞ്ഞുകാലത്തിന്റെ സന്ദേശവാഹകനായി മരുഭൂമിയില്‍ ദിവസങ്ങളായി ഉരുണ്ടുകൂടി നില്കുന്ന മേഘക്കൂട്ടങ്ങള്‍ അവളുടെ മനസ്സിലും കരിനിഴല്‍ വീഴ്ത്തുകയായിരുന്നു .</strong><br />
<br />
<br />
<br />
<br />
<strong>രാത്രിയിലെപ്പോഴോ , നിശബ്ദം പെയ്തു തീര്‍ന്ന മഴ അപ്പുറത്തെ കെട്ടിടത്തില്‍ ചാലുകള്‍ തീര്‍ത്തു ഒലിച്ചിറങ്ങി യതിന്റെ പാടുകള്‍ നോക്കി നില്ക്കുമ്പോള് , അവളുടെ മന്‍സ്സരിഞ്ഞിട്ടെന്ന പോലെ, മേഘങ്ങള്‍, ബാക്കിയുള്ള മഴത്തുള്ളികളെ ഭൂമിയി ലേക്കയച് , തെളിഞ്ഞ വാനത്തിന്റെ ഭാഗമായി മാറി.</strong><br />
<br />
<br />
<br />
<strong>അഴികളില്ലാത്ത വലിയ ജനാലയുടെ കട്ടി ഗ്ലാസില്‍ മുഖം ചേര്‍ത്ത് തട്ടി ചിതറുന്നമഴത്തുള്ളികളെ നോക്കി നില്ക്കുമ്പോള് , മ നസില്‍ ,ശ്രീ........... , മഴ കൂടുതല്‍ കറുപ്പിച്ച , ബ്രെണ്ണ്ന ക ത്തെ നീളന്‍ ടാര്‍ റോഡുകള്‍ക്ക് ഇരുവശവും , മഴത്തുള്ളികള്‍ ഇറ്റുവീഴുന്ന വാക മരച്ചോട്ടില്‍ നിന്ന് ഓടി എന്റെ കുടക്കീഴിലേക്ക് വരുന്ന നിന്നെ ഇന്നലെയെന്ന പോലെ എനിക്ക് കാണാന്‍ കഴിയുന്നു.</strong><br />
<br />
<br />
<br />
<strong>" നീയെന്താ സ്വപ്നം കാണുകയാ ? ഞാനിറങ്ങുന്നു .........". എന്‍ ജി നീയറുടെ ചോദ്യം ചിന്തയില്‍ നിന്നുണര്‍ത്തിയപ്പോള്‍ അവള് പിന്തിരിഞ്ഞ് റൂമിലേക്ക് വന്നു.</strong><br />
<br />
<br />
<strong>വേഷം മാറി നില്ക്കുന്ന ഭര്‍ത്താവിന് ബാഗെടുത്തു കൊടുത്ത് മുന്‍വാതിലില്‍ ചെന്ന് യാത്രയാക്കി . ഫ്ലാറ്റിലെ നീളന്‍ ഇടനാഴിയിലൂടെ നീണ്ട കാല്‍വെപ്പുകളുമായി നടന്നകലുന്ന അയാളെ നോകി നില്ക്കുമ്പോള് മനസ്സ് പറഞ്ഞു, ശ്രീ ............ അത് .. നീയായിരുന്നെങ്കില്‍..........</strong><br />
<br />
<br />
<strong>*******************************************************************************************************************************</strong><br />
<br />
<strong>നാട്ടില്‍ നിന്ന് ഇടയ്ക്കിടെ വരുന്ന ഏട്ടന്മാരുടെ ഫോണ്‍ വിളികളില്‍ ഒറ്റ ആവശ്യമേ ഉണ്ടായിരുന്നുള്ളൂ. "അമ്മയ്ക്ക് അവളെ കാണണ൦ . ഒന്ന് വന്നു പോയ്ക്കൂടെ. .ഇപ്പോ വര്‍ഷം ഒന്നായില്ലേ"?</strong><br />
<br />
<strong>ജോലിത്തിരക്ക് മനസ്സിലാക്കി താനൊരിക്കലും അറിയിക്കാതിരുന്ന ആവശ്യം ,രാത്രി ഉണ് മേശയില്‍ വച്ച് അവതരിപ്പിച്ചപ്പോള്‍ ഒട്ടും ആലോചിക്കാതെ എഞ്ചിനീയറുടെ മറുപടി വന്നു.</strong><br />
<br />
<strong>"നിനക്കറിയില്ലേ എന്റെ തിരക്ക്. ഇപ്പോ പറ്റില്ല .പിന്നെ , നീ പോയാല്‍ അസുഖം മാറുമോ? ഡോക്ടറെ കാണുന്നുണ്ടല്ലോ അത് മതി ."</strong><br />
<br />
<br />
<br />
<br />
<strong>ബിരുദ ക്ലാസിലെ ദിനങ്ങളിലോന്നില്‍, അമ്മയോടൊപ്പം ഏറെ നാളത്തെ ആസ്പത്രി വാസത്തിനുശേഷം കോളേജിലെത്തി യതായിരുന്നു . ക്ലാസില്‍ മനസ്സുറപ്പിക്കാന്‍ കഴിയാതെ വന്നപ്പോള്‍ ആശ്വാസം തേടിഎത്തിയത് റീഡിംഗ് റൂമിലായിരുന്നു .എപ്പോഴോ, കൂട്ടുകാരില്‍ നിന്ന് വിവരമറിഞ്ഞ് തന്നെതേടിയെത്തിയ ശ്രീ ലൈബ്രരേറി യന്‍ കേള്‍ക്കാതെ പതുക്കെ പറഞ്ഞു, " സാരമില്ലെടോ , അമ്മയ്ക് വേഗം സുഖമാകും. ഞാനും പ്രാര്‍ത്ഥിക്കാം ''.പിന്നെ മുന്നില്‍ തുറന്നു വച്ച മാഗസിനില്‍ വച്ച തന്റെ കൈ തലത്തില്‍ ആശ്വസിപ്പിക്കാനെന്നപോലെ തന്ന നനുത്ത സ്പര്‍ശം . ചുട്ടുപൊള്ളുന്ന മനസ്സിന് ഒരു കുളിര് തെന്നലായി............</strong><br />
<br />
<br />
<br />
<br />
<strong>തന്റെ മറുപടിക്ക് കാത്തു നില്‍ക്കാതെ , തന്നെ ശ്രദ്ധിക്കാതെ, ഭക്ഷണം കഴിച്ച് എഴുന്നേറ്റ് പോകുന്ന എന്ജിനീയരെ നോക്കി യിരിക്കുമ്പോള്‍ മനസ്സ് പറഞ്ഞു. ശ്രീ ..........ഇത് നീയായിരുന്നെങ്കില്‍.............</strong><br />
<br />
<strong>*******************************************************************************************************************************</strong><br />
<br />
<strong>ദിനങ്ങളായുള്ള മനസ്സിന്റെ വേദന ശരീരത്തിലേക്കിറങ്ങി വന്നൊരു ദിനങ്ങളിലോന്നില്‍ തല പൊട്ടിപ്പിളരുന്ന വേദന സഹിച്ച് വീട്ടുജോലികളെല്ലാം തീര്‍ത്തു. ഒടുവില്‍ വേദനയെ എതിരിടാനെന്നോണം ബാം പുരട്ടി കിടന്നു.ബാമിനും, ഗുളികകള്‍ക്കും അപ്പുറം അമ്മ മാത്രമാണ് മരുന്നെന്ന് അറിയാമായിരുന്നിട്ടും വെറുതെ.............</strong><br />
<br />
<br />
<br />
<strong>ആദ്യത്തെ പുകച്ചില്‍ പിന്നെ തണുത്ത നീരാവിയായി മാറി ഒരു സുഖാലസ്യത്തി ലേക്ക് വീഴുമ്പോള്‍ മൂര്‍ച്ച യുള്ള കുറ്റപ്പെടുത്തലുകള്‍ കാതില്‍ പതിച്ചു.</strong><br />
<br />
<br />
<br />
<strong>"ഇപ്പോഴാണോ ബാം പുരട്ടി കിടക്കുന്നത്. തനിക്കിത് നേരത്തെ ആവാമായിരുന്നില്ലേ?"</strong><br />
<br />
<br />
<br />
<strong>പിന്നീടെപ്പോഴോ വരണ്ട ഭൂമിയെ കീറിമറിച്ചിടുന്നൊരു നുകം പോലെ തന്നെ.............</strong><br />
<br />
<br />
<strong>ഒടുവില്‍ ധ്രുത ഗതിയിലെ ഹൃദയ മിടിപ്പ് പുറത്തുവിടുന്ന നിശ്വാസങ്ങള്‍ ചുടുകനലുകള്‍ പോലെ കവിളില്‍ പതിക്കുമ്പോള്‍ അറിയാതെ കണ്ണുകള്‍ ഈറനണിഞ്ഞു.</strong><br />
<br />
<br />
<strong>പരുക്കന്‍ താടിരോമങ്ങള്‍ നീറുന്ന പോറലുകള്‍ തീര്‍ത്ത മുഖത്ത് വിരലുകളോടിച്ച് , തിരിഞ്ഞു കിടന്നുറങ്ങുന്ന എന്ജിനീയരെ നോക്കി കിടക്കുമ്പോള്‍ അവളുടെ മനസ്സ് പറഞ്ഞു , ശ്രീ .......... ഇത് നീയായിരുന്നെങ്കില്‍ ......................</strong></div>priyahttp://www.blogger.com/profile/00662171215435029505noreply@blogger.com1tag:blogger.com,1999:blog-7418958777135819856.post-314096088434986922011-05-22T13:01:00.001-07:002011-05-22T13:01:30.148-07:00അനിരുദ്ധന്റെ അമ്മ<div dir="ltr" style="text-align: left;" trbidi="on">"എന്നാ ഞങ്ങള്‍ ഇറങ്ങട്ടെ, പിന്നെ വരാം " കനമുള്ള ശബ്ദതോടൊപ്പം ചുമലില്‍ പതിഞ്ഞ കരസ്പര്‍ശം അനിരുദ്ധനെ ചിന്തയില്നിന്നുണര്ത്തി. അമ്മയുടെ സഹപ്രവര്‍ത്തകനായ കോളേജ് പ്രിന്‍സിപ്പല്‍ രാജന് സാര്‍ ആയിരുന്നു അത് .കൂടെ മറ്റ് അധ്യാപകരും.<br />
<br />
ശരി എന്നമട്ടില്‍ തലകുലുക്കി യാത്ര പറയുന്നതിനിടയില്‍ രാജന് സാര്‍ കൈകള്‍ ചേര്‍ത്ത് പിടിച്ചു വീണ്ടും പറഞ്ഞു. " ഇങ്ങനെ തളര്‍ന്നിരിക്കരുത് . അനിയത്തിമാര്‍ക്ക് നീയേ ഉള്ളൂ . അതോര്‍മ്മവേണം . എന്ത് സഹായത്തിനും ഞങ്ങള്‍ എല്ലാവരും ഉണ്ടാവും .എന്നാ ശരി ".<br />
<br />
<br />
<br />
കട്ടിലില്‍ നിന്നെഴുന്നേറ്റു അവരെ പൂമുഖം വരെ അനുഗമിക്കണമെന്ന് കരുതിയെങ്കിലും എന്തുകൊണ്ടോ അനിരുദ്ധന് വീണ്ടും കട്ടിലില്‍ തന്നെ ഇരുന്നു . പിന്നെ കട്ടിലിന്റെ നെറ്റിയില്‍ തലചായ്ച്ച് വെളിയിലേക്ക് നോക്കി കിടന്നു.<br />
<br />
ഉച്ചവെയില്‍ ചായാന്‍ തുടങ്ങുന്നതേ ഉണ്ടായിരുന്നുള്ളൂ എങ്കിലും ജനുവരിയിലെ തണുപ്പ് ജനലിലൂടെ അയാളെ പൊതിഞ്ഞു. പറഞ്ഞറി യിക്കാത്ത ക്ഷീണവും കുളിരും ഒരു സുഖനിദ്രക്ക് അയാളെ കൊതിപ്പിച്ചു .<br />
<br />
<br />
<br />
കാറ്റ്, അറിയാത്ത ഏതോ ദിക്കിലേക്ക് തള്ളിവിടുന്ന പഞ്ഞിക്കെട്ടുകള്‍ പോലെയുള്ള മേഘങ്ങളെയും നോക്കി അയാള്‍ കിടന്നു . കുട്ടിക്കാലത്ത് എന്നും അയാളെ വിസ്മയിപ്പിച്ചിരുന്നു , ഈ മേഘക്കൂട്ടങ്ങള്‍ . അവ എങ്ങോട്ടാണ് ഇത്ര ധൃതിയില്‍ ഓടിപ്പോകുന്നതെന്ന് അയാള്‍ ആശ്ച്യര്യപ്പെട്ടിരുന്നു . അവ പിന്നീട് കുഞ്ഞു കുഞ്ഞു ചോദ്യങ്ങളായി പരിണമിച്ചു അമ്മയ്ക്ക് മുന്നിലെത്തിയപ്പോള്‍ സംശയനിവൃത്തിക്കായി അമ്മ വാങ്ങി തന്ന ജനറല്‍ സയന്‍സ് ബുക്ക് ഇപ്പോഴും തന്റെ പുസ്തക ശേഖരത്തിലുണ്ട് . ഒട്ടും പുതുമ നഷ്ട്ടപ്പെടാതെ !<br />
<br />
<br />
<br />
<br />
എന്നാലിന്ന് , ഉത്തരം കിട്ടാത്ത മറ്റനേകം , ചോദ്യങ്ങളോടൊപ്പം , ചാര നിറത്തിലുള്ള വലിയൊരു മേഘപാളി ഒരു പുകമറ തീര്‍തെന്നപോലെ മാനത്ത് ദൃശ്യമായത് അനിരുധനില്‍ നൊമ്പരമുനര്‍ത്തി.അമ്മയുടെ ദേഹത്തെ വിഴുങ്ങിയ അഗ്നിനാളങ്ങള്‍ പുറത്തേക്ക് വമിപ്പിച്ച പുകചുരുളുകള്‍ കാറ്റിന്റെ കൈകളിലേറി മാനത്ത് എതിയതാണോ എന്ന് അയാള്‍ സംശയിച്ചു .<br />
<br />
<br />
<br />
ശമശാനത്ത് ആരുടെയോ നിര്‍ദേശങ്ങള്‍ ഒരു യന്ത്രത്തെ പ്പോലെ അനുസരിച്ച് കര്‍മ്മങ്ങള്‍ ചെയ്യവേ ഉയര്‍ന്നു പൊങ്ങിയ പുകച്ചുരുളുകള്‍ക്കും ഇതേ നിറമായിരുന്നു . ഒരു വലിയ ഭാരം ഹൃദയത്തില്‍ ഖനീഭവിച്ചു കിടക്കുന്നത് അയാളറിഞ്ഞു .പെയ്യാനൊരുങ്ങിനില്‍ക്കുന്നൊരു കാര്‍കൊണ്ടല്‍ പോലെ!.<br />
<br />
<br />
<br />
<br />
ഓര്‍മയുടെ പെട്ടകത്തില്‍ ഭദ്രമായി അടച്ചുപൂട്ടി വെക്കാനുള്ള ഒരു നിധി മാത്രമായിരിക്കുന്നു ഇനി അമ്മയുടെ രൂപം.<br />
<br />
<br />
ഉള്ളില്‍ ഖനീഭവിച്ചനൊമ്പരത്തിന്റെ ബഹിര്‍സ്ഫുരണങ്ളായി ഒലിച്ചിറങ്ങിയ കണ്ണീര് അയാള്‍ പുറം കൈ കൊണ്ട് തുടച്ചു<br />
.<br />
<br />
"എല്ലാ ഇഞ്ഞി* ഈട* ഇരിക്ക്ന്നാ* .....? ഇന്നാ ഇത് കുടിക്ക്. എന്നിറ്റ്* അനിയത്തിമാറ* ക്കൂടി എന്തെങ്കിലും കുടിപ്പിചാട്ട്*.''<br />
<br />
<br />
<br />
<br />
നീട്ടിപ്പിടിച്ച ഗ്ലാസ്സില്‍ കട്ടന്‍ കാപ്പിയുമായി നില്ക്കുന്ന ആളെ കണ്ടപ്പോള്‍ അനവസരത്തിലാ ണെങ്കി ല്‍ കൂടി അനിരുദ്ധനില്‍ ഞെട്ടലാണുണ്ടായത് .<br />
<br />
<br />
മരണവീടാണ് . ആര്‍ക്കും വരാം എന്ത് സഹായവും ചെയ്യാം . അമ്മയെ കു ളിപ്പിക്കാന്‍ എടുകുമ്പോഴും മറ്റും അറിയാത്ത പ ലരെയും താന്‍ കണ്ടിരുന്നു . പക്ഷേ രാധാമണി ....<br />
<br />
<br />
<br />
<br />
പകച്ചിരിക്കുന്ന അയാളുടെ വലതുകൈയില്‍ കാപ്പി നിറച്ച ഗ്ലാസ് പിടിപ്പിച് അവള് വീണ്ടും പറഞ്ഞു."പോയോരു* പോയി .അതും വിചാരിച്ചിര്ന്നാല്* ശരിയാകൂലാ. ഇത് കുടിചിറ്റ്* അനിയത്തിമാറട്ത്ത്* ചെല്ല് . അക്കൂട്ടര്‍* ഒന്നും കുടിചിറ്റില്ല*. ഇഞ്ഞി* ഒന്ന് പറഞ്ഞാട്ടെ".<br />
<br />
<br />
സിരകളിലൂടെ ഒഴുകിയെത്തിയ ഉണര്‍വിന്റെ പൊരുള്‍ തേടിയപ്പോഴാണ് കൈയിലെ ഗ്ലാസ് കാലിയായത് അറിഞ്ഞത് .<br />
വരണ്ട ഭൂമിയിലെ മണല്‍തരികള്‍ പുതുമഴക്ക് കൊതിക്കുന്നതുപോലെ , ഒരിറ്റ് ദാഹജലത്തിനായി കൊതിക്കുകയായിരുന്നോ തന്റെ ശരീരത്തിലെ ഓരോ പരമാണുവും !<br />
<br />
ചുമലില്‍ തഴുകി ആശ്വസിപ്പിക്കാനും , നിര്‍ബന്ധിച്ചു വല്ലതും കഴിപ്പിക്കാനുമൊന്നും സ്വന്തക്കാരോ , ബന്ധുക്കളോ ഇല്ലാത്ത നിമിഷങ്ങലായിരുന്നില്ലേ കഴിഞ്ഞു പോയത് .<br />
<br />
<br />
<br />
<br />
പക്ഷേ രാധാമണി......<br />
<br />
<br />
<br />
തൊട്ടയല്‍വക്കമല്ലെങ്കില്‍ കൂടി രണ്ട്മൂന്ന് വീടുകള്‍ക്ക് അപ്പുറത്താണ് അവളുടെ വീട് . എന്നിട്ട് പോലും ഒരിക്കല്‍ പോലും അവളുടെ വീട്ടില്‍ പോയിരുന്നില്ല . താന്‍ മാത്രമല്ല , അമ്മയോ അനിയത്തിമാരോ , ആരും .<br />
<br />
<br />
രണ്ട് വര്‍ഷം മുന്‍പ് അച്ഛന്റെ മരണശേഷം ഇവിടെ വീട് വച്ച് താമസം തുടങ്ങിയ നാളുകളില്‍ തൊട്ടയല്‍വീട്ടിലെ പാറുവമ്മ കൈമാറിയ നാട്ടുവര്‍ത്തമാനത്തിലെ , അശ്ലീലകഥകളിലെ , നിറമുള്ള കഥാപാത്ര മായിരുന്നു രാധാമണി .<br />
<br />
പാറുവമ്മ പോയതിനുശേഷം അമ്മ അനിയത്തിമാരോടെന്ന മട്ടില്‍ പരോക്ഷമായി പറഞ്ഞത് തന്നോടായിരുന്നു .<br />
കേട്ടല്ലോ , നമ്മള് ഇത്രയും നാള് കഴിഞ്ഞത്പോലെയല്ല , അടുത്ത് തന്നെ കോളനിയാണ് . അതിന്റെ പോരായ്മകള്‍ ഇവിടുത്തെ ആളുകളിലും കാണും .അതുകൊണ്ട് ആരോടും അടുക്കാനൊ ന്നും പോകണ്ട.<br />
<br />
<br />
<br />
<br />
ആ വാക്കുകള്‍ ഉറപ്പിക്കാനെന്നവണ്ണം അമ്മ ആദ്യം ചെയ്തത് അതിര്‍ത്തി തിരിച്ച് രണ്ട് വരി മാത്രം കെട്ടിയിരുന്ന ചുറ്റുമതിലിനെ ഒരാള്‍ പൊക്കത്തില്‍ കെട്ടിപ്പൊക്കുകയായിരുന്നു.<br />
<br />
പാഴ്ചെടികളെ പോലെ അമ്മ കരുതിയിരുന്ന കോളനിനിവാസികളുടെ , സംസ്കാര ശൂന്യതയുടെ നിഴല്‍പോലും തന്റെ മക്കളുടെ മേല്‍ പതിക്കുന്നതില്‍നിന്നും മറച്ചു പിടിക്കാന്‍ ആ മതില് പര്യാപ്ത മാണെന്ന് അമ്മ ഉറച്ച് വിശ്വസിച്ചിരുന്നു.<br />
<br />
എന്നും അപരിചിത ത്വത്തിന്റെ മൂടുപടം ധരിച്ച് പുറത്തിറങ്ങിയിരുന്ന അമ്മ തങ്ങളെയും ആ മൂടുപടം ധരിപ്പിക്കാന്‍ എപ്പോഴും ശ്രമിക്കാരു ണ്ടായിരുന്നു.<br />
<br />
<br />
<br />
കുഞ്ഞുനാളിലേ അമ്മയോട് കാട്ടിയിരുന്ന വിധേയത്വമാവാം , ഒരിക്കലും അമ്മയുടെ അഭാവത്തില്‍ പോലും ആ വാക്കുകളെ ധിക്കരിക്കാനുള്ള കരുത്ത് തനിക്ക് നല്‍കാതിരുന്നത് .<br />
<br />
<br />
<br />
<br />
<br />
ഒരു വര്‍ഷം മുന്‍പ് നേടിയെടുത്ത സര്‍ക്കാര്‍ ഉദ്യോഗം നല്കിയ കുറച്ചു സുഹൃദ് ബന്ധങ്ങള്‍ മാത്രമാണ് തനിക്കുള്ളത്.<br />
<br />
<br />
<br />
രാധാമണി യെപ്പറ്റി പാറുവമ്മ യുടെ വാക്കുകളെ സാര്ഥകമാക്കുന്ന തായിരുന്നു പിന്നീട് പല ദിവങ്ങളിലും അവളുടെ വീട്ടില്‍ കണ്ട കാഴ്ചകള്‍. പുലരും വരെ വരെ വന്നു പോകുന്ന , വാഹനങ്ങളും, ചിലപ്പോള്‍ രാത്രി വളരെ വൈകി അവള് വന്നിറങ്ങുന്ന കാറുകളുടെ ഇരമ്പലും എന്നും ഉറക്കത്തിന് ഭംഗം വരുത്തിയിരുന്നു .<br />
<br />
<br />
<br />
കുറെ നാളുകള്‍ക്ക് മുന്‍പാണ് രാധാമണി ആദ്യമായി വീട്ടില്‍ വന്നത് .കോളനിയിലെ പഴയ വീടിനടുത്ത് അവള് പുതിയതായി പണി കഴിപ്പിച്ച വീടിന്റെ പാലുകാച്ചല്‍ ചടങ്ങിനു ക്ഷണിക്കാനായിരുന്നു അത് .<br />
<br />
നിറഞ്ഞ ചിരിയോടെ ഉപചാരപൂര്‍വ്വം എല്ലാവരെയും ക്ഷണിച്ച് ഇറങ്ങി പോയ അവളെ നോക്കി നില്ക്കുന്ന അമ്മയുടെ മുഖത്തെ അവക്ഞ തനിക്ക് മനസ്സിലായിരുന്നു .<br />
<br />
<br />
<br />
അടുത്ത വീട്ടില്‍ ഒരു ചടങ്ങിനു പങ്കെടുക്കണമെന്ന് താന്‍ ആഗ്രഹിച്ചിരുന്നെങ്കിലും അമ്മയുടെ തീരുമാനം എതിര്‍ക്കാന്‍ തനിക്ക് കഴിയുമായിരുന്നില്ല. പാറുവമ്മയുടെ കൈയില്‍ ഒരു കവറിലിട്ട് പൈസ കൊടുത്തയച് അമ്മ ആ കടമ നിറവേറ്റുകയാന്നുണ്ടായത്.<br />
<br />
<br />
<br />
അമ്മയുടെ സ്വഭാവത്തിലെ ഇത്തരം കണിശതക ളും മുന്വിധിക ളുമാണ് എല്ലാ കുടുംബങ്ങളില്‍ നിന്നും തങ്ങളെ അകറ്റിയതെന്ന് അയാള്‍ക്ക് അറിയാമായിരുന്നു .<br />
<br />
<br />
<br />
<br />
സ്വത്തിന്റെ പേരില്‍ സഹോദരങ്ങളോട് പിണങ്ങി നില്ക്കുന്ന അച്ഛനെ അമ്മയ്ക്ക് എന്നും പുച്ഛമായിരുന്നു .<br />
തനിക്കില്ലാത്ത ബന്ധങ്ങള്‍ കൂടപ്പിറപ്പുകളുമായി അമ്മ ഉണ്ടാക്കുന്നത് അച്ഛനും ഇഷ്ട്ടമായിരുന്നില്ല . അച്ഛന്റെ പ്രൈവറ്റ് കമ്പനി കോബൌണ്ടിലെ ക്വാര്‍ട്ടെസിലെ ചെറിയ ലോകത്ത് തികച്ചും ഒറ്റപ്പെട്ട ജീവിതം അയാള്‍ക്കും സഹോദരിമാര്‍ക്കും പരിചിതമായിരുന്നു .യൂനിവേഴ്സിറ്റിയിലെ ആദ്യ ബാച്ചുകാര്‍ എന്ന് അമ്മ എ പ്പോഴും അഭിമാനം കൊണ്ടിരുന്ന ലൈബ്രറി സയന്‍സ് കോഴ്സ് നല്കിയ സമാന്തര കോളേജിലെ ലൈബ്രെരെരിയന്‍ ഉദ്യോഗം, വിദ്യാസമ്പന്നരായ കുറച്ച് സഹപ്രവര്‍ത്തകരെ അമ്മയ്ക്ക് ഉണ്ടാക്കിക്കൊടുത്തു .<br />
<br />
<br />
മിഥ്യാ ധാരണയുടെ ഓളപ്പരപ്പില്‍ നീന്തിനടന്നിരുന്ന വിദ്യാസമ്പന്നയായ അമ്മയ്ക്ക്, ഉയര്‍ത്തികെട്ടിയ മതിലിനപ്പുറത്തെ വിദ്യാഹീനരിലെ മനുഷ്യത്വം തിരിച്ചറിയാനുള്ള വിവേകം ഇല്ലാതെ പോയതെന്തെന്ന് അയാള്‍ എന്നും തന്നോടുതന്നെ ചോദിക്കാറുണ്ടായിരുന്നു .<br />
<br />
<br />
<br />
ഞങ്ങളും ഇറങ്ങട്ടെ. ഇപ്പൊ പോയാല്‍ വൈകിട്ടത്തെ ട്രെയിന്‍ കിട്ടും."<br />
<br />
<br />
<br />
അമ്മയുടെ അനിയനും , ചേച്ചിയുമാണ. അമ്മയുടെ വിയോഗത്തില്‍ തനിക്കും സഹോദരിമാര്‍ക്കും തുണയാകെണ്ടവര്‍. അവരാണ് ചിതയെരിയുന്നതിനു മുന്‍പേ.................<br />
<br />
<br />
പക്ഷേ അനിരുദ്ധന് അവരോടു ഒട്ടും ഈര്‍ഷ്യ തോന്നിയില്ല. അഡ്രസ്സും ഫോണ്‍ നമ്പരും നോക്കി തന്റെ കൂട്ടുകാര്‍ ആരോ അറിയിച്ചതാവണം. വന്ന കടമ തീര്‍ത്തു അവര്‍ മടങ്ങുന്നു. അയാള്‍ക്ക് അത്രയേ തോന്നിയുള്ളൂ .<br />
നിര്‍വ്വികാരനാ യിരിക്കുന്ന അയാളെ കണ്ടിട്ടാവണം വലിയമ്മ വീണ്ടും പറഞ്ഞു " പിന്നെ , നിനക്ക് അറിയാമല്ലോ , എല്ലാരും തനിച്ച് താമസിക്കുന്നവരാ . അതിന്റെതായ ഓരോ ചുറ്റുപാടുകള്‍ ഓരോരുത്തര്‍ക്കും ഉണ്ട് . പിന്നെ, കുട്ടികളെ സ്കൂളിലും , കോളേജിലും പറഞ്ഞയക്കണം . അതിനൊക്കെ .......<br />
<br />
<br />
<br />
സ്വയം ന്യായീകരണത്തിന്റെ പുതിയ കണ്ടു പിടുത്തങ്ങള്‍ക്ക് അവരെ വിടാതെ അനിരുദ്ധന് കട്ടിലില്‍ നിന്നെഴുന്നേറ്റു .<br />
<br />
<br />
അവശേഷിച്ച അയല്‍ക്കാരുടെ അടക്കിപ്പിടിച്ച സംസാരങ്ങല്‍ക്കിടയിലൂടെ തിടുക്കത്തില്‍ രക്ഷപ്പെടുന്ന രക്തബന്ധങ്ങളെ നോക്കി നിന്നപ്പോള്‍ അനിരുദ്ധന് ആദ്യമായി അമ്മയോട് സഹതാപം തോന്നി. അച്ഛനുമമ്മയും കാലത്തിന്റെ ചുവരിലെക്കെറി ഞ്ഞ കര്‍മ്മങ്ങള്‍ റബര്‍പന്ത് പോലെ തങ്ങളുടെ നേരെ തന്നെ തിരിച്ചുവരുന്നത് അയാള്‍ നിസ്സങ്കോചം ഹൃദയത്തിലേറ്റുവാങ്ങി .<br />
<br />
<br />
<br />
<br />
അടുത്ത മുറിയില്‍ തളര്‍ന്നു കിടക്കുന്ന അനിയത്തിമാരെ സമാധാനിപ്പിച്ച് എഴുന്നെല്‍പ്പിക്കുന്നതിനിടയില്‍ കാതുകളില്‍ പതിച്ച പാറുവ മ്മ യുടെ സംസാരം ശ്രദ്ധിക്കാതിരിക്കാന്‍ അയാള്‍ക്കായില്ല .<br />
<br />
<br />
<br />
<br />
"അന്റെ* രാദാമണീ ..........ഇഞ്ഞി, ഇല്ലോണ്ട്* ഞമ്മക്ക്* ഒരാളായി. എല്ലെങ്കില് ഞാ ബെശമിച്ച്* പോക്വെനും* .<br />
എല്ലെങ്കില്* ചോയിക്കാനും* പറയാനും ആരെങ്കിലും, കുടുംബക്കാര് ഇണ്ടായിറ്റാ*....... എന്തായാലും എടവലകാര്* ചെയ്യണ്ട* എല്ലം* ഞമ്മള്* നല്ലോണം* ചെയ്തിന്* എല്ലെ*. അത് മതി."<br />
<br />
<br />
<br />
മുറിയില്‍ നിന്ന് പുറത്തിറങ്ങിയ അയാള്‍ക്ക് മുന്പില് അവിചാരിതമായി എത്തിപ്പെട്ട പാറുവമ്മ , പുതിയ സോപ്പും , പൌഡറും അയാളുടെ കൈയില്‍ വച്ച് കൊടുത്ത് പറഞ്ഞു ."ഇന്നാ മോനെ ഇതങ്ങ് വെച്ചോ . കുളിപ്പിച്ച് കയിഞ്ഞിറ്റ് അമ്മക്ക് ഇട്ട്കൊട്ത്തതാ. എല്ലം* രാദാമണി പുതിയതെന്നെ* വാങ്ങി . പിന്നെ , ചോയിക്കാനും* പറയാനും പറ്റിയ അവസ്തേല്* എല്ലാലോ* ഇഞ്ഞി ."<br />
<br />
<br />
<br />
"രാദാമണി ഇള്ളതോണ്ട്* അനക്ക്* ഒരാളായി. എല്ലെങ്കിലും ഓള്* നല്ലോളാ ."<br />
<br />
<br />
<br />
പാറുവമ്മയുമായുള്ള അമ്മയുടെ പ്രഥമ ദര്‍ശനവും , സംഭാഷണവും ഒരു വേള മനസിലൂടെ കടന്നു പോയപ്പോള്‍ അയാള്‍ സ്വയം പറഞ്ഞു , "പാവം അമ്മ ". എന്നാല്‍ ദുര്‍ഗന്ധം പൊതിഞ്ഞ ഉച്ച്വാസവായു പോലെ വില കുറഞ്ഞ സഹതാപം ആവരണം ചെയ്ത ആത്മഗതമായിരുന്നു അത് .<br />
<br />
<br />
അമ്മ എപ്പോഴുംസമ്മാനിക്കാറുള്ള പുസ്തകതാളുകളിലെ വടിവൊത്ത അക്ഷരങ്ങള്‍ ചൂണ്ടിക്കാട്ടിയ സുഗമമായ വഴിയിലൂടെമാത്രം നടന്ന തന്നെ, പ്രായോഗിക ജീവിതത്തിന്റെ പരുക്കന്‍ വഴിയിലേക്കും, ജീവിത യാഥാര്‍ധ്യങ്ങളിലേക്കും നയിക്കാന്‍ നിയതി ഒരുക്കിയ അനുഭവങ്ങളുടെ ഒരു ദിനമാണിതെന്നു ആശ്വസിച്ച് അയാള്‍ മുറിയിലേക്ക് തിരിച്ച് നടന്നു.<br />
<br />
<br />
അപ്പോള്‍......<br />
തനിക്ക് ആശ്ലേഷിക്കാനും, വാരിപുണരാനും , പിന്നെ തന്നിലലിയിപ്പിച്ച് മറ്റൊരു രൂപത്തില്‍ പുനര്‍ജനിപ്പിക്കാനും അരിമണികളെ കിട്ടാഞ്ഞു , തിളച്ച് തുള്ളി മുറവിളി കൂട്ടുന്ന ചെമ്പ് കുടത്തിലെ വെള്ളത്തിലേക്ക് അരിമണികള്‍ വാരിഇടുകയായിരുന്നു രാധാമണി.<br />
<br />
<br />
<br />
<br />
<br />
</div>priyahttp://www.blogger.com/profile/00662171215435029505noreply@blogger.com2